മക്കളെ തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉരമ്പരിക്കും എന്ന് പറഞ്ഞു വളർത്തിയ അച്ഛനും അമ്മയും. വല്ലപ്പോഴും ആ വഴി വരുന്ന തെരുവ് നായയെ എന്തെങ്കിലും തിന്നാൻ കൊടുത്തു ഓടിച്ചു വിടും, മക്കളെ നോവിച്ചാലോ…
ഇന്നലെയെന്റെ സ്വപ്നത്തിൽഅവൾ വന്നിരുന്നു… യശോധ…. സിദ്ധാർഥന്റെ യാശോധ… അവളുടെ കയ്യിലെ കടിഞ്ഞാണിനറ്റത്തു ഒരു നരച്ച കുതിരയുമുണ്ടായിരുന്നു. കഴുത്തിൽ മണിയും കുഞ്ചലവും കെട്ടിയലങ്കരിച്ച നരച്ച കുതിര… യശോധ ഭിക്ഷുകിയായിരുന്നു. സ്നേഹത്തിന്റെ… പ്രണയത്തിന്റെ… പരിത്യജിക്കപ്പെട്ടവളായിരുന്നു… ഉറ്റവരാൽ… ഉടയവരാൽ……
അവളുടെ മോതിരവിരലിലെ കാക്കപ്പുള്ളിയിൽ തലോടി അവൻ പറഞ്ഞു, “എൻ്റെ ഹൃദയത്തിൽ ഒരു കാക്കപ്പുള്ളി” അവൾ പൊട്ടിച്ചിരിച്ചു. “നിനക്കറിയുമോ മോതിരവിരലിലെ ഞരമ്പുകൾ ഹൃദയത്തിലേക്കുള്ള വഴികളാണ്. കഴിഞ്ഞകാലത്തേക്ക് തിരികെ പോകാൻ സാധിച്ചാൽ നീ ആദ്യം തിരുത്തുക ഏത്…
അഞ്ച് കിലോമീറ്റർ അകലെയുള്ള സിബിഎസ്ഇ സ്കൂളിലെ ഭാരിച്ച പണികളെല്ലാം തീർത്ത് വീട്ടിലെത്തിയ അവളെ ഉമ്മറത്തെ കസേരയിലിരുന്ന് തീ പാറുന്ന മുഖത്തോടെയാണ് വല്യേട്ടൻ വരവേറ്റത്. ഇന്നിനി എന്താണാവോ കോപിക്കാൻ എന്ന് ചിന്തിക്കുമ്പോളേക്കും ചോദ്യമെത്തി. “ആരാ… ഈ…
ഒ പി യിലെ അവസാനത്തെ രോഗിയെയും പരിശോധിച്ചുകഴിഞ്ഞ് ജോലി തീർന്നല്ലോ എന്ന് ആശ്വസിച്ച് മൂരി നിവർത്തുമ്പോഴാണ് സീമ കടന്നു വന്നത്, അടിവീണു ചീർത്ത കവിൾത്തടവുമായി. കേൾവി പരിശോധിക്കാൻ ഇ.എൻ.ടി ഡോക്ടറുടെ അടുക്കലേയ്ക്ക് റെഫർ ചെയ്തപ്പോൾ,…
സമയത്തിന്റെ മൂല്യമറിയാത്തവർക്ക് വേണ്ടിയാണു നമ്മളെന്നും സമയം പാഴാക്കുന്നത്. ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്. ഫ്രീ ടൈം ഉണ്ടാകാറില്ലങ്കിലും ചിലർക്കായി സമയം നീക്കി വയ്ക്കാറുണ്ട് നാം. അവർക്കും നന്നായി അറിയാം നമ്മൾ എങ്ങനെയാണു ഈ സമയം കണ്ടെത്തുന്നതെന്ന്.…
