എന്റെ സ്വാതന്ത്ര്യമെന്നത് എന്റെ പ്രാണവായുവാണ്. കാഞ്ചനക്കൂട്ടിലടക്കപ്പെട്ട.. ശാരിക പൈങ്കിളിയെപ്പോലാകിൽ, സ്വാതന്ത്ര്യമെന്നതിനെന്തർത്ഥം ? എന്റെ വാക്കിനും നോക്കിനും എന്റെയിഷ്ടങ്ങൾക്കും, എന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും, അതിർത്തി കല്പിക്കാൻ മറ്റാരും വരാത്ത, എന്റെ പ്രവർത്തികളെ വിശ്വസിക്കുന്ന, എന്റെ കുടുംബത്തോടൊപ്പമാണ്, എന്റെ…
ഉൾകാഴ്ച ! അവബോധമേഖലയിൽ നിന്ന് മറ്റെല്ലാം ഒഴിവാക്കി ഒരൊറ്റ ചിന്തയിലോ വിഷയത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ് ശ്രദ്ധകേന്ദ്രികരിക്കൽ . ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിൽ ഒന്നാണ്.…
ടാ… എന്താടി…. എനിക്കു ഒരു കൂട്ടം പറയാനുണ്ട്… പറഞ്ഞോ…. ഇപ്പൊ പറയാൻ പറ്റില്ല… അതെന്താ.,.. അതൊക്കെയുണ്ട്…. എന്നാ പിന്നെ ഇഷ്ട്ടം ഉള്ളപ്പോ പറി…. ഇപ്പൊ പത്തു മണി… ഞാൻ വൈന്നേരം 4മണിക്ക് പറയാം……
കനകമായ് മിന്നുന്ന മലയാള ഭാഷ, കണ്മായത്താൽ കനവുകൾ സ്വന്തമാക്കീടുന്ന, കനകമണി ഭാഷേ, സർവ്വ ഭാഷകളിലുംമീതേ, കനകമുടിയായ് നീ വിളങ്ങീടുക മമ ഭാഷേ.
സ്നേഹമെന്നത് നിധിയാണ്,വളരെ ആഴത്തിൽ കുഴിക്കുമ്പോൾ മാത്രം കൈയ്യെത്തിപ്പിടിക്കാനാകുന്ന നിധി.മനസ്സു നിറഞ്ഞ സ്നേഹം നൽകുക.ആ നിധി തിരികെ കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ…..കുട്ടികൾ നിഷ്കളങ്കമായി,പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുമ്പോൾ….നമ്മൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അവരെ എടുക്കാറില്ലേ.അതുപോലെ നിഷ്കളങ്കമായ…
കാരുണ്യം ********** കഠിനമീ ജീവിതപാതകൾ കാൽ നടയായി താണ്ടിടുമ്പോൾ, കാരുണ്യമെന്നതിനെത്ര- നിറങ്ങളാണെന്തു മണമാണ്? ആഹാ! കാരുണ്യമെന്ന വാക്കു മറന്ന ചില സ്വാർത്ഥചിത്തങ്ങൾ. ചിന്തകൾ,ചിന്തകൾ,നിഷ്ഠൂര ചിന്തകൾ മദിച്ചിടുന്നൂ ചില കഠിനഹൃദയങ്ങളിൽ. കൊല്ലും കൊലയും,കേൾപ്പൂ രോദനങ്ങൾ. പിന്നെയും…
പ്രണയം അതൊരു ചൂതാട്ടമാണ് ഹൃദയം കൊണ്ടുള്ള ചൂതാട്ടം ജയിച്ചാലും തോറ്റാലും ഹൃദയം നഷ്ടമാകും.
