ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച്, കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ കടന്ന് നിന്റെ നങ്കൂരങ്ങളാൽ കണ്ടെടുക്കുക.. ഭൂമിയും ആകാശവും കാണാതെ…
എന്നും ഗ്രഹ്യമായിരുന്നൊരാ ഗ്രന്ഥം അന്നൊരു നാളിലെന്നിലെ പെങ്ങളിലൊരു പാഠം പരിഭാഷ തെറ്റിച്ചു വരച്ചു! ഇന്ന്, തെളിയാത്ത ബന്ധത്തിൻ ചിത്രമായ് ആ ഗ്രന്ഥം..!
പെറ്റ തള്ള വലിച്ചെ- റിഞ്ഞപ്പൊഴേ വാരി മാറോടണച്ചങ്ങു കൊണ്ടുപോയ് ഓള കൈകളാൽ തഴുകി തഴുകി നീ ഉമ്മവച്ചങ്ങുറക്കിയാ കുഞ്ഞിനെ വേദനകളകറ്റി നീ കൊണ്ടുപോയ് വേദനകളേ ഇല്ലാത്ത ലോകത്ത് നീച ലോകത്ത് വഴിതെറ്റി വന്നൊരാ കുഞ്ഞിനെ…
കോപത്തിന്റെ വികാരങ്ങളിൽനിന്ന് നിമിഷനേരത്തേക്ക് ക്ഷമിക്കാനുള്ള കഴിവ് നമ്മൾക്ക് ഉണ്ടെങ്കിൽ വന്നുചേരുന്ന വേദനകളുടെ ഒരായിരം നിമിഷങ്ങളിൽനിന്ന് നമ്മൾക്ക് രക്ഷപ്പെടാനും സാധിക്കും. ശുഭദിനം നേരുന്നു……. 🙏
ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല, അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. വില അറിയാതെ വലിച്ചെറിയുന്ന പലതും വില അറിയുമ്പോൾ വലിയ വില കൊടുത്താലും വാങ്ങുവാൻ കഴിയാതെ ആവുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
പെയ്തൊഴിയുന്ന മഴയുടെ നനുത്ത ഓർമ്മകളിൽ ആങ്ങളെ,നിൻ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നു മൺവാതിലിൽ മറഞ്ഞ നീ വിദൂരതയിൽ മിന്നും താരമായ് നാമൊന്നിച്ചുള്ള യാത്രകളിൽ നീയായിരുന്നെൻ വഴികാട്ടി എന്റെ കൈവിരലുകളിൽ നിന്റെ കൈയ്യടി ശബ്‌ദമിന്നും ഉയർന്നുകേൾപ്പൂ.. …
അക്കങ്ങൾ വിലപ്പെട്ടതാണ് അക്ഷരങ്ങൾ വിലപ്പെട്ടതാണ് വാക്കുകൾ വിലപ്പെട്ടതാണ് വാചകങ്ങൾ വിലപ്പെട്ടതാണ് ഖണ്ഡികകൾ വിലപ്പെട്ടതാണ് ✍️ ദിനേഷ് ബാബു.
നമ്മളുടെ ഉത്തമസുഹൃത്ത് ആരാണ് എന്ന് ആരെങ്കിലും നമ്മളോട് ചോദിച്ചാൽ നമ്മൾക്ക് ലളിതമായി ഉത്തരം നൽകുവാൻ കഴിയണം, മറ്റൊരാൾക്കുവേണ്ടി നമ്മളെ ഒഴിവാക്കാത്ത ഒരു വ്യക്തി ആരാണോ ആ വ്യക്തിയാണ് നമ്മളുടെ ഉത്തമസുഹൃത്ത് എന്ന്. ശുഭദിനം നേരുന്നു…..…
അമ്മയെന്ന വാക്കിനെ കൊന്നു കളഞ്ഞു ഒരുത്തി. വേദനയോടെ പിടഞ്ഞവൾ വീണ്ടും വിളിച്ച് കാണുമമ്മേയെന്ന് …. കറപിടിച്ച പോൽ മനസിൽ മകളേ നിൻ മുഖ ദളം തെല്ലു കൂമ്പിനിൽപ്പൂ ഏതൊരപശകുന ഗർഭപാത്രം തിരഞ്ഞെടുത്ത് വന്നു നീ…
നാളേയ്ക്ക് മാറ്റിവെക്കരുതാത്ത ചിലതുണ്ട് എന്നാലും മടിമൂലം നമ്മൾ അത് മാറ്റിവെയ്ക്കുകതന്നെ ചെയ്യും, കാലം പോകുന്നത് അറിയാതെ മാറ്റിവെച്ചതൊക്കെ പിന്നീട് നഷ്‌ടബോധം നൽകുകയും ചെയ്യും, എന്നാൽ മാറ്റിവെയ്ക്കുന്നതിൽ പലതും കയ്യെത്തിപിടിക്കുവാൻ കഴിയാത്ത ദൂരത്തേക്ക് മാറിനിൽക്കുകയും ചെയ്യും.…
അമ്മ ചൊല്ലും നീയാണ് ‘മാതൃക’ ഇതിലുണ്ട് ചുമതലയും പങ്കിടീലും ഇളം കൈ പിടിച്ചു സ്നേഹമാം പാതയിലൂടെ പുഞ്ചിരിതൂകി ഉള്ളിലൊറ്റക്ക് കനൽ കെടുത്തി മറ്റുള്ളോർതൻ മുമ്പിൽ ചിരിച്ചും കേൾക്കുന്നു ചുറ്റും നീ മൂത്തതല്ലേയെന്ന ചോദ്യം…
എന്തും വാങ്ങിയതിന് ശേഷമാണ് അതിലും നല്ലത് കാണുക, അപ്പോൾ കയ്യിലുള്ളതിൽ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നത് സ്വാഭാവികവും മനുഷ്യസഹജവുമാണ്. പക്ഷെ സ്വന്തമാക്കിയതിൽ സംതൃപ്തി കണ്ടെത്തുന്നവർ ആരോ അവരാണ് ജീവിതത്തിൽ വിജയിക്കുക. ശുഭദിനം നേരുന്നു….. 🙏
നീ അവൾക്കെല്ലാമായിരുന്നെന്ന മിഥ്യയിൽ നിന്നവളറിയുന്നു അവൾ നിനക്കാരുമായിരുന്നില്ലെന്ന സത്യം.
ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിൽ തെറ്റില്ല, പരിഹാസത്തിന് മറുപടി പറയേണ്ട കാര്യവുമില്ല. മറ്റുള്ളവരുടെ വാക്കുകളിൽ വിശ്വസിച്ചാൽ ഒരു പക്ഷേ നമ്മൾ നിരാശരാകേണ്ടി വരും. സ്വന്തം പ്രവൃത്തികളിൽ വിശ്വസിക്കുക, നമ്മൾ ഒരിക്കലും നിരാശരാകുകയുമില്ല. ശുഭദിനം നേരുന്നു…… 🙏
നവതിയാഘോഷിച്ചി- ട്ടധികനാളായില്ല അതിനുള്ളിലെത്തിയീ ആശുപത്രി കിടക്കയിൽ! ഇനിയധിക നാളില്ല എന്നു ഞാൻ ചൊല്ലീലെ, എന്തെ എൻ മക്കളെ കൊണ്ടിട്ടതെന്നെയീ കോച്ചും തണുപ്പത്ത്? കമ്പിളിയില്ലാതെയാവില്ല മക്കളേ, വിറച്ചു കിടക്കുവാൻ ഇന്നീ കിടക്കയിൽ ശോഷിച്ച കയ്യുകൾ കുത്തുന്ന…
എന്തണോ നമ്മൾ ആഗ്രഹിക്കുന്നത് അതിനുവേണ്ടി പരിശ്രമിക്കുക, നൂറ് തവണ തോറ്റെന്നിരിക്കും, എന്നാൽ ഒരു നാൾ തീർച്ചയായും നമ്മൾ അവിടെ എത്തിയിരിക്കുകയും ചെയ്യും, നമ്മളുടെ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ ശ്രമിക്കുവാൻ നമ്മൾ ഒരിക്കലും പരാജയപ്പെടരുത്. ശുഭഞായറാഴ്ച…
എനിക്ക് നിന്നോടെത്ര പ്രണയമെന്ന്, എനിക്കറിയില്ല പക്ഷേ നീയില്ലാതെ ജീവിക്കാൻ എനിക്കാവില്ല എനിക്ക് നിന്നോട് പ്രണയം വിരഹത്തിൻ്റെ ദുഃഖം ആളുകൾ സഹിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട് എങ്ങനെയാണ് ആളുകൾ ജീവിതം കഴിച്ചുകൂട്ടുന്നതെന്ന് ആർക്കറിയാം ഓരോ ദിനവും വർഷങ്ങൾ പോലെയാണ്…
മഹിമയാർന്ന കാര്യങ്ങൾ ചെയ്യുവാനുള്ള കരുത്ത് സ്വന്തം കരുത്തിനെ തിരിച്ചറിയാതെ പോകുന്നതാണ് നമ്മൾക്ക് ഉണ്ടാകുന്ന പരാജയം, മഹിമയാർന്ന അനേകം കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള അപാരമായ കരുത്തിൻ്റെ ശേഖരമാണ് നമ്മൾ എന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുക. ശുഭദിനം…
കാറ്റു മൂളി വേനൽ ചിരിച്ചു പഴുത്തില തെന്നി സ്വന്തമല്ലാത്തൊരു ദൂരേക്ക്.. -ജെമിനി കെ രാജ് –
രാജ്യസ്നേഹത്തെക്കുറിച്ച് അവർ പ്രസംഗിച്ചുകൊണ്ടേയിരുന്നു അതുകേൾക്കാനും കയ്യടിക്കാനും ഒരുപാടുപേരുണ്ടായിരുന്നു ആയുധമേന്തി കാവൽ നിന്നവർ ഇതൊന്നുമറിഞ്ഞിരുന്നില്ല കാരണം അവർ ശത്രുവിനെ തുരത്തുകയായിരുന്നല്ലോ പ്രസംഗിച്ചവരും, കേട്ട് കയ്യടിച്ചവരും അതറിഞ്ഞിരുന്നില്ല കാരണം അവർ വീട്ടിൽ സമാധാനത്തോടെ ഉറങ്ങുകയായിരുന്നല്ലോ. ഷിജിത്ത് -…
