ശ്യാമവും ശ്വേതവുമീ ഭൂവിൽ വർണ്ണഭേദത്തിന്റെ ചതുരംഗക്കളം തീർക്കുവതെന്തേ, സൗന്ദര്യം ആന്തരികമോ ബാഹ്യമോ, കാണുന്ന കണ്ണിലോ മനസ്സിലോ, കഴിവുകൾക്കപ്പുറം പുറംമോടിയിൽ അഭിരമിക്കുന്നുവോ, ഭേദഭാവത്തിൻ വിത്തുകൾ വന്യമാം വർണ്ണവെറിയുടെ മുസലങ്ങളാവുന്നുവോ, ദുഷ്ചിന്തകൾ പേറുന്ന മനസ്സിന്റെ, വിഷം…
ആദ്യമായ് രുചിച്ച അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും, ആദ്യമായ് നനഞ്ഞ മഴയും, ആദ്യമായ് പ്രണയം തോന്നിയ ആളും, ആദ്യമായ് കാതുകള്‍ക്ക് ഇമ്പമായ ‘അമ്മേ’ എന്ന കിളിക്കൊഞ്ചലും, ആദ്യമായറിഞ്ഞ അവഗണനയുടെ കയ്പുനീർവരെ മനസ്സിന്റെ ആഴങ്ങളിൽ നമ്മുടെ അന്ത്യംവരേ പതിഞ്ഞുകിടക്കും.…
വാക്കുകളും പ്രവൃത്തികളും ഹൃദയങ്ങളെ ഭേദിക്കാതിരുന്നാൽ ബന്ധങ്ങൾ ശുഭകരമാകും.
ഒരാളുടെ തെറ്റുകുറ്റങ്ങൾ കണ്ടെത്തുവാനും മാറിനിന്ന് വിമർശിക്കുവാനും ആർക്കും കഴിയും, എന്നാൽ പോരായ്മകൾ അവരോട് സ്വകാര്യമായി പറയുകയും തിരുത്തുവാൻ സഹായിക്കുകയും ചെയ്യുമ്പോഴാണ് നമ്മളിലെ നന്മകൾ വെളിച്ചം കാണുന്നത്. ശുഭദിനം നേരുന്നു…… 🙏
ചിന്തകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന വേളകളിൽ ഒരു പേനത്തുമ്പിൽ നീ അക്ഷരങ്ങളായി പിറന്നു കണ്ണീർ നിറഞ്ഞു തൂവി കാഴ്ച മങ്ങുമ്പോഴും എൻ്റെ വിരലുകൾ ചലിച്ചുകൊണ്ടിരുന്നു ഒടുവിൽ ഒരു ദീർഘനിശ്വാസത്തിൽ പേന തിരികെ വയ്ക്കുമ്പോൾ പിറന്ന…
നമ്മളിൽ ചിലരുണ്ട് വലിയ വിചാരമുളളവർ, പക്ഷെ മറ്റുള്ളവർ അവർക്ക് യാതൊരു വിലയും നൽകുന്നില്ലെന്ന് അവർ അറിയുന്നുണ്ടാവില്ല, സ്വന്തം പേരിൽ സമൂഹത്തിന് ഒന്നും ചെയ്യാൻ കഴിവില്ലാത്ത ഇവർ മറ്റുള്ളവരുടെ ഔദാര്യംകൊണ്ട് ജീവിക്കുന്നവരുമാണ്. ശുഭദിനം നേരുന്നു …..…
പരിഭവങ്ങൾക്കുപകരം പരീക്ഷണങ്ങളും ഒഴിവുകഴിവുകൾക്കുപകരം പോരാട്ടങ്ങളുമാണ് വിജയിക്കുന്നതിൻ്റെ മനഃശാസ്ത്രം. ഒന്നിനോടും ഒരു താൽപര്യവുമില്ലാതെ കണ്ടും കേട്ടും മടങ്ങുവാൻവേണ്ടി മാത്രമായി എന്തിനാണ് ഒരു ജീവിതം. ശുഭദിനം നേരുന്നു……. 🙏
