മരിച്ചുപോയവരൊന്നും തിരിച്ചുവരാത്തിടത്തോളം പുനർജ്ജന്മം എന്നത് ഒരു വിശ്വാസം മാത്രമാണ്. എന്നാൽ നമ്മൾ ചെയ്ത കർമ്മഫലത്തിലൂടെ ആരുടെയെങ്കിലും എന്തെങ്കിലുമൊക്കെ ഓർമ്മകളിൽ നമ്മൾ ജീവിക്കുന്നുണ്ടെങ്കിൽ അതായിരിക്കും നമ്മളുടെ പുനർജന്മം. ശുഭദിനം നേരുന്നു…….. 🙏
ലോകമാകും പൂന്തോട്ടത്തിൽ ജന്മമെടുക്കും മനോജ്ഞമുകുളങ്ങളല്ലോ പൈതങ്ങൾ. സ്നേഹസാന്ത്വനസ്പർശങ്ങളാൽ ലാളിച്ചു പരിപാലിച്ചിടുകിൽ വിരിഞ്ഞു വിലസുമവർ സൗരഭ്യം പരത്തി, നയനങ്ങൾക്കമൃതമായിടും. അല്ലായ്കിലോ കരിഞ്ഞു വീണിടുമീ ഭൂമിയിലവർ. ഒരു ദിനമല്ല, ഓരോ ദിനവും കരുതലും സ്നേഹവും നൽകീടണം ശിശുക്കൾക്കു.…
ആർദ്രമാം ഹൃദയസരസിൽ നിന്നുറവയെടുത്തു, കനിവോലും വാക്കിൽ നന്മ നിറയും പ്രവർത്തിയിൽ നിറഞ്ഞൊഴുകും സുന്ദരമാം നദിയല്ലോ ദയ.
രേണുവും, രഘുവും പുതുതായി വിവാഹം ചെയ്ത ദമ്പതിമാരാണ്. അചഛനമ്മമാരുടെ ഇളയ മക്കൾ. രണ്ടു പേർക്കും സുഹൃത്ത് വലയങ്ങൾ വിസ്തൃതമാണ്, ആയതിനാൽ, കൂട്ടുകാരും ഉല്ലാസയാത്രകളും ജീവിതത്തിൽ കൂടുതലായിരുന്നു. ആയതിനാൽ രഘുവിന്റെ അമ്മ ആവലാതിപ്പെടും നിനക്കോ കുട്ടിത്തം…
ജീവിതത്തിലെ മനോഹരകാലം അതെന്നും ബാല്യമാണ്. ഒന്നിനെക്കുറിച്ചുമുള്ള വേവലാതിയില്ല, നിഷ്കളങ്കമായി തുള്ളിചാടി നടക്കുന്ന ബാല്യം എന്നും നമ്മുടെ ഓർമ്മയിലെ സ്വർഗ്ഗമായിരിക്കട്ടെ. ശുഭദിനവും ശിശുദിനാശംസകളും നേരുന്നു ……. 🙏
തനുവരികിലെന്നാലും മനസ്സുകൾ തമ്മിൽ സമുദ്രദൂരങ്ങൾ താണ്ടിപോകേണ്ടും അകലങ്ങൾ സൃഷ്ടിച്ചിടുമ്പോൾ ഇനിയൊരു നാളും അരികിലെത്താനാവാത്ത പോൽ ശിഥിലമായ് പോയിടുന്നു സ്നേഹബന്ധങ്ങൾ.
നാവിന് അസ്ഥികളില്ല പക്ഷേ അതിന് ഹൃദയം തകർക്കുവാനുള്ള ശക്തിയുണ്ട്, അതിനാൽ നമ്മളുടെ വാക്കുകൾ ശ്രദ്ധിക്കുക, ആ നാവുകൊണ്ട് സങ്കടങ്ങൾ പറഞ്ഞിട്ട് മനസ്സിലാക്കുന്നവരും മനസ്സിലാക്കാത്തവരുമുണ്ട്, പറയാതെതന്നെ സങ്കടങ്ങൾ മനസ്സിലാക്കുന്നവരുമുണ്ട്, അവരാണ് മനസ്സ് പഠിച്ചവർ. ശുഭദിനം നേരുന്നു………
ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എല്ലാവർക്കും എല്ലാവരെയും ഇഷ്ടമാണ്, സുന്ദരമായ മുഖങ്ങൾ എല്ലായിടത്തും ഉണ്ടെങ്കിലും മനോഹരമായ മനസ്സുകൾ കണ്ടെത്തുവാൻ പ്രയാസമാണ്. ശുഭദിനം നേരുന്നു……. 🙏
കയ്പ്പേറും അനുഭവങ്ങൾ കൊണ്ട് പരീക്ഷിച്ചിടും നേരവും ജീവിതം പകർന്നു നൽകും ഇത്തിരി മധുരങ്ങൾ സംതൃപ്തിയോടെ നുകർന്നിടാൻ വേണം മർത്യന് ശുഭപ്രതീക്ഷകൾ മണിദീപം കൊളുത്തിവെച്ച തെളിമയേറും മനം.
പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് എന്താണെന്നോ? അവർക്കായി നമ്മളെത്തന്നെ മാറ്റാൻ ശ്രമിക്കുന്നത്, നമ്മളെത്തന്നെ മറക്കുന്നത്! ഉദാ: അവർ ക്രിക്കറ്റ് പ്രേമിയാണെങ്കിൽ, മറ്റുള്ളവരോട് ക്രിക്കറ്റിനെപ്പറ്റി വാ തോരാതെ സംസാരിക്കുന്നത് കാണുമ്പോൾ, നമുക്കും…
നമ്മൾ മനുഷ്യരാണ് എന്ന് സ്വയം പറഞ്ഞിട്ട് കാര്യമില്ല, നമ്മളിൽ മനുഷ്യത്വമുണ്ടായിരിക്കണം, അതുണ്ടാവണമെങ്കിൽ മറ്റുള്ളവരോടുള്ള പെരുമാറ്റവും സ്വഭാവവും നല്ലതായിരിക്കണം, അത് നല്ലതാണെന്ന് സ്വയം പറഞ്ഞിട്ടും കാര്യമില്ല, മറ്റുളളവർ പറയണം. ശുഭദിനം നേരുന്നു……. 🙏
കാറ്റിൻ തലോടലേൽക്കാതെയടച്ചിട്ട ജാലകത്തിൻ തിരശീല ചലനമറ്റതും വിരഹം. ദിശ മാറിയലഞ്ഞൊരാമാരു തൻ ചുഴലിയായ് വീശിയതും വിരഹം. മൗനമായുംവന്യമായും പങ്കുവയ്ക്കാതെ പോകുന്ന തെന്നും നോവുകൾ മാത്രം., അതും നാമൊന്നിച്ചു നെയ്തെടുത്ത സ്വപ്നങ്ങൾ മനോഹരമാക്കിയൊരാ…
ആമുഖങ്ങൾ ഏതുമില്ലാതെ നീ സന്തോഷമായി ഇരിക്കുന്നുവോ എന്ന് ചോദിക്കുന്ന മനുഷ്യർ എന്ത് മനോഹരം ആണല്ലേ
നമ്മളുടെ ഉള്ളതും ഇല്ലാത്തതുമായ തെറ്റുകൾ കണ്ടെത്തുവാനും അത് പ്രചരിപ്പിക്കുവാനും നമ്മൾക്ക് ചുറ്റും ഒരുപാട് പേരുണ്ടാകും, എന്നാൽ നമ്മളുടെ ശരികളും ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളും കണ്ടെത്തുവാനും അത് പറയുവാനും ഒരിക്കലും മറ്റൊരാൾ വരികയില്ല, അതിന് നമ്മൾ…
ശരീരത്തിലെ നാറ്റത്തെക്കാൾ ഭീകരമത്രെ ചിലരുടെ മനസ്സിൽ നിന്നും വമിക്കുന്ന ദുർഗന്ധം. എത്ര തേച്ചുരച്ചു കഴുകിയാലും സുഗന്ധ ദ്രവ്യത്തിൽ മുങ്ങികുളിച്ചാലും അതിന്റെ നാറ്റം മാറ്റമില്ലാതെ നിലനിൽക്കുമെത്രെ. റംസീന നാസർ
സ്വന്തം പെൺമക്കളെ സ്നേഹനിധികളും മരുമക്കളെ നികൃഷ്ട ജീവിയായും കാണുന്ന ചില സ്ത്രീ ജനങ്ങളുണ്ട്. അവരെ അമ്മയെപ്പോലെ കാണണമെന്നു എത്ര ആഗ്രഹിച്ചാലും അവരുടെ പെരുമാറ്റരീതി അമ്മായിഅമ്മ എന്നപേർ ചൊല്ലിവിളിക്കാൻ നമ്മെ നിർബന്ധിതരാക്കും. റംസീന നാസർ
നിയമം ആദ്യം അട്ടഹസിച്ചു.. പിന്നെ പൊട്ടിത്തെറിച്ചു.. പണം,രാഷ്ട്രീയം, അധികാരം. പിന്നെ തേങ്ങലായി.. ഗദ്ഗദമായി.. ഒടുവിൽ മരണത്തെ പുൽകി.
അയാൾ ഒരു പാട്ട് കേട്ടു. എത്ര മനോഹരമായ ഗാനം! കേൾക്കുംതോറും അയാൾക്ക് അതിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. അങ്ങനെ ആ പാട്ടും അയാളും ഒന്നായി. കുറെ നാൾ കഴിഞ്ഞപ്പോൾ ആ പാട്ടിന്റെ വരികൾ അയാൾക്ക്…
എല്ലാവരും ഈ ലോകം വിട്ടു പോകും. അതിനിടയിൽ കിട്ടുന്ന സമയം നമ്മൾക്ക് സന്തോഷത്തോടെ ഇരിക്കാം, പരസ്പരം സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുകയും ചെയ്യാം. ആരും പരസ്പരം വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുവാൻ നമ്മൾക്ക് ഒന്നായി…
ആ നഗരത്തിൽ അവൾ പുതിയതായിരുന്നെങ്കിലും, അവൾക്ക് ആ നഗരം മറ്റൊരു ഒറ്റപ്പെടലിന്റെ ഇടമായിരുന്നു, ജനിച്ചു വളർന്ന ഇടത്തിൽ പോലും ചുറ്റും ആളുകൾ ഉണ്ടായിട്ടും തനിച്ചാവുന്നതിന്റെ അനുഭവം ഇവിടെയും ഒട്ടും വൈകാതെ അവളെ തേടിയെത്തി. പകലൊക്കെ…
