ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും…
കൂടെയുണ്ടായിരുന്ന പലരും നമ്മളിൽനിന്നും അകന്നുപോകുമ്പോൾ മനസ്സ് വിഷമിക്കും, മിഴികൾ നിറയും, കൈവിട്ടുപോയാലും ഉള്ളിൽ നല്ല ഓർമ്മകളായി അവരൊക്കെ നമ്മുടെ കൂടെ ഉണ്ടാവും വെളിച്ചവും തെളിച്ചവുമായി. ശുഭദിനം നേരുന്നു …. 🙏
ഏതൊരു കാര്യം ചെയ്യുമ്പോഴും അത് സ്വയം ബോധ്യത്തോടെ ചെയ്യുക, മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങളുടെയും മനസ്സിലാക്കി ചെയ്യുന്ന കാര്യങ്ങളുടെയും പരിണിതഫലം തികച്ചും വ്യത്യസ്തമായിരിക്കും. ശുഭദിനം നേരുന്നു……. 🙏
തിരയുകയാണ് ഞാൻ ഈ വഴിത്താരയിൽ ഇറ്റിറ്റു വീണ നിൻ ‘മിഴി’ത്തുള്ളികൾ. ഒരിക്കലും മായാത്ത ഓർമ്മച്ചെപ്പിലെ മധുരമായൊഴുകുന്ന വരികൾ തീർക്കാൻ. ഹുസൈൻ എം കെ
കാലത്തിന് മായ്ക്കുവാൻ കഴിയാത്ത സത്യമാണ് സ്നേഹം, പക്ഷേ മനസ്സിനെ വേദനിപ്പിക്കുവാൻ കാലം തിരഞ്ഞെടുത്ത ആയുധവും സ്നേഹമാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏
നമ്മുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ ബെസ്റ്റ് ഫ്രണ്ട് നമ്മൾ അല്ലെന്ന് അറിയുമ്പോൾ ഉള്ള ഒരു ഫീൽ ഇല്ലേ, അത് വല്ലാത്തൊരു ഫീൽ ആണെടോ!
ചില ഓർമ്മപ്പെടുത്തലുകൾ പോലും നിനക്ക് മറവിയായിത്തീരുന്നത് നിൻ്റെ ഓർമ്മകളിലെവിടെയും നീയെന്നെ തിരയുന്നില്ലെന്നുള്ളതാണ്.
പറയാനുണ്ടെനിക്കിനിയും നിന്നോട്… അതെല്ലാം നീ എന്നോട് പറയാൻ ബാക്കി വച്ചതിൻ ബാക്കി മാത്രം.
എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്തനിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സഹായരാണ് നമ്മൾ എല്ലാവരും, അതുകൊണ്ട് ഒന്നിനുവേണ്ടിയും തിരക്ക് കൂട്ടാതിരിക്കുക, കലങ്ങിയ വെള്ളവും കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം തെളിയും. ശുഭദിനം നേരുന്നു……..…
‘ഞാൻ റെഡി അല്ല’ … ‘ഞാൻ പൂർണ്ണമായും പ്രിപ്പെയർഡ് ആവട്ടെ’ … ‘ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും? അത് നടന്നാൽ എന്തുചെയ്യും?’ ഇങ്ങനെയൊക്കെ കരുതി ശങ്കിച്ച് നിൽക്കുവാണോ നിങ്ങൾ? അതോ…’ഇപ്പോൾ സമയം ശരിയല്ല’ ‘ഇതിന് ശേഷം…
മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്ന് അറിയാതെ എങ്ങോട്ട് പോകുമെന്ന് അറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നതും ചോദ്യമാണ് എങ്കിലും, ഭയമാകുന്നുണ്ട്! അജ്ഞതയാണ് ഭയങ്ങളിൽ ഏറ്റവും വലുത്. അല്ലെ! എന്താണിനി,…
