ഒരുപാട് കാര്യങ്ങൾ എഴുതാൻ മനസ്സിലുണ്ട്. പലപ്പോഴും എഴുതണം എന്നോർത്തു. പക്ഷെ മനസ്സിൽ എന്തോ കുറേ വീർപ്പുമുട്ടൽ. അത് കാരണം എഴുതേണ്ട കാര്യങ്ങൾക്കൊരു വ്യക്തത ഇല്ലായിരുന്നു. ഇത് കേട്ടാൽ തോന്നും ഇപ്പോൾ വീർപ്പുമുട്ടൽ ഒക്കെ മാറി…
സുഗന്ധം പരത്തി കണ്ണിനും കരളിനും ഇമ്പമേകും മുല്ലപ്പൂക്കൾ, മനോജ്ഞമായൊരു കാഴ്ച തന്നെ. സാമീപ്യം കൊണ്ട് മുല്ലപ്പൂപോൽ ചുറ്റിലും സുഗന്ധം പരത്തി വെളിച്ചമേകും മനുഷ്യരുമുണ്ടൊരുപാട് പേർ നമുക്കുചുറ്റും.
ഉമ്മാടെ കൈ കൊണ്ട് വാരി തരുന്ന കൈപ്പത്തിരിയുണ്ട് … നല്ല പാകത്തിന് മൊരിഞ്ഞ കട്ടിയുള്ള കൈപ്പത്തിരിയിൽ കട്ടി തേങ്ങാപ്പാലും ചെറിയുള്ളിയും ഞെരടി ആവിയോടെ വാരിത്തരുന്ന കൈപ്പത്തിരി … വറുത്തരച്ച തേങ്ങാ കറിയിൽ മുങ്ങി നിവരുന്ന…
കാർമേഘങ്ങൾക്ക് ഒന്നിനും അധികം ആയുസ്സ് ഉണ്ടായിരിക്കില്ല. ഒന്നുകിൽ പേമാരിയായി പെയ്തൊഴിയും അല്ലെങ്കിൽ എങ്ങോ മറഞ്ഞു സ്വയം ഇല്ലാതാകും. അതുപോലെ സങ്കിർണമെന്ന് നമ്മൾ കരുതുന്ന പല പ്രശ്നങ്ങളുടെയും ആയുസ്സ് ഇത്രയൊക്കെയേ ഉള്ളൂ. ശുഭദിനം നേരുന്നു…….. 🙏
പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏
നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച് മോഹങ്ങളെക്കുറിച്ച് ഉറക്കെ ഉരിയാടില്ലെത്രെ. നല്ല പെങ്കുട്ട്യോളൊന്നും കാലകത്തിയിരിക്കേയില്ല ഇറക്കമില്ലായുടയാടകളിടേയില്ല. എന്തിനിതളുകളങ്ങനെ സ്വന്തം മേത്തേക്കാഭ്യംഗങ്ങൾക്കു ക്ഷണക്കത്തു കൊടുക്കണമെന്ന് അച്ചടക്ക…
കുഞ്ഞിളം ചെഞ്ചുണ്ടുകളിൽ നറുപുഞ്ചിരിയുമായ്, കുഞ്ഞുകാലുകളിൽ കൊഞ്ചും തളകളുമായ് കുപ്പിവളകിലുക്കങ്ങളും വാക്കുകൾ തിരിയാ കൊഞ്ചലുകളുമായ് സ്നേഹത്തിൻ, ആഹ്ലാദത്തിൻ പൂത്തിരികൾ തെളിച്ചിടുന്നവൾ, വീടകങ്ങളിൽ, മാതാപിതാക്കൾ തൻ ഹൃദയങ്ങളിൽ. ഭാരമല്ലവൾ, വിലക്കുകൾ തൻ ചങ്ങലയാൽ ബന്ധിക്കേണ്ടും നിധിയല്ലവൾ, പിന്നെയോ,ആത്മവിശ്വാസത്തിൻ…
നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന ഓർമ്മപ്പുഴുക്കളൊക്കെ ഇനിയും ചീഞ്ഞു തീരാത്ത പ്രണയത്തിന്റെ തിരുശേഷിപ്പുകളാണ് പണ്ടെന്നോ ചൂടിത്തന്ന മുല്ലപ്പൂവിനിപ്പോൾ അഴുകിയ നാറ്റമാണ് ചേർത്തുപിടിച്ചണച്ചപ്പോളുള്ള വിയർപ്പു…
തനിച്ചാണ്…. പ്രിയമുള്ളോരാളെന്റെ കൈവിട്ടകന്നതിൽ പിന്നെ… ശൂന്യമായിപ്പോയ ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ നിഴലുപോലുമകന്നൊരൊറ്റ ത്തുരുത്തിൽ തനിയെ… രാവും പകലും മഴയും വെയിലും കണ്ണുനീർവെട്ടത്തിൽ മങ്ങിയ കാഴ്ചയാക്കി മറയുന്നോരോ നിമിഷവും തനിയെ…. ആൾക്കൂട്ടനടുവിലും തനിയെ…. ആരവങ്ങൾക്കിടയിലും തനിയെ… ഇനിയെന്നും…
നന്മയിൽ നന്ദി കാണിച്ചും തിന്മയിൽ ക്ഷമിച്ചും മുന്നേറുവാൻ ശീലിക്കുക, ക്ഷമ എന്ന ശീലം ഏതൊരു ഹൃദയത്തെ കീഴ്പ്പെടുത്തിയോ മഹത്വമുള്ള ആ ഹൃദയത്തിനുടമ ഒരിക്കലും പരാജയപ്പെടുകയില്ല. ശുഭദിനം നേരുന്നു……. 🙏
