Short stories

ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്. കരളിലോ നിറയെ കനവുകളാകാം അതാകാമീ പരിമളത്തിന്നു നിദാനം.

Read More

മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ…

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ…

ഏതൊരു ബന്ധവും ആയിക്കോട്ടെ തമ്മിൽ കണ്ടുമുട്ടലുകൾ ഇല്ലെങ്കിലും  എപ്പോഴും  സംഭാഷണങ്ങൾ ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ എങ്ങനെ മറവിക്ക്…

പ്രണയിക്കുകയെന്നാൽ, കാട്ടുതീയ്ക്ക് ഇടം കൊടുത്ത മുളവീടാവുകയെന്നാണ്.. ഏതുനിമിഷവും കത്തിയെരിയാൻ തയ്യാറായിരിക്കണം..

കിനാവിൽ വന്ന് നീ എന്റെയേത് ഞരമ്പിലാണ് ചുംബിച്ചത്..? ജ്വരബാധ പോലൊരു ചൂടെന്നെ അടിമുടി പൊതിയുന്നല്ലോ..! 💜

സ്നേഹത്തിൻ ഖജാന സൂക്ഷിപ്പുകാരാ, നീയല്ലാതാരെൻ പച്ച മുറിവുകളുടെ നെറ്റിയിലുമ്മ വെക്കുവാൻ.. പെരും സങ്കടങ്ങളുടെ പൊഴി മുറിക്കുവാൻ… പുനർജനിയുടെ തമ്പുരാനെ, നീയല്ലാതാരെന്നിൽ…

വിഷാദച്ചവർപ്പ് നുണഞ്ഞ കാലങ്ങളിൽ സ്നേഹമെന്നു നീ മുറുകെപ്പിടിക്കവേ, കോരി നിറയ്ക്കുന്നൂ കുമ്പിളാൽ നിന്നെ ഞാൻ, വിരഹ വേനലിൽ മുക്കി കുടിക്കുവാൻ……

അടയാളമുദ്രയൊന്നും അച്ചു കുത്താതെ വരും ജന്മങ്ങളിൽ നീയെന്നെ എങ്ങനെ തിരിച്ചറിയും? തിരിച്ചറിയാനായ് ഇന്നോളം പറയാനാകാതെ നെഞ്ചിൽ കുടുങ്ങിയൊരു വാക്ക്‌ ഞാൻ…