ഒരിക്കലും സ്നേഹം തേടി ഞാൻ അലഞ്ഞിട്ടില്ല തേടിവന്ന സ്നേഹത്തിൽ പലതിലും ഞാൻ കൊതിച്ചതൊന്നും കണ്ടുമില്ല അറിയാതെ തേടിയെത്തിയ നിന്നിൽ ഒഴികെ. ഞാൻ എന്നുമുതൽ നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് എനിക്കറിയില്ല.. നീ എന്നെയും. പക്ഷേ…
കാണുന്നവരിലൊക്കെ കാമം തേടുന്നവരെ എന്തു പറയാൻ ആണ്? സാഹോദര്യത്തിൻ്റെ അർഥം ഇനി എങ്ങനെയാണ് മനുഷ്യരെ പറഞ്ഞു പഠിപ്പിക്കേണ്ടത്? തൊഴിൽ ഇടങ്ങളിൽ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സൗഹൃദങ്ങളിൽ ലൈംഗിക ദാഹം ശമിപ്പിക്കാനുള്ള ശരീരങ്ങളെ തേടുന്നതിന് എന്ത്…
കടന്നുപോയവർ ഇടയ്ക്ക് ഓർമ്മകളായി വന്ന് നമ്മളെ ഉണർത്തും, ഇന്നലെകളിലേക്ക് കൊണ്ടുപോവുകയും ചെയ്യും. പകർന്നുനൽകിയ സ്നേഹാനുഭവങ്ങളെ ഒരിക്കൽക്കൂടി കാണിച്ചു തരും, പിന്നെ പോയ്മറയുകയും ചെയ്യും. ഓർമകൾ ഉള്ളിടത്തോളം കാലം അവർ അങ്ങനെ ജീവിക്കും നമ്മളിലൂടെ. ശുഭദിനം…
പിന്നെയും മഴ പെയ്തു കൊതിതീരാതെ ഉള്ളിലെ മോഹവും പെയ്തിറങ്ങി കൊതി തീരാതെ നേർത്ത കുളിരിൽ മയങ്ങാൻ കൊതിച്ചു പിന്നെയും മഴയിൽ നനയാൻ കൊതിച്ചു.
മീര ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയാണ്. പാടവും വയൽ വരമ്പുകളും കുണ്ടനിടവഴിയും തട്ടകത്തെ മുത്തിയുടെ അമ്പലവും അമ്പല കുളവും പുഴയും പാട്ടുപാടി ഒഴുകുന്ന അരുവിയും തോടുകളും സർപ്പകാവുകളും ഒക്കെ മാത്രം കണ്ടു വളർന്ന കുട്ടിയാണ്.…
ആവർത്തനങ്ങളാൽ ജീവിത മൊട്ടാകെ നീറ്റുന്നു….. പിന്നെയും നീട്ടിയെടുത്തൊരീയായുസ്സിൻ ദീർഘത്തെ ഭയക്കുന്നു.. പിന്നെയും ഭയന്നോടിയണയുന്ന ഇരുട്ടിലെൻ രക്ഷ തിരയുന്നു…… പിന്നെയും തിരച്ചിലിൻ ആഴവും വേഗവും പതിയെ കുറയുന്നു….. പിന്നെയും എൻ പ്രതീക്ഷ തൻ തിരിനാള ശോഭയൊട്ടണയുന്നു……
തുടക്കങ്ങൾ തന്നെയാകണം ചിലതിനൊടുക്കവുമെന്നാൽ ഒടുങ്ങാതെയിരിക്കും പലതുമീ മണ്ണിലതുപോലെ ഒടുക്കമെന്തെ ന്നറിയാതെയൊന്നിനും തുടക്കമി ട്ടീടരുതൊരിക്കലുമാരുമൊന്നിനും. തുടക്കത്തിലിതെല്ലാം ഓർമയു ണ്ടെന്നാകിൽ ഒടുക്കമേപ്പോഴു മെളുപ്പമാകുമെന്നോർക്കുക. അതില്ലെങ്കിലൊടുക്കമില്ലാത്ത പലതും തുടങ്ങീടാനൊരു തുടക്ക മായി മാത്രം ഒടുങ്ങീടും നമ്മളീ മണ്ണിലതിനാൽ തുടക്കം…
പരിജാതങ്ങൾ പൂത്തുനിന്നൊരാ നാട്ടുവഴിയിൽ പൂമണമേറ്റുന്മാദിയായൊരാ കാറ്റൊരിക്കൽ ഓർത്തു നിന്നത് തൻ പ്രിയതോഴി തൻ സുഗന്ധമാണതെന്നോ അതോ അതോർമിപ്പിച്ചത് അവളേറ്റു പാടുമായിരുന്നൊരാക്കുയിൽ പാട്ടിൻ ഈണമാണതെന്നോ…, അതറിയാനായോരോ രാവിലും സൗഗന്ധിക തണലായ് കാത്തു നിന്നു പൂപൊഴിഞ്ഞ പാരിജാത…
എന്തൊക്കെയോ ഓർത്ത് ദുഃഖിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് എല്ലാം മറന്ന് മനോഹരമായി ചിരിക്കുന്നത്, മറക്കുവാൻ കഴിയുമെങ്കിൽ ചിരിക്കുവാനും നമ്മൾക്ക് കഴിയണം, ദൈവം നമ്മളെ എപ്പോഴും പരീക്ഷിക്കാം, പക്ഷെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ശുഭദിനം നേരുന്നു……..🙏
പറക്കുന്ന ഷഡ്പദക്കൂട്ടരാണു ഞങ്ങൾ ഏറ്റവും കൂടുതലാവാസ വ്യവസ്ഥയുള്ളവർ. അനുവാദമില്ലാതെ, ഭയമില്ലാതെ കുടിൽ തൊട്ട് കൊട്ടാരം വരെ കടന്നുചെല്ലാം ഞങ്ങൾക്ക്. വേലക്കു രാപകൽ ഭേദമില്ലാത്തവർ ഞങ്ങൾ കയ്പ്പോ , മധുരമോ എന്തും രുചിച്ചിടാം ഞങ്ങൾക്ക്. സ്വാർത്ഥത തെല്ലും…
വനിത മക്കളെയും കൂട്ടി ഭർത്താവായ വിനുവിന്റെ വീട്ടിൽ എത്തി. വിനു ഒരാഴ്ച മുൻപേ എത്തിയിരുന്നു. മക്കളുടെ ആദ്യ കുർബാന ഒരാഴ്ച കഴിഞ്ഞുള്ള തിയതിക്കു നടത്താൻ വേണ്ടി എത്തിയതാണ്. പല കാരണങ്ങൾ കൊണ്ട് വനിതയും വിനുവും…
സുഗന്ധം പരത്തിയണിഞ്ഞൊരുങ്ങി ഉദ്യാനത്തിനലങ്കാരമായ് നിൽക്കും പാരിജാതസൂനങ്ങൾ നിറയ്ക്കുന്നു മനസ്സിൽ സുന്ദരവാസന്തഋതു പകരും ശുഭപ്രതീക്ഷകൾ തൻ നവ്യാനുഭൂതികൾ.