ഇന്നലെ ഓഫിസിൽ പോകുമ്പോൾ കണ്ണട എടുക്കാൻ മറന്നു. കുഴപ്പമില്ലാതെ വൈകുന്നേരം വരെ ഇരിക്കാനാകും എന്നാണ് കരുതിയത്. എന്നാൽ എത്തി കുറച്ചു സമയം ആയപ്പോൾ തന്നെ ചെറിയ തല വേദനയും കണ്ണു വേദനയും തുടങ്ങി. വൈകിട്ട്…
അവനവൻ പ്ലാൻ ചെയ്യാതെ ആരംഭിക്കുന്ന യാത്രയാണ് ജീവിതം.ആദ്യത്തെ കുറച്ചു വർഷങ്ങൾ ഒന്നുമറിയാതങ്ങ് പോവാം,പിന്നീടങ്ങോട്ട് ആഞ്ഞ് വലിഞ്ഞ് പരിശ്രമിച്ച് പോയേക്കണം,ഇടയ്ക്കൊക്കെ ചില വീഴ്ച്ചകളൊക്കെ ഉണ്ടാവാം എല്ലാം തരണം ചെയ്ത് വിജയം വരിക്കണം.പിന്നീട് വേണമെങ്കിൽ വിശ്രമിക്കാം.
മഷി വറ്റിയ തൂലികൾക്ക് പറയുവാനുണ്ടായിരുന്നത് സങ്കടങ്ങളായിരുന്നു… അതിലിപ്പോൾ പിന്നെയും ഞാൻ പ്രതീക്ഷകൾ നിറച്ചൊരുങ്ങിയിരിക്കുന്നു ചിതറിത്തെറിച്ച സ്വപ്നങ്ങളെ വരിതെറ്റാതെ എഴുതി മായ്ക്കാനാവാത്ത അക്ഷര തെറ്റുകൾ നോക്കി പകയ്കാതെ വെട്ടിത്തിരുത്തേണ്ടതൊക്കെ തിരുത്തിയിരിക്കുന്നു തിരുത്തലുകൾ അഭംഗി വരുത്തിയ നാല്…
ലഹരി നിങ്ങളെ സ്വർഗത്തിന്റെ രൂപത്തിൽ എത്തി നരകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഡോ. മിനി നരേന്ദ്രൻ.
കടന്നു പോകുന്ന ഓരോ നിമിഷങ്ങളും ജീവിതത്തിൽ നിന്നും നഷ്ടപെടുന്ന ഓരോ ഇതളുകളാണ്. കൊഴിഞ്ഞ ഇതളുകളെക്കുറിച്ചു ചിന്തിക്കാതെ അവയെ ഓർമയിൽ ഒളിപ്പിച്ചു ഇനിയും വിടരാനിരിക്കുന്ന ഇതളുകളെകുറിച്ചോർക്കു. ഇന്നു വിടർന്ന ഇതളുകൾ കൊഴിയും മുൻപേ സന്തോഷങ്ങൾ കണ്ടെത്തു..
വെളിച്ചം കാണാതെ പോയിരുന്ന ഒരുപാട് അക്ഷരങ്ങൾ. ഇടകാലത്തു തുറന്നു കിട്ടിയ വാതിലിലൂടെ ഒരിടം കണ്ടെത്തിയ ആശ്വാസമായിരുന്നു ആ അക്ഷരങ്ങൾക്ക്ച. ചിതൽ തിന്ന് തീരേണ്ട ഒരുപാട് അക്ഷരങ്ങൾക്ക് ഒരു പുതു ജീവൻ കിട്ടിയ അവസ്ഥ ആയിരുന്നു.പക്ഷെ…
മതം… സ്നേഹമായിരുന്നില്ല അളവുകോൽ മതമായിരുന്നു… അത്രമേൽ ആഴത്തിൽ അളന്നു മുറിച്ച എന്റെ പ്രാണനുംപ്രണയവും അതൊന്നിന്റെ മൂർച്ചയിലായിരുന്നു… മരണം.. ഒന്നായ് തുടിച്ചിരുന്ന ഹൃദയങ്ങളെ അറിയാദൂരത്തേക്ക് അകറ്റിക്കളഞ്ഞ മുഖങ്ങൾക്കൊക്കെയും മരണമെന്ന പേരായിരുന്നു എൻ്റെയെന്ന് പറഞ്ഞുറപ്പിച്ച് തെറ്റിപ്പിരിഞ്ഞു പോയയെൻ്റെ…
