വാക്കുകൾ കൊണ്ട് പറയുവാനാകാത്ത, മനോവിചാരങ്ങൾ, സ്നേഹസന്ദേശങ്ങൾ, ഹൃദയരാഗങ്ങളാൽ ശ്രുതി പകർന്നു, നിശ്ശബ്ദമായ് കൈമാറിടും മനോജ്ഞമാം ഭാഷയല്ലോ മൗനം.
വാക്കുകൾ മുറിവേൽപ്പിച്ചിടും കൂരമ്പുകളായ് മാറിടും സമയങ്ങളിൽ, മൗനത്തെ കൂട്ടാക്കി, വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയുകിൽ, ഉടയാതെ കാത്തിടാം അമൂല്യമാം ഹൃദയബന്ധങ്ങൾ.
മൗനത്തിന്റെ വാല്മീകത്തിൽ അവൾ തനിയെ ഘനീഭവിച്ചു കിടന്നു. മൗനം തുരന്നവൾ കിതച്ചപ്പോൾ കറുത്തകൈകൾ വീണ്ടുമാ ചെങ്കവിളിൽ ചുവന്നുപടർന്നു. കണ്ണീർ പുതച്ചവൾ വീണ്ടും മൗനിയായ നേരമതു ധിക്കാര- ഭാഷയെന്നുചൊല്ലി, കോപം മിനുക്കി- പണിയിച്ചൊരുറുമിതൻ വാകൊണ്ടരിഞ്ഞുതള്ളിയാ മൗനഗാഥയെന്നേക്കുമായ്..…
മൗനം ചിതയൊരിക്കിയ നിമിഷങ്ങളിൽ വീണുടഞ്ഞ കവിതയൊരു പുനർജ്ജന്മം തേടി അക്ഷരങ്ങൾക്കായി കേഴുന്നുണ്ട് നീർ വറ്റിയ മിഴികളിൽ നിന്റെ നിഴൽ മാഞ്ഞതിന്റെ അന്ധകാരം മാത്രം ബാക്കി സൂര്യനു നേരെ ഉയർന്ന മിഴികളിൽ പരിഹാസത്തിന്റെ ചുവപ്പ്, ഊർജ്ജദായകനായിട്ടും…
വാടാതെ പൂത്തു വിടരുമീ വിരഹത്തിൽ വൃണിതമായി തീരുന്നു മാനസങ്ങൾ ഓർമ്മകൾ ഇതളിട്ടു വിടരുന്ന നിമിഷത്തിൽ ഓരിലതുമ്പിൽ തുളുമ്പുന്ന ഹിമകണം മണ്ണിലായി പതിയുന്നു മിഴിനീർക്കണമായി മൗനമായി തേങ്ങുന്നു നിഴലുകളും…! – ധനുഗായത്രി
പൂർണ്ണമായ എല്ലാ ചോദ്യങ്ങൾക്കും പൂർണ്ണമായ ഒരേയൊരു ഉത്തരം “മൗനം”… മൗനമെന്നത് നിശബ്ദതയെന്നല്ല, ശക്തമായ വാക്കുകളുടെ അഗ്നിസ്ഫോടനമത്രേ!! ©️ആതിരസേതു🦋
ബന്ധങ്ങൾക്കിടയിൽ മൗനം വേലിക്കെട്ടുകൾ തീർക്കുമ്പോൾ ഇല്ലാതാവുന്നത് ആത്മാർത്ഥ സ്നേഹത്തിന്റെ പവിത്രതയാണ്. റംസീന നാസർ
മൗനമാർന്ന നിമിഷങ്ങൾ, തെളിയുന്ന ഓർമ്മകൾ, മിഴിക്കോണിലൊരു പുഞ്ചിരി നനുത്ത കരസ്പർശം ആർദ്രമായൊരു സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ മീനച്ചൂടിൽ കത്തുന്ന സൂര്യൻ ഉരുകിയൊലിക്കുന്ന ഭൂമി കാലം തെറ്റി ഉരുണ്ടു കൂടിയൊരു കാർമേഘം ഭൂമിക്കായി മാരി ചൊരിയുന്നു മഴയിൽ…
കുടുംബശ്രീയുടെ ആഴ്ച തോറുമുള്ള മീറ്റിങ്ങിന്റെ ഭാഗമായി ജാനകിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയ ഒരു വൈകുന്നേരം. അവിടെ തിരക്കിട്ട് ചർച്ച നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ വെപ്രാളത്തോടെ വഴിയരികിലേക്ക് കണ്ണുപായിക്കുന്നു. ” പെണ്ണേ.. നീയാരെയാ നോക്കുന്നത്?” “ൻ്റെ…
പിന്നീട്, എൻ്റെ ദിനങ്ങൾ തുടങ്ങിയതൊക്കെയും നിൻ്റെ മുഖം കണ്ടു കൊണ്ടായിരുന്നു. അവസാനിക്കുന്നതാകട്ടെ നിൻ്റെ മുറിയിലെ അവസാന തരി വെട്ടവും അണയുമ്പോൾ. സൂര്യനൊപ്പം ജനലരികൽ ഉദിച്ചുയരുന്ന ആ മുഖം പകൽനേരങ്ങളിൽ കണ്ടതേയില്ല. വീട്ടിലെ തിരക്ക് അത്രയ്ക്കുണ്ടാവുമെന്ന്…
ഗംഗേ.., ഞാൻ നിന്നെ ആദ്യമായി കാണുന്നത് ഇന്നല്ല. തടിച്ചു കുറുകിയ ഗംഗുറാം അശ്ശീല ചിരിയുടെ അകമ്പടിയോടെ നിനക്ക് വേണ്ടി വില പേശിയപ്പോഴും അല്ല. അതിനും എത്രയോ മുൻപേ ഒരിക്കൽ ഇളം വെയിലിൽ ലഹരിപ്പൂക്കൾ വാടിയ…
നീയും ഞാനും ചേർത്തെഴുതിയതാണ് നമ്മൾ പിരിച്ചെഴുതുമ്പോൾ പഴയതുപോലെ ഞാനും നീയും ആകുന്നില്ലല്ലോ?