സംയമനമുത്തമമെവിടേയും, കാര്യകാരണവിചിന്തനമോടെ പ്രതികരിക്കാം, അല്ലായ്കിൽ ഫലം വിപരീതമായിടാം, സൂചിയാൽ എടുക്കേണ്ട കരടുകൾ ഒരിക്കലും മായാത്ത വടുക്കളാക്കാതിരിക്കാം, വീൺവാക്കുകൾ വമിപ്പിക്കും വിഷത്താൽ കലുഷിതമാക്കാതിരിക്കാം ജീവിതം, ആത്മസംയമനം ശീലിച്ചീടിൽ നിർമമത്വമോടെയുള്ള മനനം സ്വായത്തമാവും, സംയമനം സമാധാനഹേതുവാകും,…
നാട്ടുകാരെന്തു ചൊല്ലും നാവടക്കിയില്ലെങ്കിൽ, നാടുനീളെ പറഞ്ഞുനടന്നീടും വീട്ടുവിശേഷമെല്ലാം, നാട്ടുകാരെ ഭയന്നിട്ടയ്യോ, നാക്കടക്കി, വാക്കടക്കി, എന്നിട്ടും നാട്ടുകാരുടെ വായടങ്ങിയില്ല, കുറ്റങ്ങൾ കേൾക്കാൻ കുതൂഹലമോലും കാതുകൾ കാതുകൾ തമ്മിൽ രഹസ്യം കൈമാറി, ഒടുവിൽ പരസ്യമായൊരു രഹസ്യമായി, ആ…
ശ്യാമവർണ്ണത്തിനഴകുമായി, വൃത്തി തൻ പര്യായമായി, പൊൻപുലരിയിൽ കണിയായി, കർണ്ണകഠോരമെങ്കിലും ഉണർത്തുപാട്ടിൻ താളവുമായി, കാകനോട്ടത്തിൻ കൂർമ്മതയുമായി അനുദിനം വിരുന്നുവന്നിരുന്നൊരുകാലം. സ്വത്വം തിരിച്ചറിഞ്ഞൊരുനാൾ തന്നിൽ നിന്നുമൊരു നാളിലകലും പൂങ്കുയിൽ കുഞ്ഞിനും മാതൃത്വത്തിന്റെ മധുരമേകുന്നവർ. വർണ്ണവിവേചനത്തിന്റെ പ്രത്യക്ഷരൂപം പോൽ…
എന്തിനെന്നറിയാത്തൊരു നൊമ്പരമിടനെഞ്ചിൽ, വിഷാദച്ഛവി കലരുന്നു ചിന്തകളിൽ കാരണം തേടുകിൽ ഒന്നല്ലൊരായിരം, വീണ്ടും തിരയുകിൽ ഇന്നലെകളുടെ സ്മൃതിതീരം തെളിയുന്നു മുന്നിൽ, ഇന്നിലേക്കൊഴുകാനാവാതെ തടയണ കെട്ടുന്നോർമ്മകൾ, നോവിൻ കാൽചിലമ്പണിയിക്കുന്നു, ഇന്നലെകളെ തർപ്പണം ചെയ്യണം, ഇന്നിനെയറിയാൻ, വ്യർത്ഥമീ അർത്ഥമില്ലാത്ത…
സ്നേഹം സ്പർശമായും, സ്പർശം കരുതലായും മാറുമ്പോൾ ആ സ്‌നിഗ്ദ്ധതയുടെ നനവിൽ കുരുന്നുഹൃദയം തളിർക്കുന്നു തൊട്ടുതൊട്ടു ജീവൻപകരുന്ന വാത്സല്യമെന്ന മഹാദ്ഭുതം! വികൃതി വല്ലാതങ്ങുവീർക്കുമ്പോൾ തലോടലൊന്നിന്റെ സാന്ത്വനമുനയിൽ സങ്കടമൊന്നാകെ ആവിയാകുന്നു.. വികൃതി വിശുദ്ധനാവുന്നു! സ്പർശമവന്റെ രസതന്ത്രികൾ മീട്ടുന്ന…
വേലിവക്കത്തും മുറ്റത്തും തടിച്ചുകൂടിയ നാട്ടുകാരുടെ മുന്നിൽ അമ്പതുകാരിയായ മാലതി കുറ്റവാളിയെപോലെ തലകുനിച്ചു നിന്നു. ഒപ്പം കോലായിൽ നിന്നിറങ്ങുന്ന പടികൾക്ക് താഴെ മാലതിയുടെ കൂടെ അച്ചാർ കമ്പനിയിൽ പണിയെടുക്കണ ചന്ദ്രനും നാട്ടുകാരുടെ ചവിട്ട്കൊണ്ട് ചുരുണ്ടു കിടന്നു.…
