നിങ്ങൾക്കവളുടെ ഹൃദയമേ തകർക്കാനാവൂ മനസ്സ് തകർക്കണമെങ്കിൽ അവൾ മരിക്കണം കാരണം അവളൊരു തൊട്ടാവാടിയല്ല . റംസീന നാസർ
അയാളുടെ അൻപതാം പിറന്നാളിന് നാട്ടിൽനിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മാനമായി, നന്നായി അലങ്കരിച്ച വലിയൊരു പെട്ടി വന്നെത്തി. അതു തുറക്കുമ്പോഴേക്കും അതിൽ നിന്നും രണ്ടുമൂന്നു കളിപ്പാട്ടങ്ങൾ താഴേക്ക് വീണു. പെട്ടി മുഴുവനായി അയാൾ നിലത്തേക്ക് ചൊരിഞ്ഞു,…
ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പലതും ചിലവേറിയതാണ് …. എന്നാൽ …. നമ്മെ സത്യത്തിൽ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം തികച്ചും ചിലവില്ലതാണെന്നതാണ് സത്യം …. സ്നേഹം …. ചിരി .. നല്ല വാക്കുകൾ ….. നല്ല ബന്ധങ്ങൾ…
സ്വച്ഛമാം സാന്ത്വനം കൊതിച്ചു ഞാൻ വിതച്ച സ്നേഹം പതിരായിപ്പോയി… പാഴ് വിത്തുകൾ മുളച്ചു പൊന്തി വെറുപ്പിന്റെ വൻമരങ്ങളായ് തലയ്ക്കുമീതെ പടർന്നു പന്തലിച്ചിന്ന് ചുറ്റിലും വെറുപ്പിന്റെ വാടയിറ്റുന്ന ഉഷ്ണക്കാറ്റുതിർക്കുന്നു.. ദുസ്സഹമീ വെറുപ്പിന്റെ കാടെരിക്കാൻ ഏതരണി നൽകുമൊരു…
വല്യ തത്വങ്ങൾ ഒക്കെ പറയാൻ എളുപ്പമാണ്. പക്ഷെ ഒരൊറ്റ മോശം അനുഭവം മതി, ഇപ്പോൾ ചുറ്റും കാണുന്നവരെയും ഇനി മുന്നിൽ കാണാൻ പോകുന്നവരെയും, അവനവനെയും എല്ലാം കാലാകാലം സംശയത്തോടെ നോക്കാൻ തുടങ്ങാൻ.
എന്നിലെ കോപത്തിന് ഇത്രമേൽ ഭസ്മീകരിക്കുന്ന അഗ്നി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ചിലർ വില കുറഞ്ഞ വാക്കുകളിൽ എനിക്കുമേൽ അവഹേളനത്തിൻ്റെ ചെളി വാരിയെറിഞ്ഞപ്പോൾ ആയിരുന്നു.
അകലങ്ങളല്ല അകറ്റുവതു ബന്ധങ്ങളെ, കണ്ണെത്താ ദൂരെയെങ്കിലും, ഹൃദയങ്ങൾ സ്നേഹത്തിൻ ചരടിനാൽ ബന്ധിതമെങ്കിൽ, കടൽദൂരങ്ങൾ ഇടയിലുണ്ടെന്നാലും മനസ്സുകൾ തമ്മിൽ ഇല്ലൊരു താമരനൂലിൻ അകലം പോലും. ശാസ്ത്രം കീഴടക്കി, ആകാശദൂരങ്ങളെ, ദുർഗമമാം ആഴങ്ങളെ. പക്ഷേ, കയ്യെത്തും ദൂരെയെങ്കിലും…
മഞ്ഞപ്പൂക്കൾ നിറഞ്ഞ പൂവരശ്ശിന്റെ തണലിൽ നിന്നും ഓവർ ബ്രിഡ്ജിന്റെ പടികൾ കയറി കിഴക്കേയറ്റത്തായി ഒതുങ്ങി നിന്ന് അയാൾ താഴേക്കു നോക്കി. വഞ്ചിനാട് എക്സ്പ്രസിൽ നിന്നിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ അവളെക്കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. പടവുകൾ…
“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ ഇട്ടാൽ…
ഓരോ അവധിദിനത്തിലും അമ്മയെകാണാനും അമ്മ പകർന്നു നൽകുന്ന സ്നേഹം അനുഭവിക്കാനും ധൃതിപിടിച്ചു പോയപ്പോളായിരുന്നു തിരിച്ചറിഞ്ഞത് അകലെനിൽക്കുമ്പോഴേ എന്തിന്റെയും മൂല്യം തിരിച്ചറിയൂ എന്ന്, അമ്മയെ പോലും. റംസീന നാസർ
#മലയാളമഹിമ #മുത്തശ്ശി ചുക്കിചുളിഞ്ഞ കരങ്ങളാൽ തലോടിടുമ്പോൾ, പഴങ്കഥകൾ തൻ മണിമുത്തുകൾ, ഓർമ്മച്ചെപ്പിൽ നിന്നും ആർത്തിയോടെ കാത്തിരിക്കും കാതുകൾക്കമൃതമായ് പകർന്നിടുമ്പോൾ, അറിയുന്നു നാം, ജന്മം മുഴുവനുമോർമ്മിക്കാനായ് നമ്മിലേയ്ക്കൊഴുകിയെത്തും സ്നേഹത്തിൻ ഉറവയല്ലോ ഈ മുത്തശ്ശി.