മറ്റുള്ളവരുടെ വിമർശനങ്ങളും അഭിപ്രായങ്ങളും കേട്ട് ഒരിക്കലും നിരാശപ്പെടരുത്, അവ നല്ലതാണെങ്കിൽ നമ്മൾ അതിൽനിന്ന് പഠിക്കണം, അല്ലെങ്കിൽ അവയെ വെറും വാക്കുകളായി അവഗണിച്ചേക്കുക. ശുഭദിനം നേരുന്നു…….. 🙏
ആദ്യമായ് കാഴ്ചയിൽ, സംസാരത്തിൽ, സ്പർശത്തിൽ, തോന്നിടും കൗതുകം, പിന്നെ പതുക്കെ സാധാരണമായ്, മെല്ലെ അതൃപ്തിയായ്, പിണക്കമായ്, കോപമായ്, ഒടുവിൽ വെറുപ്പായ് മാറിടുമ്പോൾ, മരിക്കുന്നു സുന്ദരമാം ബന്ധങ്ങൾ, ബാക്കിയായിടുന്നു ഉണങ്ങാത്ത മുറിവുകൾ തൻ നീറ്റൽ പേറും…
ആദ്യമായ് നീയെന്നോട് നുണ പറഞ്ഞതും പിന്നീടത് പലപ്പോഴും ആവർത്തിച്ചതും ഒന്നും എൻ്റെ വിഷയമല്ല. ഈ നിമിഷം മുതൽ ഇനിയൊരിക്കൽക്കൂടി എന്നല്ല എന്നെന്നേക്കുമായി തന്നെ നിന്നെയെനിക്ക് വിശ്വസിക്കാൻ കഴിയുകയില്ലല്ലോ എന്നുള്ളത് മാത്രമാണ് ആദ്യമായും അവസാനമായും എന്നെ…
ആത്മാർത്ഥമായ ബന്ധങ്ങളിൽ അധികം പ്രകടനങ്ങൾ ഉണ്ടാകില്ല, ആവശ്യങ്ങളുണ്ടാകില്ല, കള്ളങ്ങളിൽ പൊതിഞ്ഞ മാധുര്യമേറിയ മൊഴികളുമുണ്ടാകില്ല, ഉണ്ടാകുന്നത് നിഷ്‌കളങ്കമായ സ്നേഹവും വിശ്വാസവും അതിലൂടെ കിട്ടുന്ന സമാധാനവുമാണ്. ശുഭദിനം നേരുന്നു………. 🙏
നമ്മൾക്ക് ഇഷ്ടപ്പെട്ടതുപോലെ ഒരാൾ നമ്മളോട് ആയിരിക്കണമെങ്കിൽ ഒന്നുകിൽ ആത്മാർത്ഥമായ സ്നേഹമുണ്ടാകണം, അല്ലെങ്കിൽ അത് അഭിനയമായിരിക്കും, അവരൊന്നും നമ്മൾക്ക് ഉള്ളതിനെ സ്നേഹിച്ച് വന്നവരല്ല നമ്മളെ സ്നേഹിച്ചുവന്നവരാണ്. ‘ശുഭഞായറാഴ്‌ച നേരുന്നു……. 🙏
സ്നേഹം കൊണ്ട് തീർത്ത മുറിവുണ്ട് ഹൃദയത്തിൽ.. വിരഹത്തിന്റെ വരണ്ട കാറ്റ് വീശുമ്പോൾ നീറിയോടുങ്ങുന്ന വേദനകൾ.. എങ്ങോ മറഞ്ഞു പോയി എന്ന് നിനച്ച ഓർമ്മകൾ മെല്ലെ ഭൂതകാലത്തേക്ക് മാടി വിളിക്കുമ്പോൾ, ഒരു വട്ടം..,, ഒരു വട്ടമെങ്കിലും…
ചേട്ടൻ്റെ കൂട്ടുകാർ വന്നു… ചോദിച്ചതോ “സേച്ചി ഭയങ്കര ചൂട് കുടിക്കാൻ വല്ലതും തണുത്തത് എടുത്തോ” ആ പിന്നെ, ഇവന്മാർ ചോദിക്കുമ്പോ ചോദിക്കുമ്പോ ഉണ്ടാക്കി കൊടുക്കാൻ ഞാൻ എന്താ കുപ്പീന്ന് വന്ന ഭൂതാ? 😬അത് മാത്രം…
വഴിയിൽ വെയിൽ നിൽപതു കണ്ടു തിരിഞ്ഞു നടന്നു.. പിന്നാലെ വന്ന മഴ ഓടി തൊട്ടു നനച്ചപ്പോഴാണ് വെയിലിന്റെ ചൂടിനും ഒരു സുഖം ഉണ്ടായിരുന്നു എന്ന് മനസിലായത്..
