ഒഴുകി നീങ്ങുന്ന വഴിയിൽ ആനന്ദമെന്ന് പഠിപ്പിച്ചതൊക്കെയും എത്തിപ്പിടിച്ചു പൊങ്ങുതടിയിൽ വിരാജിക്കുന്നവർക്കിടയിൽ അവർ.. ഒഴുക്കിനെതിരെ നീന്തുന്നവർ എത്താതെ കിട്ടാതെ കരയുന്നവർക് എത്തിപ്പിടിച്ചു കൈമാറുന്നവർ… അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ ഒഴുക്കിന്റെ ആഴവും താളവും …
രാവിന്റെ യാമങ്ങളിലൊന്നിൽ പൂത്തതാണവൾ… വെണ്മയാണെന്നാലും വിരിഞ്ഞ നാൾമുതൽ ഇരുളിലായിപ്പോയത്രേ… മനമുണർത്തുന്ന പരിമളമുള്ളവൾ.. നിശീധിനിയുടെ ഓരത്തുമാത്രം പൂക്കാൻ വിധിച്ചവൾ.. ആശകൾക്കൊടുവിലാ പടുമരണം കവർന്നവൾക്കൊരു സാന്ത്വനത്തിന്റെ ചെറുകരം കൊടുത്തവൾ… രാവിന്റെ ചിരികളിലും ഏങ്ങി കരച്ചിലുകളിലും അട്ടഹാസങ്ങളിലും കൂട്ടായി…
പാലപ്പൂമണവും പൂനിലാവും പിരിശം ചൊല്ലുന്ന ഒരു സന്ധ്യയിൽ നീയും ഞാനും ഞാവൽമരത്തണലിൽ നിശബ്ദം കയർത്തിരുന്നു. വാക്കുകൾ കൂട്ടിമുട്ടി പരസ്പരം മുറിവേൽക്കാതിരിക്കാനാവണം നമ്മൾ മൗനത്തെ കൂട്ടു പിടിച്ചത്. എങ്കിലും ആ മൂകതക്കെന്തു മൂർച്ചയായിരുന്നു..! കാറ്റും കാറും…
ഒന്നാലോചിച്ചാൽ ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്, അതാവുമ്പോൾ ഒന്നും ആലോചിക്കേണ്ടതില്ലല്ലോ. ശുഭദിനം നേരുന്നു ……. 🙏
വർണ്ണമോ ഗന്ധമോ തമ്മിലടുപ്പിച്ചു..? നിന്റെ വെണ്മയീനീലിമ യിലിഴ പിരിഞ്ഞുണ്ടായ ചുരുളുകളോ..? പുലരിയോരോന്നിനും പുതുമയേകുന്നൊരാ സുഗന്ധമോ..? കുഞ്ഞുമോട്ടുകൾക്കൊപ്പം വിടർന്നോരാ കുഞ്ഞിൻ കണ്ണിലെ കൗതുകമോ.? മനതാരിലെന്നും കവിത തീർക്കുന്നൊരീ മിഴിവുറ്റ ചിത്രങ്ങളോ….? അതിൽ വാഴനാരിൻ കുരുക്കിൽ വാടിയ…
പരിഭാഷ: പി സുധാകരൻ സ്വപ്നത്തിൽ ഇരുണ്ട ശാശ്വത വിരഹം പങ്കിട്ടിടുന്നു ഞാൻ തുല്യമായ് നിന്നോടൊപ്പം വിലപിക്കുവതെന്തിന്? നീട്ടുക നിൻ കരതലമെനിക്കുനേരെ, വാക്കുനൽകുക വീണ്ടും വരും നീയെന്നിലേക്കെന്ന് ഉത്തുംഗ പർവ്വതങ്ങൾ പോലല്ലോ നീയും ഞാനും അരികിലണയുവാൻ…
രാവിന്റെ ഏഴായാമത്തിൽ നാസാരന്ധ്രങ്ങളെ തരളിതമാക്കുന്ന… പാലപ്പൂവിന്…… അവളുടെ ഗന്ധമാണ്…. അവളുടെ പ്രണയമാണ്…. എന്റെ ഗന്ധമാപിനികളെ….. എന്റെ മനോരഥങ്ങളെ…. അവളിലേക്ക് എത്തിക്കുന്നതും…. പാൽ വർണ്ണമാം പാലപ്പൂക്കളാണ്
വാനം തൊട്ട് പറക്കാൻ കൊതിച്ചവളെ അഹങ്കാരിയും തന്നിഷ്ടകാരിയും ആക്കിയ സമൂഹം തന്നെ ഇടറി വീണപ്പോൾ കണ്ണുനീരും സഹതാപവും പേറി വന്നു.