#മലയാളമഹിമ #സഹിഷ്ണുത സ്വന്തം മനസ്സിൻ തിരയിളക്കങ്ങൾ പോൽ അന്യർക്കുമുണ്ട് വികാരവിചാരങ്ങൾ തൻ തിരയിളക്കങ്ങൾ നിറയുമൊരു മനസ്സെന്ന സത്യം, ഓരോ മർത്യനുമോർക്കുകിൽ ഉള്ളിലെ സ്വാർത്ഥത തൻ അരുവികൾ താനേ വറ്റിവരണ്ടിടും, ഉടലെടുക്കിമീ മണ്ണിൽ സ്നേഹത്തിൻ ആർദ്രമാം…
വാർദ്ധക്യം വെടിഞ്ഞ ചെന്തളിക. ചെതുമ്പലിളകിയ ചുവരുകൾ. ചുവരിൽ കവിതരചിച്ച് കരിയും പുകയും… വിശപ്പിനെ വെട്ടിനുറുക്കുന്നതിന്റെ താളം അടുക്കളത്തിണ്ണയിൽ ഊഴമിടുന്ന എച്ചിൽപ്പാത്രങ്ങളുടെ ഞരക്കം. മടുപ്പിന്റെ തീൻമേശ. നെടുംനിശ്വാസങ്ങളുടെ വിങ്ങൽ. പഴുത്തൊലിച്ച് വിലങ്ങുകളും…. വിലങ്ങുകളിൽ പച്ചച്ചലത്തിന്റെ…
ഇന്നിനി പെയ്യരുതേയെന്ന്…. ഞാനെത്രമേൽ നേർന്നതാണ്. ഇന്നിതെത്രാമത്തെ തവണയാണ് ജനലിനും വാതിലിനും ഞാൻ കൊളുത്തിടുന്നത്… ഇന്നലെയുംകൂടെ തട്ടിൻപുറത്തേക്കെറിഞ്ഞ വിചാരങ്ങളാണ് ഇന്നും പാൽപ്പാത്രത്തിൽ പറ്റിക്കിടന്നു കരിഞ്ഞത്…. പുകച്ചുരുളിലേക്ക് ഞാനെത്തി നോക്കി അവനവിടെ നിന്നുപരുങ്ങുന്നുണ്ട്. ഇനിയൊരിക്കലും വരില്ലെന്ന്… കഴിഞ്ഞ…
സ്നേഹം, ഉപകാരം.. രണ്ടും വളരെ നല്ല കാര്യങ്ങളാണ്. ആള്‍ക്കാരെ അകമഴിഞ്ഞ് സ്നേഹിക്കാനും മനസറിഞ്ഞു സഹായിക്കാനും കഴിയുന്നത് നമുക്ക് വളരെ നല്ല ഒരു മനസുള്ളത് കൊണ്ടാണ്. ഇവ രണ്ടും ഒരു ബാങ്കില്‍ ഇടുന്ന ഫിക്സഡ് ഡിപോസിറ്റ്…
സ്വന്തമെന്നോതുവാൻ ആരുമില്ല സ്വത്തായി കരുതുവാൻ വീടുമില്ല ഉള്ളതോ ഇത്തിരി മണ്ണിതു സ്വന്തമായി വേരറ്റ് പോകാത്ത ബന്ധുമിത്രം മലയാള നാടിൻ മാധുര്യമൂറുന്ന മനസ്സുണ്ട് സ്വന്തമായി കൂട്ടിനായി ഒരു തുണ്ട് കടലാസിൽ കുത്തികുറിക്കുവാൻ കടലോളം വാക്കുകൾ ഉള്ളിലുണ്ട്…
പട്ടു പുതച്ചു കിടക്കുന്നു താഴ്‌വര തുള്ളി കുതിച്ചു പായുന്നു തേനരുവികൾ കളകളനാദത്തിൽ ഗാനധാര പൊഴിക്കുന്നു പുലർകാലേ പല കിളികൾ പ്രഭാത സവാരിക്കിറങ്ങി ഞാൻ അൽഭുതം വഴികളെല്ലാം എന്തു ഭംഗിയാർന്നു കണ്ടില്ല ചപ്പുചവറുകൾ കവറുകൾ വൃത്തിയായി…
ഉപ്പു പോലലലിഞ്ഞു ചേരുന്നു വീട്ടമ്മയവൾ, വീട്ടിലെ ചിട്ടവട്ടങ്ങളിൽ. പുലരി മുതൽ പാതിരാ വരെ ചലിച്ചിടുന്നവൾ, ഘടികാരം കണക്കെ. വിലമതിക്കപ്പെടുന്നില്ലവൾ പലപ്പോഴും, കറിയിലെ ഉപ്പു പോലെ നിസ്സാരമാം ചേരുവ. എങ്കിലോ അവളുടെ അഭാവത്തിൽ, നിർജ്ജീവം ഗേഹം,…
അയാളുടെ മുഖംമൂടി വലിച്ചു കീറി എറിഞ്ഞ് അവൾ നിന്ന് കിതച്ചു. അയാൾ അവൾക്ക് മാന്യനായിരുന്നു…. പകലുകളിൽ മാത്രമാണെന്നറിയുന്നത് വരെ. അച്ഛനെ പോലെയായിരുന്നു…’അച്ഛൻ കരുതലുകൾ’ കുരുക്കാണെന്ന് അറിയുന്നതുവരെ. നീണ്ടു വന്ന സഹായങ്ങൾ, ഉപദേശങ്ങൾ, കരുതലുകൾ, ചേർത്തുപിടിക്കലുകൾ,…