ഞാനോ നീയോ ആരാണാദ്യമരികി- ലണഞ്ഞത്? ആരാകിലുമത് നിയതിത- ന്നഭ്യേദ്യമാം തീരുമാനം. പുഞ്ചിരിതിളക്കമോ മിഴിനീർതിളക്കമോ ഭംഗിയിന്നെന്തിനേറെ? ഏതിനാകിലുമതിൻഹേതുവ- തിന്നു നിൻ സ്മരണ മാത്രം. പകലിൻ വാചാലതയോ ഇരവിൻ മൗനമോയി- ന്നേറെ പ്രിയം? രണ്ടാകിലുമിന്നിവ നമ്മെ നയിക്കുമനിവാര്യമാം…
രാമനെക്കാൾ സീതയെ സ്നേഹിച്ചത് രാവണനാണ്. അതെന്താ നീ അങ്ങനെ പറഞ്ഞത്? വല്ലവരുടെയും വാക്ക് കേട്ട് കെട്ട്യോളായ സീതയെ കാട്ടിൽ ഉപേക്ഷിക്കയല്ലേ രാമൻ? അതേ എന്നാൽ സീതയുടെ സമ്മതമില്ലാത്ത കാരണം, ഒന്ന് തൊടുകപോലും ചെയ്യാതെ സീതയെ…
അവളോടുള്ള അവന്റെ പ്രണയം ഹൃദയത്തിൽ മാത്രമല്ല അവന്റെ സിരകളെയും മത്ത് പിടിപ്പിക്കുന്ന തരത്തിൽ ഏതോ ഉന്മാദ ലോകത്തെത്തിച്ചിരുന്നു . റംസീന നാസർ
മുള്ള് കുരുങ്ങിയാൽ വെള്ളം കുടിക്കണം മക്കളേ പോയോ മുള്ള്…. അമ്മയ്ക്ക് വേവലാതി അച്ഛൻ പച്ചവറ്റ് വാരി വിഴുങ്ങാൻ.. എന്നിട്ടും പോരാഞ്ഞ് അണ്ണാക്കിൽ തോണ്ടി നോക്കുന്നു…. എല്ലാം നോക്കി ഒന്നും മിണ്ടാതെ രണ്ട് കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു…
ആദ്യരാത്രി തന്നെ അവസാന രാത്രി ആവുമോന്ന് ഭയന്ന് വെറുങ്ങലിച്ച ഒരു രാത്രിയായിരുന്നു എനിക്ക്. അസിഡിറ്റി എന്ന വില്ലൻ കൂടെപ്പിറപ്പായി എന്നും കൂട്ടിനുണ്ടായിരുന്നത് കൊണ്ട് ആദ്യരാത്രിയിലെ ഭർത്താവ് കുടിച്ച പാൽ പകുതി കുടിച്ചതും വയറുവേദന എന്ന…
പേരിലെന്തിരിക്കുന്നു എന്ന് ചിലർ പറയാറുണ്ട്. അച്ഛനമ്മമാർ നമ്മോടു ചോദിക്കാതെ നമുക്ക് പേരിടുന്ന കാലത്തോളം നമുക്ക് നമ്മുടെ പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ കഴിയില്ല. എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു പശുപതിയെ കാണാൻ നമുക്ക് സിറ്റി…
മനസ്സെന്ന മഹാപുസ്തകത്തിന്റെ ഒരിക്കലും തീർന്ന് പോകാത്ത,ചിതലരിക്കാത്ത ഏടുകളിൽ ചിലതിൽ പ്രിയപ്പെട്ട ചിലർക്ക് മാത്രം വായിക്കാനാവുന്ന വർണ്ണലിപികളാൽ എഴുതി വച്ച വരികളുണ്ട്.മറ്റ് ചില ഏടുകളിൽ തനിക്ക് മാത്രം വായിക്കാനറിയാവുന്ന ലിപിയിൽ എഴുതി വച്ച ഏതാനും അദ്ധ്യായങ്ങളുണ്ട്.…
വികാരങ്ങളെയും വിചാരങ്ങളെയും വിവേക പൂർവ്വം തുലനം ചെയ്ത് ശരീരപ്രവർത്തിക്കു അനുസൃതമാം വിധം ജീവിയെ ചലിപ്പിച്ചു മുന്നോട്ട് യാത്രചെയ്യിപ്പിക്കുന്ന മസ്തിഷ്കം. അതിനേൽക്കുന്ന ചെറിയ ആഘാതം പോലും ശാരീരിക ചലനങ്ങളെ നിഷ്ക്രിയമാക്കാം. റംസീന നാസർ