എന്തെല്ലാം ഉണ്ടെങ്കിലും ഉച്ചയ്ക്ക് ഒരിത്തിരി ചോറും, ഇത്തിരി മോരും, ഇത്തിരി തോരനും, ഇത്തിരി ചമ്മന്തിയും കഴിക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്.
അവൾ കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും രണ്ടാൺകുട്ടികൾക്ക് ശേഷം ഉണ്ടായ പെൺകുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ പെൺകുഞ്ഞു. കൂലിപ്പണി കൊണ്ട് കിട്ടാവുന്ന സൗഭാഗ്യങ്ങൾ എല്ലാം അവൾക്ക് അവരറിഞ്ഞു കൊടുത്തു. കുടുംബത്തിൻ്റെ സ്നേഹം നിറയെ കിട്ടി അവൾ വളർന്നു.…
മൗനമായെൻ മുടിതുമ്പിൽ നിന്നൂർന്നു വീണൊരാത്തുള്ളികൾ വീണ്ടുമീ കൺപീലിയിൽ ചേർന്നലിഞ്ഞപ്പോൾ അറിയാത്തൊരിഷ്ടം തളിരിടാനൊരുങ്ങും മനസ്സാലവർ തമ്മിലോതിയ സ്വകാര്യം എന്താവാം എന്നോർത്താണീ പിണക്കമെങ്കിലതും നമ്മെ കൊതിപ്പിച്ചിടും വീണ്ടും ആ മൗനത്തിലൊളിക്കാൻ. അതിനായ് വെമ്പിടുന്നോരെൻ മനസിൻ കൂട്ടായിടാൻ മറ്റൊരു…
സ്വന്തമെന്ന് പറഞ്ഞ് അവകാശപ്പെടുവാൻ ഈ മണ്ണിലെ ശ്വാസംപോലും നമ്മളുടെ നിയന്ത്രണത്തിൽ അല്ല, പിന്നെ എന്തിനുവേണ്ടിയാണ് മറ്റുള്ളവർക്കിടയിൽ അധികാരവും അഹങ്കാരവും കാണിച്ച് ജീവിതത്തിലെ നല്ല നിമിഷങ്ങളെ നമ്മൾ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത്? ശുഭഞായറാഴ്ച നേരുന്നു…… 🙏
മറ്റുള്ളവർക്ക് മനസ്സിൽ വലിയ സ്ഥാനങ്ങൾ കൊടുക്കുമ്പോഴാണ് അവരിൽനിന്നും ഉണ്ടാകുന്ന ചില പെരുമാറ്റങ്ങൾ നമ്മളെ ഒരുപാട് സങ്കടപ്പെടുത്തുന്നത്. അർഹിക്കുന്നവർക്കുമാത്രം മനസ്സിൽ ഇടം നൽകുക, അല്ലെങ്കിൽ നമ്മൾ വെറും കോമാളി മാത്രമായിപ്പോകും. ശുഭദിനം നേരുന്നു…… 🙏
തുടങ്ങിയിട്ട് കുറച്ചു നാളായി കാരണം ഈ പേര് തന്നെ… അപരന്മാർ ഒരുപാടുണ്ട് നിങ്ങളുടെ അറിവില്ലായ്മ …! ചീത്തപ്പേരു നന്നായിട്ടുണ്ട് നിങ്ങൾ കള്ളം പറഞ്ഞിട്ട്… പഴി കേൾക്കാറുണ്ട് നിങ്ങളുടെ അശ്രദ്ധ….! മറ്റുള്ളവരുടെ കുഴപ്പങ്ങൾക് ശിക്ഷയും കിട്ടാറുണ്ട്….…
സ്നേഹം അത് മനസിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയയുള്ളവരോടാകണം, സഹായം അത് അർഹിക്കുന്നവർക്ക് വേണ്ടിയുമാകണം. അതുപോലെ അറിഞ്ഞ് മനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കരുത്, കഴിഞ്ഞുപോയ ഇന്നലെകളോ വരാനിരിക്കുന്ന നാളെകളോ അല്ല, ഇന്ന് എന്താണോ…
“ഒരു പൊട്ടു കുത്തിയിരുന്നേൽ സുന്ദരി ആയേനേ…” “ഒന്നു മുടി ചീകിയൊതുക്കിയിരുന്നേൽ സുന്ദരി ആയേനേ…” “ആ മുഖമൊന്നു കഴുകിയിരുന്നേൽ സുന്ദരി ആയേനേ…” “ആ സാരിയൊന്നൊതുക്കിയുടുത്തിരുന്നേൽ സുന്ദരി ആയേനേ…” “ആ തടിയൊന്നു…
ഓർമ്മ തൻ തടവിൽ തനിച്ചായി പോയവർ പോയവർക്കുള്ളിൽ ചിതൽ കൊട്ടാരം തീർത്തവർ മറവി തൻ മറവിൽ അകലെക്കോടി മറഞ്ഞവർ വിരഹത്തിൻ കനലിൽ എരിഞ്ഞു തീരുന്നവർ കാണാത്ത ചങ്ങലക്കെട്ടിൽ കടമ തീർക്കുന്നവർ മരണമില്ലാത്തൊരാ നിനവോരോന്നിന്റെ കെട്ടുമുറുകി…
