ചിലരുണ്ട്, ഹൃദയഭാഗത്തായി കാതൽ തുരന്ന് കൂടു വച്ചവർ. അടുത്ത ഋതുവിൽ കൂടു വിട്ട് കൂട് മാറുന്നവർ.
മടുത്ത മനസ്സിനെ നോക്കി പുഞ്ചിരിയ്ക്കാൻ പറഞ്ഞാൽ നിരാശ നിങ്ങൾക്കാണുണ്ടാവുക! -ചഞ്ചൽ അനസൂയ
ഒന്നിനെയും അമിതമായി സ്നേഹിക്കരുത്, നമ്മൾ ദുഃഖിക്കേണ്ടി വരും. ഒന്നിനെപ്പറ്റിയും അമിതമായി ആലോചിക്കരുത്, നമ്മുടെ സമാധാനം നഷ്ടപ്പെടും. ഒന്നിനുവേണ്ടിയും അമിതമായി യാചിക്കുകയും ചെയ്യരുത്, നമ്മൾ അപമാനിക്കപ്പെടുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏
പലരും വരഞ്ഞിട്ട പോറലുകൾ വീണ മനസ്സാണ്! അവളെ സ്നേഹിക്കുമ്പോൾ ഒരുവട്ടം കൂടി ആലോചിക്കുക! അവളെ തഴുകുമ്പോൾ ഒന്നു കൂടി ആലോചിച്ച് നോക്കുക! അതിന് ശേഷം മാത്രം പ്രണയിക്കുക. ഒരിക്കൽക്കൂടി നൊന്താൽ തകർന്ന ജീവിതത്തിനൊപ്പം അവൾ…
ചിരിക്കാത്തവരെ കണ്ടിട്ടുണ്ടോ. നോവിൻവേനലിൽ ചിരി വറ്റിയവരാണവർ. വഴിക്കോണുകളിൽ പുഞ്ചിരി സമ്മാനിച്ച് അവർ നമ്മുടെ മുന്നിലൂടെ ശബ്ദമില്ലാതെ കടന്നുകളയും . മറ്റുചിലർ ഭ്രാന്തമായി ചിരിച്ച് ചെമ്പരത്തിപൂ പോലെ ചുമന്നു. പക്ഷേ അവർ അബോധികളായിരുന്നു. മനസ് കൈവിട്ടവർ…
രാവും പകലും ചേരും അനന്തമാം കാലം പോലെ സുഖദുഃഖങ്ങളാകും ഇരുബിന്ദുക്കൾക്കിടയിൽ ഭൂവിലെ ഹ്രസ്വമാം ദിനങ്ങൾ തീരും വരെയും ആടിടുമൊരു ഊഞ്ഞാൽ അല്ലോ മർത്യജന്മം. സുഖമാം ബിന്ദുവിൽ അധികനേരം പാദങ്ങൾ പതിച്ചു നിൽക്കാൻ വ്യാമോഹിച്ചിടുന്നു മനുഷ്യൻ,…
സന്തോഷം മാത്രമല്ല ജീവിതം , സങ്കടങ്ങളുടെയും നിരാശയുടെയും അവഗണനയുടെയും കുറ്റപ്പെടുത്തലുകളുടെയും സമ്മിശ്രമാണത് പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ പൂക്കളെ നശിപ്പിക്കാൻ വരുന്ന കരിവണ്ടുകളെപോൽ ഇടക്കിടക്കു വന്നും പോയിരിക്കുമത് അതാണു ജീവിതമെന്ന യാഥാർഥ്യം, കടൽ വെള്ളത്തിന്റെ വേലിയേറ്റവും…
പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും നിറഞ്ഞ ജീവിതത്തിൽ സ്വന്തം ശരീരത്തെയോ മനസ്സിനെയോ നേരാംവണ്ണം കാത്തു പരിപാലിക്കാൻ കഴിയാത്തിന്റെ ഫലമായി കൂട്ടിനു വന്ന ഒട്ടനേകം അസുഖങ്ങൾക്ക് മരുന്നായാണ് അടുത്ത സുഹൃത്ത് യോഗ ചെയ്യാനെന്നെ നിർബന്ധിച്ചത്, വളരെയധികം മടിയോടു കൂടിത്തന്നെ…
മറ്റാർക്കോ പതിച്ചു കൊടുത്ത പുറംപോക്ക് ഭൂമി പോലെയായിരുന്നു ഒരിക്കലെന്റെ മനസ്സ് ആർക്കോ വേണ്ടി മിടിച്ചും ആരുടെയൊക്കെയോ ഇഷ്ടങ്ങൾ കുത്തിനിറച്ചും അവരുടെയൊക്കെത്തന്നെ കുത്തുവാക്കുകളാൽ ചോര പൊടിഞ്ഞൊടുവിൽ അവഗണനയുടെ മുള്ളു വേലി കെട്ടുകൾക്കിടയിൽ ശ്വാസം മുട്ടി പിടഞ്ഞ…
ഉരച്ചിട്ടും തേച്ചിട്ടും പോവാത്ത അഴുക്കുകൾ ഉള്ളിലുള്ളപ്പോൾ ഉടലെത്ര ഭംഗിയാക്കിയിട്ടും കാര്യമില്ല ജ്ഞാന സ്നാനത്താൽ ഉള്ളിലെരിയുന്ന വേണ്ടാത്ത ചിന്തകളെ കഴുകി കളയുന്നതാണ് ഉത്തമ സ്നാനം
മമ മലയാളം… മനതാരിനുള്ളിൽ… മകരന്ദമൂറി നിറഞ്ഞു നിൽപ്പൂ… മഴവില്ലിൻ അഴകായി തെളിഞ്ഞു നിൽപ്പൂ.. മയിൽപ്പീലി വിടർത്തി നൃത്തമാടി നിൽപ്പൂ… മനസ്സിൽ നിറയും മൗന ഭാവനകകൾ മാന്ത്രിക തൂലിക തുമ്പിലൂടെ… മലയാളമെഴുതുന്നു… മലയാളമേ നീ മരിയ്ക്കാത്ത…
പേര് : ഉണ്ണി മായ നക്ഷത്രം : അത്തം വയസ്സ് : 26 പേര് : സാവിത്രി നക്ഷത്രം : പൂരം വയസ്സ് : 54 ലെസ്ബിയൻ കല്യാണം ആണോ? അല്ല തിരുമേനി, കെട്ടാൻ…
ജീവിതത്തിൽ പൊരുത്തമുണ്ടാകുമോ കയറിച്ചെല്ലുന്ന വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുമോയെന്നു പലകുറി ചിന്തിച്ചും നേരിൽ കണ്ടും അറിയാനുള്ള അവകാശം ഇന്നും പെൺകുട്ടികൾക്കില്ല. അങ്ങനെയുള്ള ഒരു സാഹചര്യം വിവാഹത്തിനു മുമ്പ് പെൺകുട്ടികൾക്കുണ്ടായിരുന്നെങ്കിൽ ഒരിക്കലും പൊരുത്തപ്പെടാനാകാത്ത ജീവിതത്തിലും കുടുംബസാഹചര്യത്തിലും…
തിരിച്ചു വരുമെന്ന അവന്റെ അലസമായ മൊഴിയിൽ ചതിയുടെ നേർരേഖയുണ്ടെന്നു മനസ്സിലാക്കാതെയായിരുന്നു അവളിലുള്ളതെല്ലാം അവനു കാഴ്ച്ചവെച്ചതും വിശ്വസിച്ചതും. അവനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിന്റെ നാളുകൾ നീണ്ടുപോകും തോറും കുറ്റബോധംകൊണ്ട് അവളുടെ മനസ്സിന്റെ സമനില തെറ്റിക്കൊണ്ടിരിക്കുകയായിരുന്നു. മാനസികനില…