ഞാൻ നീയായ് മാറിയിട്ട് എനിക്ക് എന്നെ നിന്നിലൂടെ കാണണം എന്നിട്ട് നീ എന്നെ എങ്ങനെ കാണുന്നുവെന്ന് എനിക്ക് നിന്നിലൂടെ അറിയണം നീയെന്നെ എത്ര സ്നേഹിക്കുന്നുവെന്ന് നീ പറയാതെ നിന്റെ സ്നേഹത്തിലൂടെ മാത്രമറിഞ്ഞ് നിനക്കെന്നോടുള്ള സ്നേഹം…
ഹേ..മനുഷ്യാ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. വീട്ടുമുറ്റത്ത് പനമ്പിൽ നീ ഉണക്കാനിട്ട നെന്മണികളിൽ കുറച്ച്, വിശപ്പിന്റെ വിളിയാൽ ഞാൻ കൊത്തി തിന്നപ്പോൾ നീയെന്നെ നിഷ്ക്കരുണം കല്ലെറിഞ്ഞും കൈക്കൊട്ടിയും തുരത്തി ഓടിച്ചു. എന്നിട്ട് നെല്ല് കുത്തി…
ശ്യാമവർണ്ണത്തെ പരിഹാസമോടെ നോക്കി “കാക്ക കുളിച്ചാൽ കൊക്കാകുമോ “എന്നും കാക്കക്കറുപ്പെന്നും ശൈലികൾ ചമച്ചും വൈരൂപ്യത്തിൻ പ്രതീകമായ് തന്നെ പ്രതിഷ്ഠ നടത്തിയ ലോകർ, ആത്മാക്കളെ പ്രീതിപ്പെടുത്താനായ് അരിയും പൂവും വെച്ചു കൈകൊട്ടി വിളിപ്പതു കേൾക്കെ, വെളുത്ത…
കാണാൻ അഴകില്ലെങ്കിലും, എണ്ണക്കറുപ്പാണെങ്കിലും, ശബ്ദം ശ്രവണമനോഹരമല്ലെങ്കിലും, നമ്മെ പാടി മയക്കുന്ന കുയിലിന്റെ കുഞ്ഞുങ്ങളെ പറക്കമുറ്റുവോളം പോറ്റി വളർത്തുന്ന കാക്കയുടെ മനഃശുദ്ധിയോളം വരുമോ കുയിലിന്റെ പാട്ടിന്റെ ശ്രുതിശുദ്ധി? …
ഇന്ന് രാവിലെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഞാൻ കണി കണ്ട കാക്ക ഇരിക്കുന്ന തൈത്തെങ്ങിലെ ഓലയിൽനിന്ന് ഈർക്കിൽ എടുത്തുകൊണ്ടിരിക്കുന്നു. എന്തൊര് സ്പീഡിലാണ് എടുക്കുന്നത്. നമ്മൾ വിരലുകൾ ഉപയോഗിച്ചെടുക്കുന്നതിന്റെ ഇരട്ടി വേഗതത്തിലാണ് കാക്ക കൊക്കുകൊണ്ട്…
“സ്നേഹമില്ലായ്മയാൽ വ്രണപ്പെട്ടു പോയിട്ടും പ്രാണനൂർന്നു പോകാതെന്നിലൊരു സ്പന്ദനം ബാക്കി.. ചോരാതൊരു തുള്ളി പ്രണയമെന്റെ ഹൃദയത്തിലിറ്റിക്കൂ ചിതൽ കയറിയ ചില്ലകളൊന്ന് തളിർക്കട്ടെ…!”
ഉടലിന്റെ ഉഷ്ണങ്ങളറിയാതെ എന്റെ ഉയിരിൽ നീ പകർന്നതിതൊന്നു മാത്രം… നേരിൻ നേർമ്മയുള്ളൊരിത്തിരി പ്രണയം…!
പകരാതെ സൂക്ഷിച്ച പ്രണയത്തിന്റെ തീരാനോവുമായ് ഞാനൊറ്റയ്ക്കായൊരീ വേളയിൽ എവിടെയായിരുന്നാലും ഇനി നിനക്കെന്റെ പ്രണയം ഭാരമാകാതിരിക്കട്ടെ…