ഈ ലോകത്തിനെക്കാളും നല്ലൊരു പറുദീസ…….. അതൊരു മലർപൊടിക്കാരൻറെ ദിവാസ്വപ്നമല്ലേ…….. ഈ വെട്ടവും വെള്ളവും കാറ്റും മഴയും ചിരിയും കണ്ണീരും വിശപ്പും വിയർപ്പും ഇല്ലാതെ…….. എന്തോന്ന് പറുദീസ
നല്ലത് ആർക്കും വേണ്ട. എന്നാൽ നമ്മൾ നല്ലവരാണ്, നല്ലതേ പ്രവർത്തിക്കു, നല്ലതേ പറയൂ, നല്ലതേ കാണൂ എന്ന് ഭാവിക്കുന്നവരാണ് അധികപക്ഷവും. നല്ലത് കണ്ടാൽ ആരും നല്ലതെന്ന് പറയില്ല, നല്ലതെന്ന് പറയാൻ സമയവുമുണ്ടാവില്ല. പക്ഷെ തെറ്റ്…
കുളിരിനു പുതപ്പ് പോലെ ഇരുളിന് വെളിച്ചം പോലെ വിശപ്പിന് അന്നം പോലെ എന്റെ സൗഹൃദപ്പശിയുടെ പൂരകമാണ് നീ…
പറുദീസ, എവിടെയോ അകലത്തിൽ, ഒരവസാനം കാത്ത് വിരിയുന്ന സുന്ദര സ്വപ്നങ്ങളുടെ തറവാട്, അവിടെ സൌഹൃദങ്ങൾ പച്ചപിടിക്കുന്നു, സ്നേഹത്തിന്റെ പൂക്കൾ വിടരുന്നു. മലകളുടെ മീതെ, ആകാശത്തിന്റെ കീഴിൽ, വീണ മേഘങ്ങൾ ചിരിക്കുന്നു, പുഴകളുടെ ഹൃദയത്തിൽ തളിർക്കുന്നു…
സന്തോഷം കൊടുക്കുന്ന വിപണനശാലകളില്ല, സമാധാനം വിൽക്കുന്ന വിപണശാലകളുമില്ല. സമ്പത്തും സൗകര്യങ്ങളും സ്വന്തമാക്കുന്നതുപോലെ സന്തോഷവും സമാധാനവും കൈവശമാക്കാം എന്ന് കരുതുന്നതാണ് സമ്പാദ്യശീലത്തിലെ അടിസ്ഥാനതെറ്റ്. ശുഭദിനം നേരുന്നു …… 🙏
മകനായാലും മകളായാലും രണ്ട് പേരും നമ്മുടെ ചോര തന്നെ. പിന്നെ എന്തിന് ഈ വേർതിരിവ്.
ഒരു പെണ്ണിനെ സംബന്ധിച്ച് വിവാഹം എന്നത് ഒരു പുനരധിവാസമാണ്. ചെന്ന് കേറുന്ന വീട് പുനരധിവാസ കേന്ദ്രവും.
ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് കൊണ്ട് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.
എന്റെ കുഞ്ഞിക്ക് അന്ന് രണ്ടര വയസ്സ്. കിച്ചൂന് നാലര. അന്ന് ഞാൻ ജോലിക്ക് പോകുന്നുണ്ട്. അമ്മയായിരുന്നു മക്കളെ നോക്കുന്നത്. പെങ്കൊച്ചിനെ ഒരുക്കാൻ ഇഷ്‌ടമായിരുന്നെങ്കിലും, അവളുടെ കണ്ണെഴുതാൻ എനിക്കൊരു പേടിയായിരുന്നു. അവൾ കണ്ണ് പിടപ്പിച്ചാൽ എൻ്റെ…
ഒഴുകി നീങ്ങുന്ന വഴിയിൽ ആനന്ദമെന്ന് പഠിപ്പിച്ചതൊക്കെയും എത്തിപ്പിടിച്ചു പൊങ്ങുതടിയിൽ വിരാജിക്കുന്നവർക്കിടയിൽ അവർ.. ഒഴുക്കിനെതിരെ നീന്തുന്നവർ എത്താതെ കിട്ടാതെ കരയുന്നവർക് എത്തിപ്പിടിച്ചു കൈമാറുന്നവർ… അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ ഒഴുക്കിന്റെ ആഴവും താളവും …
രാവിന്റെ യാമങ്ങളിലൊന്നിൽ പൂത്തതാണവൾ… വെണ്മയാണെന്നാലും വിരിഞ്ഞ നാൾമുതൽ ഇരുളിലായിപ്പോയത്രേ… മനമുണർത്തുന്ന പരിമളമുള്ളവൾ.. നിശീധിനിയുടെ ഓരത്തുമാത്രം പൂക്കാൻ വിധിച്ചവൾ.. ആശകൾക്കൊടുവിലാ പടുമരണം കവർന്നവൾക്കൊരു സാന്ത്വനത്തിന്റെ ചെറുകരം കൊടുത്തവൾ… രാവിന്റെ ചിരികളിലും ഏങ്ങി കരച്ചിലുകളിലും അട്ടഹാസങ്ങളിലും കൂട്ടായി…