സൗഹൃദഭാവത്തിന്റെ മൗനസന്ദേശമാണ് പുഞ്ചിരി. കൊടുക്കുന്നവർക്ക് നഷ്ടമില്ല, കിട്ടുന്നവർക്കോ സന്തോഷവും. എപ്പോഴും പുഞ്ചിരി നൽകുവാൻ ശ്രമിക്കുക. ഒരു പുഞ്ചിരി, സ്പർശം, ദയാപൂർണമായ ഒരു വാക്ക്, കേൾക്കുവാനുള്ള സന്മനസ്സ്, അഭിനന്ദനം, ശ്രദ്ധ എന്നിവയ്ക്ക് പലരുടെയും ജീവിതത്തെ മാറ്റിമറിക്കുവാനുള്ള…
സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്‌മറഞ്ഞൊരു സുന്ദരഗതകാലത്തിൻ സ്മരണകൾ, കാലം മാറിയെന്നാലും സ്നേഹം ചൊരിഞ്ഞവർ മണ്മറഞ്ഞു പോയീടുകിലും എന്നെന്നുമോർമ്മയിൽ സൂക്ഷിക്കുവാനായുള്ള ഭൂതകാലത്തിൻ തിരുശേഷിപ്പുകൾ.
സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം എന്നത് കത്തിച്ചുവെച്ച തിരിനാളംപോലെ ആണ്, ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, ഊതികെടുത്തുവാൻ എളുപ്പവുമായിരിക്കും, അണഞ്ഞ് കഴിഞ്ഞാലേ ഇരുട്ടിൽ എത്ര വെളിച്ചമാണ് പകർന്നിരുന്നത് എന്നറിയുകയുള്ളൂ.…
നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ, പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും വെളുപ്പും, എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും മാത്രമല്ലയീയുലകിൽ. പരിപൂർണ്ണതയാർന്നതും പരിപൂർണ്ണശൂന്യത നിറഞ്ഞതും ഒന്നുമില്ല ഭൂമിയിൽ…
മുന്നിൽനിന്നും കുത്തുന്നവരെ കൂടുതൽ ഭയക്കേണ്ടുന്ന ആവിശ്യമില്ല, കാരണം അവരിൽ ശത്രുത ഉണ്ടായിരിക്കുകയില്ല, പലരും മിത്രങ്ങളുമായിരിക്കും. എന്നാൽ പിന്നിൽനിന്നും കുത്തുന്നവരെ ശ്രദ്ധിക്കുകയും ഭയക്കുകയും വേണം, കാരണം അവർ എപ്പോഴും ശത്രുത മനസ്സിൽ കൊണ്ട് നടക്കുന്നവരായിരിക്കും. ശുഭദിനം…
അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല എന്ന് നടിച്ച് പരിഗണനയുടെ ഇടങ്ങളിൽ സന്തോഷത്തോടെ ഇടപെട്ടാൽ ജീവിതം മനോഹരവുമാണ്. ശുഭദിനം നേരുന്നു……. 🙏
എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം പാതകൾ നിറഞ്ഞ ലോകജീവിതയാത്രയിൽ മർത്യൻ. തനിയെ നടക്കും വേളയിൽ സ്വന്തം ആത്മവിശ്വാസം തന്നെ തുണയവന്. ആത്മാർത്ഥതയില്ലാ സഹയാത്രികരെ, കൂടെക്കൂട്ടുന്നത്തിനെക്കാളുത്തമം തനിയെ…
ഒരു കാലത്ത് നമ്മൾ ഏറെ ആഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ടാകും. കിട്ടാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടുള്ള കാര്യങ്ങൾ. പിന്നെപ്പോഴോ മറന്നു പോയ കാര്യങ്ങൾ. ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായിട്ടാവും, ആ ആഗ്രഹം സഫലമാകുന്നത്. നമ്മളാഗ്രഹിച്ചത്…
ചെമ്പകം പൂത്ത പാതിരാവ്.. മുന്തിരിച്ചാറു പോൽ നിന്റെ പ്രണയം പകുത്ത രാവ്.. പാതി മാഞ്ഞൊരീ ഈറൻ നിലാവിൽ മുഗ്ധമീ രാവിനെന്തു ചേല്!!
ഏതൊരു ബന്ധത്തിൻ്റെയും ആഴം കൂട്ടുന്നത് സംസാരത്തിലൂടെയാണ്. ബന്ധം നിലനിർത്തുന്നതിലും ദൃഢമാക്കുന്നതിലും പരസ്പരമുള്ള സംസാരങ്ങൾക്ക് വലിയ പങ്കുണ്ട്. സംസാരം പരിമിതമാകുമ്പോൾ എത്ര വലിയ ബന്ധങ്ങൾ ആണെങ്കിലും അകന്നുതുടങ്ങുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏
