ഒരു ബന്ധം നശിക്കുന്നത് എപ്പോഴാണ് ? സ്നേഹം അവസാനിക്കുമ്പോൾ ? പരസ്പരബഹുമാനം ഇല്ലാതെയാവുമ്പോൾ ? അല്ല… വിശ്വാസം നഷ്ടപ്പെടുമ്പോൾ .. അതിന്മേൽ ചോദ്യങ്ങൾ ഉയരുമ്പോൾ .. ഉയിര് കൊടുത്ത് കെട്ടിപ്പൊക്കിയെ സ്നേഹവും ആ സ്നേഹത്തിന്റെ…
ഓർക്കുവാനും ഓർമ്മകൾ പങ്കിടുവാനും ശാസിക്കുവാനും സഹായിക്കുവാനും സ്വതന്ത്രമായി പെരുമാറുവാനും എന്തും പരസ്പരം പറയുവാനും പറ്റുന്ന നല്ല ബന്ധങ്ങൾ ജീവിതത്തിൻ്റെ സൗന്ദര്യമാണ്, എന്നിട്ടും എത്ര മറന്നിട്ടും മറക്കുവാൻ പറ്റാത്ത ഒരു ഓർമ്മയായി പലരും നമ്മളിൽ നിലനിൽക്കുന്നത്…
പലപ്പോഴും മനസ്സിലെ ദു:ഖത്തിന്റെ മറയാണ് മുഖത്തെ ചിരി… ഈ ചിരി കാണുമ്പോൾ കാണുന്നയാൾക്കും ചിരി😁 ജെമിനി കെ രാജ്
മനുഷ്യന് മാത്രം സ്വായത്തമായ ഒരു ദിവ്യ ഔഷധം! ചിരി! ഏതു നീറ്റുന്ന മനസ്സിനും ലേപനമാണ് അത്!പക്ഷെ… ഒരു പ്ലാസ്റ്റിക് ചിരി..അല്ല.. ഹൃദയത്തിൽ നിന്നു തുടങ്ങി അപരന്റെ ഹൃദയത്തിൽ തൊടുന്ന ആ ചിരിക്ക് നീറുന്ന മനസ്സുമായി…
കാലങ്ങൾ കഴിയുമ്പോൾ ബന്ധങ്ങളിലെ പുതുമ നഷ്ടപ്പെടുന്നു, സംസാരിക്കുവാനുള്ള താൽപര്യവും കുറഞ്ഞു വരുന്നു, അന്ന് അവർക്ക് വേണ്ടി നമ്മൾ പലതും മാറ്റി വെച്ചു, ഇന്ന് മറ്റ് പലതിനുംവേണ്ടി അവർ നമ്മളെ മാറ്റിനിർത്തുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു…
നമ്മളുടെ സ്വപ്നങ്ങൾ എപ്പോഴും നമ്മളെക്കാൾ വലുതായിരിക്കണം, സ്വപ്നങ്ങൾ അസാധ്യവും വെല്ലുവിളി ഉയർത്തുന്നതും ആണെങ്കിൽ അത് നമ്മളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു…… 🙏
ലഹരിക്ക് അടിമയായ് മാറിയോർ തന്നുടെ മനസ്സും ശരീരവും ചാഞ്ചാടും, പിന്നവർ നാൽക്കാലിയായിടും, ഉരഗമായ് മാറിടും, അവരുടെ ജീവിതം നരകമായ് മാറ്റിടും ലഹരിയെ അടിമയായ് മാറ്റിയാൽ നമ്മുടെ ജീവിതം തന്നെ ലഹരിയായ് മാറിടും, ജീവിതം ലഹരിയായ്…
ജീവിതത്തിൽ, ബന്ധങ്ങൾ പക്ഷികളെ പോലെയാണ്. നമ്മൾ മുറുകെ പിടിച്ചാൽ അത് ജീവൻ വെടിഞ്ഞ് പോകും, അയച്ചുപിടിച്ചാലോ അത് പറന്നുപോവുകയും ചെയ്യും. എന്നാൽ സ്നേഹത്തോടെ പരിചരിച്ച് പിടിച്ചാൽ അത് നമ്മളോടൊപ്പം എപ്പോഴും ഉണ്ടാവുകയും ചെയ്യും. ശുഭദിനം…
ശരിയായ വാർത്തകൾ നിർഭയത്തോടെ വായനക്കാരിലെക്കെത്തിക്കുക എന്ന ധർമ്മം പത്ര പ്രവർത്തനത്തിന്റെ മുഖ്യ ഘടകമാണ്. പക്ഷെ ഇന്ന് ആവിഷ്ക്കാര വാർത്തകളാൽ മലിനമാക്കപ്പെട്ടിരിക്കുന്നു. ശരിയായ വാർത്തകളാണോ തെറ്റായ വാർത്തകളാണോ എന്നു തിരിച്ചറിയാൻ കഴിയാത്തവിധം പത്ര വാർത്തകൾ മാറിയിരുക്കുന്നു.…
അക്ഷരങ്ങൾ അർത്ഥമുള്ള വാക്കുകളായ് മാറണം അർത്ഥമുള്ള വാക്കു ചേർന്ന് പുസ്തകങ്ങളാവണം ആ പുസ്തകങ്ങൾ തലമുറക്ക് അർത്ഥമായി മാറിയാൽ അക്ഷരങ്ങൾ എന്നുമെന്നും അക്ഷരങ്ങളായിടും ✍️ഷീജിത്ത് – പിണറായി