പകുത്തു പോയെക്കാവുന്ന സ്നേഹത്തെ പേടിച്ചാണ് ഒറ്റ കുട്ടി മതി എന്ന് തീരുമാനിച്ചത്… പക്ഷെ പകുത്ത് കൊടുത്താൽ ആശ്വാസം കിട്ടിയേക്കാവുന്ന പല കാര്യങ്ങളും ആ ഒറ്റ കുട്ടിയെ ശ്വാസം മുട്ടിച്ചു..❤️.
ഇന്നും സ്വന്തം വീട്ടിൽ ആണുങ്ങൾഒരു പാത്രം കഴുകുന്നത് പോലും എന്തോ മഹാ അപരാധമായി കാണുന്ന ആൾക്കാർ ഉണ്ട്. വീട്ടിലെ പണി കൾ ചെയ്യുന്ന ആണുങ്ങളെ പെൺ കോന്തൻ എന്നും മറ്റും വിശേഷിപ്പിക്കാൻ ഇവർക്കൊക്കെ എന്തൊരു…
വീണ്ടും വരിക ഒരിക്കൽ ഞാൻ നിനക്കൊപ്പം നടന്ന വഴികളിലേക്ക് വീണ്ടും വരിക നാമൊന്നിച്ചിരുന്ന പുഴക്കരയിലേക്ക് വീണ്ടും വരിക നീയെന്നോട് പ്രണയം പറഞ്ഞ പൂവാക ചോട്ടിലേക്ക് വീണ്ടും വരിക നീ യാത്ര പറഞ്ഞകന്ന അമ്പല മുറ്റത്തേക്ക്…
പത്തിൽ പത്തായിരുന്നു പൊരുത്തം പണക്കാരനെന്ന പേരും പിന്നെയെന്താലോചിക്കാൻ പിറ്റേന്ന് തന്നെ വാക്കുറപ്പിച്ചു പെണ്ണിന്റെ മനസ്സാരും ചോദിച്ചില്ല പയ്യന്റെ സ്വഭാവമാരും തിരക്കിയില്ല പെട്ടെന്ന് തന്നെ പന്തലുയർന്നു… പഞ്ചാരിമേളമുയർന്നു പുടവ കൊടുക്കൽ കഴിഞ്ഞു പത്താം നാൾ പൊന്നുമോളുടെ…
വളർത്തുദോഷത്തിന്റെ വാൾമുനയെന്നും നീണ്ടത് വീട്ടകത്തു വാതിൽ മറവിൽ നിന്ന് വായ തുറക്കാൻ പേടിച്ച വാല്യക്കാരിക്ക് തുല്യമായ വാമഭാഗമെന്ന് വിശേഷണമുള്ളവളുടെ നേർക്കാണ് വിജയങ്ങളും മികവുകളും വല്യ വല്യ നേട്ടങ്ങളും വരവ് വെക്കാൻ അച്ഛനും വീട്ടുകാരും മത്സരിച്ചു…
