ചാരിയ വാതിലിന്റെ വിടവിൽ കൂടി അച്ഛന്റെ മുറിയിലെ കാഴ്ച കണ്ട് രവിയുടെ മനസ്സ് നിറഞ്ഞു. കട്ടിലിൽ തലയണ ചാരി ‘അമ്മ ഇരിക്കുന്നു. ഓരം ചേർന്ന് അച്ഛനും കിടപ്പുണ്ട്.…
സിനിമ, കുട്ടിക്കാലം മുതൽ എൻ്റെ വീട്ടിൽ ഒഴിവാക്കാൻ പറ്റാത്ത വിനോദം ആയിരുന്നു. അച്ഛൻ ഒരു സിനിമ പ്രേമി ആയിരുന്നു. അതുകൊണ്ട് കുടുംബസമേതമാണ് ഞങ്ങൾ സിനിമ കാണാൻ പോവുക.…
നീ പൊളളിയടരാഞ്ഞ തീ വെയിലൊന്നും തണലായിരുന്നില്ല നിൻ്റെ പാതയോരത്തെ മരമായിരുന്നല്ലോ ഞാൻ. കുടയായ് കുതിരാൻ ഞാനിരിക്കെ നീ നനയാഞ്ഞ പെരുമഴയൊന്നും തൂവാനവുമായിരുന്നില്ല. താര സുഭാഷ്
സ്നേഹം എന്നാൽ മനസ്സിലാക്കുക എന്നുകൂടി അർത്ഥമുണ്ട്, മറ്റൊരാളുടെ സാഹചര്യം അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും മനസ്സിലാക്കി അവരോടൊക്കെ നമ്മൾ പെരുമാറുമ്പോഴാണ് ആ സ്നേഹത്തിനൊക്കെ മാറ്റുകൂടുന്നതും. ശുഭദിനം നേരുന്നു……. 🙏
വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.. എന്തൊരു ഉറക്കമാണ്, കുറെ നാളായി ഇങ്ങിനെ രാവിലെ ഉറങ്ങിയിട്ട്.. ജോലിയും ജീവിതവും കൂട്ടിക്കുഴച്ച തിരക്കിട്ട ജീവിതം അല്ലായിരുന്നോ തൻ്റേത്..…
ആരോ കോളിംഗ് ബല്ലടിച്ചു. ഏട്ടനാവും. ജാനി വാതിലിനടുത്തേക്കു നടന്നു. ”ഒന്നു പതുക്കെ നടക്കെൻ്റെ ജാനീ. തട്ടിത്തടഞ്ഞു വീഴണ്ട “ ആഹാ അമ്മായി! തൻ്റെ വയറുപോലെ വീർത്തൊരു സഞ്ചിയും…
ചെമ്മൺ വഴിയുടെ അറ്റത്തായിരുന്നു നിറയെ മധുരപ്പുളികൾ കായ്ച്ചു നിൽക്കുന്ന, ടാർറോഡിന് അതിരിടുന്ന കൂറ്റൻ പുളിമരം.. കഞ്ഞിയും കറിയും വെച്ചുകളിക്കാനുള്ള തണൽ വേണ്ടുവോളമുണ്ടായിരുന്നു അതിന്റെ ചുവട്ടിൽ. ഇടയ്ക്കിടെ പൊഴിഞ്ഞു…
അഭിപ്രായങ്ങളിലും നിലപാടുകളിലും വ്യക്തത പുലർത്തിയാൽ നാം കൂടുതൽ തെളിച്ചമുള്ള മനുഷ്യരാകും.
കേൾക്കുമ്പോഴും കാണുമ്പോഴും ഇമ്പമുള്ളത് ആയിരിക്കണം കുടുംബം. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും പേരക്കുട്ടികളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇമ്പമുള്ള വീടായിരുന്നു കുടുംബം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ. കൂട്ടുകുടുംബമായിരുന്നു…
നമ്മളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ ആരേയും ഏൽപ്പിക്കാതിരിക്കുക, ചെറിയ കാര്യങ്ങളിലായാൽപോലും നമ്മൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളാണെങ്കിൽ സന്തോഷിക്കുക, ജീവിതം സങ്കടപ്പെടുവാനുള്ളത് മാത്രമല്ല സന്തോഷിക്കുവാൻ കൂടിയുള്ളതുമാണ്. ശുഭഞായറാഴ്ച നേരുന്നു………