പൊട്ടിവീണ മാലയിലെ ചിതറിത്തെറിച്ച മുത്ത്മണികളെപ്പോലെയായിരുന്നു അന്നാകാശത്ത് നക്ഷത്രങ്ങൾ. കുളിർ കാറ്റ് വീശുന്ന ഭൂമിയുടെ വിരിമാറിലന്ന് നിലാവിനാൽ അലങ്കരിച്ചിരുന്നു. നീ യാത്രയായിപ്പോയ വഴികളിൽ നിഴലുകൾ ഭീതിപ്പെടുത്തുന്ന രൂപം പൂണ്ടിരുന്നു. എങ്കിലും ഞാൻ കാത്തിരിക്കുകയാണ്, നീ എന്നെ…
മറക്കണമെന്നെത്ര നിനച്ചിട്ടും മറവിയെ പോലും മറയ്ക്കുകയാണീ വിരഹചൂടിലും നിന്നെക്കുറിച്ചുള്ള മായാത്ത ഓർമ്മകൾ അറിയില്ലയെങ്ങനെ കര തേടുമീ കണ്ണീർപ്പുഴയുടെ കടവിലെങ്ങാൻ കണ്ണടച്ചാലും നീ കണ്ണു തുറന്നാലും നീ സ്വപ്നത്തിലും നീ ഓർമ്മകളിലും നീ കാണാതെ വയ്യിനിയും…
അമ്മ പഠിപ്പിച്ച ഭാഷ എന്നെ കൊഞ്ചി പഠിപ്പിച്ച ഭാഷ ഞാൻ തെറ്റി പറഞ്ഞിട്ടു പിന്നെയുമമ്മ എന്നെ തെറ്റാതെ പഠിപ്പിച്ച ഭാഷ കൊഞ്ചി പറഞ്ഞിട്ടുമെന്നെ നുള്ളാതെ പഠിപ്പിച്ച ഭാഷ നോവാതെ തല്ലാതെ എന്നെ വാത്സല്യപ്പൂക്കളാൽ കോരിത്തരിപ്പിച്ച…
കൂട്ട് വരുമെന്ന് കരുതിയിട്ട് തനിച്ചാക്കിയപ്പോൾ കൂടെ ഉണ്ടെന്നു കരുതിയിട്ടാരുമില്ലാതെയായപ്പോൾ ചങ്ക് പറിച്ചു കൊടുത്തിട്ട് ചെമ്പരത്തിപ്പൂ പോലാക്കീപ്പോൾ ആരുമില്ലെന്ന സത്യത്തെ ആരുമറിയാതെ നോക്കീട്ട് നെഞ്ച് പിടഞ്ഞിട്ട് ഉള്ളം നോവാൽ നീറിട്ട് നെഞ്ച് വിരിച്ചപ്പോൾ ചങ്കൂറ്റം കാട്ടീപ്പോൾ…
പൊരുതി നേടിയ ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് സ്ഥാനമില്ലായിരുന്നു അവിടെ അവന്റെ ഇഷ്ടങ്ങൾ അവളുടേതാണ് അവളുടെ ഇഷ്ടങ്ങൾ അവന്റേതും പത്തിൽ അഞ്ചു പൊരുത്തം പോലുമില്ലെന്ന് പറഞ്ഞു തള്ളിക്കളഞ്ഞിട്ടും അവരുടെ മനസ്സുകൾക്ക് നല്ല പൊരുത്തമായിരുന്നു പത്തരമാറ്റുള്ള പത്തിൽ പത്ത്…
വിട പറഞ്ഞകന്ന നല്ല നിമിഷങ്ങളെയൊക്കെയും നന്ദി ചൊല്ലി പിരിച്ചു വിട്ടത് എന്നെന്നേയ്ക്കുമായി അകലുവാനായിരുന്നില്ല വീണ്ടും വരികെന്നു ചൊല്ലി കാത്തിരിക്കുവാനായിരുന്നു ഇനിയുമറിയണം ഒരു കുഞ്ഞു ദൂരത്തേക്കെങ്കിലും അകന്നു പോയ ആ നിമിഷങ്ങളെയെല്ലാം കാത്തിരിപ്പിൻ സുഖമെഴും നനുത്ത…
നാവെറിഞ്ഞ വാക്കുകൾക്ക് മൂർച്ചയുണ്ടെങ്കിൽ അത് ഹൃദയത്തിൽ തുളച്ചു കയറുന്നുണ്ടെങ്കിൽ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ ആവില്ലെങ്കിൽ അത് പറയാതിരുന്നാൽ പോരേ നീ പറയാതിരുന്നാൽ ഞാനത് കേൾക്കാതിരിക്കാ൦
കടം കൊണ്ട ജീവിതമെന്നറിയുമ്പോഴും കടമകൾ മറക്കുവതെന്തേ, ചുമന്ന വയറിനും മനസ്സിനും പേറ്റുനോവിനും പോറ്റിയ കടത്തിനും പകരമേകാനൊന്നുമില്ലെന്നു തിരിച്ചറിയാത്തതെന്തേ, മുൻവഴികൾ മാത്രം കണ്ണിൽ തെളിയുമ്പോൾ, പിൻവിളികളോർക്കാത്തതെന്തേ, വീട്ടാക്കടത്തിലുമേറുന്ന സ്നേഹപ്പലിശയായൊരു പുഞ്ചിരിയെങ്കിലുമേകാൻ ഓർക്കാത്തതെന്തേ… ★★★നിഷിബ എം നിഷി★★★