“പത്തില് പത്തു പൊരുത്തം ഉണ്ടെന്ന് പറഞ്ഞാ ഞാൻ കെട്ടിയത്. എന്നിട്ടെന്തായി? മൂന്ന് മാസം തികച്ചവൾ കൂടെ നിന്നില്ല. ഈ പൊരുത്തം വേണ്ടത് മനസ്സിനാ. അല്ലാതെ ഈ കവടി നിരത്തി പറയുന്നതൊക്കെ തട്ടിപ്പാടാ.” “അത് ശരിയാ.…
വറ്റിപ്പോയതെന്റെ പ്രണയമല്ല.. എന്റെ സ്വപ്നങ്ങളുടെ ചിറകുകളാണ്.. നാളെ എനിക്കിന്ന് പ്രതീക്ഷകളല്ല കടവും കടപ്പാടുകളും നിറഞ്ഞ കണക്കുപുസ്തകമാണ്… അക്കങ്ങളുടെ കൂട്ടിക്കുറക്കലുകളല്ല കടമകളുടെ കല്പ്പിച്ചു തരുന്ന ഭാരമിറക്കലാണ്.. നൊമ്പരപ്പെടുത്തുന്നതെന്റെ മാനത്തിനേറ്റ മുറിവുകളിൽ നീ നിസ്സഹായതയുടെ ലേപം പുരട്ടുമ്പോഴാണ്……
താമരയ്ക്കും സൂര്യനും പ്രണയം.. പ്രകൃതിയറിയാതെ പ്രപഞ്ചമറിയാതെ… വല്ലാത്തൊരു പ്രണയം… അവൻ വരുമ്പോൾ മാത്രം കൂമ്പിയുറങ്ങുന്ന മൊട്ടുകളത്രയും വിടർന്നു പരക്കും… ചാരത്തണയുന്ന വണ്ടിനെ താമരപെണ്ണ് ക്രുദ്ധയായി ഓട്ടിച്ച് വിടും.. കത്തുന്ന കണ്ണുകൾ കൊണ്ടർക്കൻ വണ്ടിന്റെ ചിറകുകൾ…
ചെറിയ ചെറിയ പോറലുകൾ കൊണ്ട് ഹൃദയം നിറയെ മുറിവുകളാണ്! ചെറുതായൊന്ന് തട്ടിയാൽ പോലും വല്ലാതെ നോവും! ഓർമകൾ കൊണ്ട് നിറഞ്ഞ ഇടങ്ങളിൽ ഇരിക്കാൻ പോലുമാവാതെ സ്നേഹവും സന്തോഷവും പടിയിറങ്ങി പോയ മനസ്സാണ്! ഇനിയും കുത്തി…
വിശ്വസിച്ചു പോയ ചിലരെ കണ്ടിട്ട് നമ്മളെടുത്ത തീരുമാനങ്ങളാണ് വിഷമങ്ങൾ നൽകുന്നതെങ്കിൽ.. ഇനിയും സമയമുണ്ടെങ്കിൽ അവ തിരുത്താം! ഇല്ലെങ്കിൽ ഹൃദയം കൊടുത്ത് സങ്കടങ്ങളെ വിലയ്ക്ക് വാങ്ങിച്ചുകൊണ്ടേ ഇരിക്കും!!
ദൈവത്തെപോൽ ഞാൻ കണ്ട എന്റെ വൃദ്ധ മാതാപിതാക്കൾക്കെതിരെ സംസാരിച്ചവനെ എതിർത്തു പറയാൻ ആരുമില്ലാതെ വന്നപ്പോളായിരുന്നു പെൺകുട്ടിയായ ഞാൻ അവനെതിരെ വിരൽ ചൂണ്ടി ഒച്ചയിട്ടു സംസാരിച്ചത്. അവൻ അത്രയും ഉച്ചത്തിൽ സംസാരിച്ചപ്പോൾ ഇല്ലാത്ത വളർത്തുദോഷമായിരുന്നു പെണ്ണായ…