മറ്റുളളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്, നമ്മളുടെ കഴിവുകളും ശക്തിയുംകൊണ്ട് നമ്മൾ വ്യത്യസ്തരാണെന്ന് തിരിച്ചറിയണം. നമുക്ക് ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ചിന്തിക്കണം, നമ്മളുടെ ജീവിതത്തിൽ പുതുതായി വരുന്ന എന്തിനും നമ്മൾ നന്ദിയുള്ളവരായിരിക്കണം. ശുഭദിനം നേരുന്നു …… 🙏
പിറവിയുടെ ആനന്ദം മോഹിച്ചിരുന്നു. മോഹഭംഗം നോവിച്ചു ദൈവത്തിനോട് വിലപേശി അതവിടെ വിലപ്പോയില്ല ഉപദേശങ്ങൾ സ്വീകരിച്ചു സ്നേഹം സാന്ത്വനിപ്പിച്ചു ഉപദേശകർ പിരിഞ്ഞു സ്നേഹിതർ കുഴഞ്ഞു മോഹം പിന്നെയും വളർന്നു ജീവിതം മുഴുവൻ പടർന്നു സ്വയം ചോദിച്ചു..…
തലമുറകളായി പകർന്നുകിട്ടിയ ചിലതൊക്കെ നമുക്കുണ്ടാവും, അതിൽ ചിലതൊക്കെ നിലനിർത്തേണ്ടതും വളർത്തേണ്ടതുമാണ്. പകർന്നു ലഭിച്ച നന്മകൾ വരുംതലമുറയ്ക്ക് പകർന്നു നൽകേണ്ടതുമാണ്, ഒരിക്കലും നമ്മിൽ നശിച്ചുപോകരുത്. ശുഭദിനം നേരുന്നു …… 🙏
‘ഹലോ’ പറഞ്ഞ ഉടനെ… തമാശയ്ക്ക് ആണെങ്കിൽ പോലും ‘കൺമണീ’ എന്ന ആ വിളി ! അവൾ ഏറ്റവും മിസ്സ് ചെയ്യുന്നതും അത് തന്നെയാണ്… പ്രണയത്തിന്റെ ആദ്യ നാളുകളിൽ, സുഹൃത്തിനും കാമുകിയ്ക്കും ഇടയിലുള്ള ആ ഘട്ടത്തിൽ,…
എന്തോ ഓർക്കുമ്പോൾ മനസ്സിൽ സുഗന്ധം നിറയും പേര്… ഓർമ്മകൾ കുട്ടിക്കാലത്തേക്ക് ആഴ്ന്നു പോവുന്നു. ഓടിട്ട വീട്ടിന് മുറ്റത്തു തന്നെ ഒരു മുത്തശ്ശൻ അമ്പാഴ മരമുണ്ടായിരുന്നു. അതിൽ ചുറ്റിപ്പിടിച്ചു വളർന്നൊരു മുല്ല വള്ളിയും. രണ്ടു പേർക്കും…
ഇന്നലെ എന്തുചെയ്യുവാൻ സാധിച്ചില്ല എന്ന് ഓർത്തു വിഷമിച്ചു സമയം കളയാതെ ഇന്ന് എന്തുചെയ്യുവാൻ കഴിയും എന്നതിനെക്കുറിച്ച് ഓർക്കുക. ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല.…
വിശ്രമിക്കുവാൻ നേരമില്ലാത്തതിനാലും ഭാരം താങ്ങിടുവാൻ കഴിയാത്തതിനാലും കൈമാറുവാൻ കൂടെ ആളില്ലാത്തതിനാലും പ്രിയമുള്ളൊരാ സ്വപ്നം ഇവിടെയുപേക്ഷിക്കുന്നു ഞാൻ, ഒപ്പം നിന്നെയും.
ലോകം എത്ര മാറിയാലും നമ്മൾക്ക് സന്തോഷമായി ഇരിക്കുവാൻ കഴിയുകയില്ല, നമ്മളുടെ കാഴ്ചപ്പാട് മാറുന്ന ദിവസം ജീവിതം സന്തോഷകരമാകും. ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നും കിട്ടണമെന്നില്ല, പക്ഷേ ഒരു ആഗ്രഹം തന്നെ പലവട്ടം ആഗ്രഹിച്ചവർക്ക് അത് കിട്ടുകയും…
നീണ്ട പകലുകൾക്കൊടുവിൽ ഞാൻ നിനക്കഭയമായിരുന്നു… നീണ്ട സ്വപ്‌നങ്ങൾക്കു കാവൽ ഞാനായിരുന്നു… നിറപ്പകിട്ടിനാൽ നീ മായ്ച്ചതെന്റെ കറുപ്പിനെയല്ല, ഞാൻ കാത്തുവച്ച സ്വപ്‌നങ്ങളുടെ നീ മോഹിച്ച വർണങ്ങൾ ആയിരുന്നു… പകലിനെപ്പോലെ പുഞ്ചിരിയാൽ നീയെന്നെ സ്വീകരിച്ചില്ല… നിനക്കുറങ്ങാൻ…
മുല്ലവള്ളിയും തേൻമാവും ഒന്നിച്ചൊരു യാത്ര തുടങ്ങി. മുല്ലയെ ഊട്ടാതെ തേൻമാവും തേൻമാവിനെ ഉടുപ്പിക്കാതെ മുല്ലയും ഉറങ്ങിയിരുന്നില്ല. രണ്ട് പേരും ഏകോദര സഹോദരൻമാരെ പോലെ, നല്ല സതീർത്ഥ്യരായി വാണു വന്നു. മുല്ല പൂമ്പൊടിയേറ്റ് തേൻമാവിനൊരു ജനിതകമാറ്റം.…
നമ്മൾ പങ്കിടും രഹസ്യങ്ങൾ, ആരുമറിയാത്ത സ്വകാര്യങ്ങൾ… നമ്മളെ ഒന്ന് ചേർക്കുന്ന ചിരികൾ, നമുക്ക് മാത്രമറിയാവുന്ന കോഡുകൾ. നമ്മെ ബന്ധിക്കുന്ന നൂലുകളാണവ; നിന്നോടൊപ്പമുള്ള സുന്ദരനിമിഷങ്ങൾ. ഹൃദയങ്ങൾ തമ്മിൽ ഇഴ ചേർത്തിടും, പ്രണയത്തിന്റെ അദൃശ്യ കണ്ണികൾ. -…