പിറക്കേണ്ടിയിരുന്നില്ല കുഞ്ഞേ നീയും ആകാശത്തെ അമ്പിളിയെ കണ്ട് ചിരിക്കാനും കുഞ്ഞു ശലഭമായി പാറി പറക്കാനും പൂവായി കൊഞ്ചി മറിയാനും… ദാരിദ്ര്യത്തിന്റെ ഇരുളിൽ നിന്റെ ബാല്യം വിശ്രമിക്കുമ്പോൾ പുഞ്ചിരി വറ്റാത്ത നിന്റെയാ പൊന്മുഖം ചോരപൊടിക്കുന്നിന്നെന്റെ ഹൃത്തിൽ……
ഒറ്റയ്ക്കാവുന്നു…. ഒറ്റയ്ക്കാകുന്ന വേളയിലൊക്കെയും അടയിരിക്കുന്ന പക്ഷിയെ പോലെയാണവൾ…. പകലിനെ മറന്നു ഇരുട്ടിനെ സ്നേഹിച്ചു നോവിന്റെ തീക്ഷണചൂടിനെ പ്രണയിച്ചു അവൾ തൂവലുകൾ പൊഴിക്കും… വിഷാദമുട്ടകൾക്ക് അടയിരുന്നു കൊണ്ടവൾ സങ്കടങ്ങളെ വിരിയിച്ചെടുത്തു കൊണ്ടേയിരിക്കും…. വിരിഞ്ഞിറങ്ങുന്ന കുരുവിയുടെ കുറുകലുകൾപോലെ…
ചില ബന്ധങ്ങൾ മനസ്സിലേക്കൊരു കനൽക്കട്ട എടുത്തു വെച്ച പോലെയാണ്, കൊടും ശൈത്യത്തിൽ ചൂടേകുമ്പോഴും അതിങ്ങനെ ആത്മാവിനെ പോലും പൊള്ളിച്ചു കൊണ്ടിരിക്കും… മറ്റു ചിലവ കാരമുള്ള് പോലെയാണ്;കടഞ്ഞു നീറി കൊണ്ടിരിക്കും.. ഇനിയും ചിലതുണ്ട്; ചൊറിയണം പോലെ…
നിന്റെ മിഴികൾ നനഞ്ഞതത്രയും എനിക്ക് വേണ്ടിയായിരുന്നു എന്നാൽ എന്റെ മിഴികൾ തിരഞ്ഞതോ നിന്നെ മാത്രം സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ
ഓർമ്മകളുടെ വേലിയേറ്റങ്ങളാണ് എന്റെ ഹൃദയത്തിനേറ്റ പ്രഹരം. എന്റെ ഹൃദ്രോഗത്തിന് മരുന്നിറ്റിക്കുന്നതും ഓർമ്മകൾതന്നെ… എണ്ണം പറഞ്ഞയോർമ്മകൾ ശയിക്കുന്നിടത്തു വച്ചെന്റെ രോഗവും കഥകളാകും. മീസാൻകല്ലത് കാറ്റിനോടു മൂളും. പിന്നെ ഖബറെന്നെ മടക്കും , ഒരു പിൻവിളിക്കും കാതോർക്കാതെ.…
ലഹരി……..✍️ ******** ലഹരിയുടെ കരങ്ങളിൽ ആർത്തുല്ലസിച്ച് മായക്കാഴ്ചകൾ കണ്ടുനടന്ന വഴിത്താരകൾ, ഞരമ്പുകളിലിന്ദ്രജാലംതെളിയുന്ന നിമിഷങ്ങൾ… മായാലോകത്തിൻ ജാലകം തുറന്നു പറന്നുയർന്നൊരാ വഴികൾ നിൻമുന്നിലെത്തുമൊരുനാൾ നീപോലുമറിയാതെ കണ്ണുനീർത്തുള്ളികളായ് ഹൃത്തടംചുട്ടുപൊളളിക്കുവാൻ.. അറിയാതെയുള്ളിൽആളിപ്പടരും പകയോടെ സഹജരുടെ ജീവനെടുത്ത…