അനാവശ്യമായതിനെയെല്ലാം മുറുകെപ്പിടിക്കുകയും അത്യാവശ്യമായതിനെയെല്ലാം അവഗണിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവിതം ഉപയോഗശൂന്യമാകുന്നത്. ശുഭദിനം നേരുന്നു …….. 🙏
താരാഗണങ്ങൾ കാവലായ് രാവിൻ വസന്തമായ് പൂനിലാവിൻ കുളിർ തെന്നലിൽ സുഗന്ധം ചാലിച്ചെത്തിയ പാരിജാതമേ, ആർദ്രമാം നിൻ മിഴികളിൽ പരിഭവം കലർന്നതെന്തേ ലജ്ജ്ജയിൽ വിടരും നിൻ ദളങ്ങൾ ഇന്നെന്തേ ചെറു മന്ദസ്മിതം തൂവാത്തൂ.. ഹിമകണങ്ങൾ നിന്നെ…
വീശിയകന്നൊരു ചിറകിൽ നിന്നു കൊഴിഞ്ഞു വീണാ തൂവലുകൾ പെറുക്കി കൂട്ടി ഞാൻ തുന്നിയെടുത്തൊരാ പുത്തൻ ചിറകാണ് നിനക്ക് സമ്മാനിച്ചതെൻ കുഞ്ഞേ യതോർക്കാതെ നീയെന്തിനെപ്പോഴു മകലേയ്ക്കു പോയൊരീയമ്മക്കിളി യെയോർത്തു തേങ്ങുന്നു ഒട്ടുമേ നീങ്ങാതെയാക്കൂട്ടിൽ നിന്നും. തൂവലുകൾ…
എന്റെ ബാല്യത്തിൽ വീടിന്റെ കിഴക്കേ ദിക്കിൽ ഒരു പാരിജാതത്തിന്റെ മരമുണ്ടായിരുന്നു. നല്ല ഉയരത്തിൽ കൊമ്പും ചില്ലയും വിരിച്ച്, രാജാവിനെ പോലെ തലയുയർത്തി നിന്നു. ഞങ്ങളുടെ കുഞ്ഞേട്ടനാണ് പാരിജാതം നട്ടുനനച്ച് വളർത്തി വലുതാക്കിയത്. കുഞ്ഞേട്ടൻ…
ഉള്ളിലൊളിപ്പിയ്ക്കും ചിറകുമായ് മണ്ണിൽ പിറന്നുവീഴുന്നു മർത്യൻ. അറിയുന്നില്ല പലപ്പോഴുമവൻ സ്വന്തം ചിറകുകളെ. ചിറകുകൾ വിരിച്ചു പറക്കാൻ ഉണ്ട് ആകാശങ്ങൾ അകലെ, കൈയെത്തിപ്പിടിക്കാനുണ്ട് ഉയരങ്ങൾ ദൂരെ ഉയർന്നു പറന്നു ആകാശങ്ങൾ സ്വന്തമാക്കിടാൻ, ഉയരങ്ങൾ എത്തിപ്പിടിച്ചിടാൻ, വേണം…
ഒന്നിനുവേണ്ടിയും മരിക്കുകയല്ല ജീവിക്കുകയാണ് വേണ്ടത്, ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ സ്വയം സംശയിച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നവർ സ്വയം എരിഞ്ഞടങ്ങുകയേയുള്ളൂ. ശുഭദിനം നേരുന്നു …… 🙏
പൈസ എല്ലാം അല്ല. ശരിയാണ്. പക്ഷെ അത് പറയണമെങ്കിൽ കൈയിൽ പൈസ ഉണ്ടായിരിക്കണം. പൈസ ഇല്ലാത്തവരെ ഇന്നും എന്നും ആൾക്കാര് തഴഞ്ഞിട്ടേയുള്ളൂ.
കവിത : ചിറക് ഞാൻ പറന്നു, കുറെ ദൂരം. പുതിയ കാഴ്ചകൾ, പുതു ജീവൻ, ഉയിർക്കൊണ്ട മോഹമലരുകൾ. വെൺ മേഘത്തുണ്ടുകൾ അടക്കം പറഞ്ഞു. അങ്ങനങ്ങനെ പലതും.. ഇടയ്ക്കിടെ ശ്വാസം കിട്ടാതെ വന്നു.. താഴേക്കു പതിക്കുമോ…