ജീവിതത്തിൽ നമ്മളെ സഹായിക്കുന്നവരെ ഒരിക്കലും മറക്കരുത്, സ്നേഹിക്കുന്നവരെ ഒരിക്കലും വെറുക്കുകയും ചെയ്യരുത്, വിശ്വസിക്കുന്നവരെ ഒരിക്കലും ചതിക്കുകയുമരുത്, ജീവിതത്തിൽ എന്തുനേടിയാലും സ്നേഹത്തോളം വിലയുളള മറ്റൊന്നുമില്ല, നേടിയതെല്ലാം നഷ്ടപ്പെട്ടാലും ബാക്കിയാവുന്നത് നല്ല സ്നേഹബന്ധങ്ങൾ മാത്രവുമായിരിക്കും. ശുഭദിനം നേരുന്നു…
ഓർമകളുടെ കല്ലറ മാന്തുകയെന്നാൽ അതിലടക്കം ചെയ്ത വേതാളത്തെ വീണ്ടും തോളിലേന്തുക എന്നതാണ്.. കഴുത്തിൽ മുറുകിയ അതിന്റെ നേർത്ത കരങ്ങൾ ആരും കാണാതെ ഹൃദയത്തിന്റെ ഉള്ളറകൾ തേടിപ്പോവും, ധമനികൾ വലിച്ചു പൊട്ടിച്ച് രക്തം ചിന്തിയ്ക്കും, വാൽവുകൾ…
ഒരു കരണത്തടിയേൽക്കുമ്പോൾ മറുകരണം കാട്ടി എളിമയോടെ പ്രഹരമേറ്റ് വാങ്ങാൻ ഞാൻ ഗാന്ധിയല്ല, ഇനി ഏറ്റ് വാങ്ങിയാലും എനിയ്ക്കാരും മഹാത്മാ പട്ടമൊന്നും തരാൻ പോണില്ല രാഷ്ട്രപിതാവായ് വാഴ്ത്തപ്പെടുകയുമില്ല മറിച്ച് വിഡ്ഢിയെന്ന സ്ഥാനം നേടാം, തിരിച്ചൊന്ന് കൊടുത്താൽ…
ഞാൻ എന്തിനാണ് വെറുതേ കരയുന്നത്? ഹേയ് ഞാനോ..? എപ്പോൾ ഞാൻ കരഞ്ഞു..? എല്ലാം ഒരു തോന്നലാണ് അതേ അനുഭവിച്ചതെല്ലാം വെറുമൊരു തോന്നൽ മാത്രമാണ്, മുറിവേറ്റതും പിടഞ്ഞതും ചോര പൊടിഞ്ഞതും എണീറ്റ് നിൽക്കാൻ ശ്രമിച്ചതും.. എല്ലാം..…
പഞ്ചേന്ദ്രിയങ്ങളെ മുഴുവൻ സമർപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം പണിയുവോരെ രാപകലില്ലാതെ എന്നുമീ ഭൂമിയിൽ ചോരയെ നീരാക്കി മാറ്റുവോരേ തൊഴിലാളി സോദരേ, പിറന്നിടുന്നു നിങ്ങൾക്കായ് മെയ് ദിന പുലരികൾ ചെഞ്ചോര നിറവുമായ് വിടർന്നിടുന്നു പൂവുകൾ പൂമരങ്ങൾ പാടിടുന്നു…
പാലിച്ചിടാൻ വിഷമങ്ങൾ ഏറെയുണ്ടാകിലും, ജീവിതം മുഴുവനും മുറുകെപിടിച്ചീടുകിൽ ഉള്ളിൽ ആനന്ദവും സംതൃപ്തിയും എന്നും നിറച്ചിടും നന്മയല്ലോ സത്യസന്ധത.
വിജയത്തിൻ്റെ മാത്രം മനുഷ്യരാകുവാൻ ശ്രമിക്കരുത്, മറിച്ച് നമ്മൾ മൂല്യമുള്ള മനുഷ്യരാകുവാൻ ശ്രമിക്കുക. പരാജയപ്പെട്ടവരുടെ ഒരു ചിരി മാത്രം മതി ജയിച്ചെന്ന് കരുതുന്ന നമ്മളുടെ ആത്മവിശ്വാസം ഇല്ലാതാക്കുവാൻ. ശുഭദിനം നേരുന്നു…….. 🙏
സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും സത്യം പറയുന്നതിലൂടെയും സത്യസന്ധതയോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുള്ളവരുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയുന്നു. ആരുടെ മുൻപിലും പതറാതെ, തലകുനിക്കാതെ നിൽക്കാം. സ്വയം അഭിമാനിക്കാം. വഞ്ചനയും കാപട്യവും ജീവിതത്തിൽ എപ്പോഴെങ്കിലും തിരിച്ചടി നൽകും.…
ശില്പിയുടെ കരവിരുതിൽ ശിലയൊരു ശില്പമാവുമ്പോൾ, ഭാവനയിലെ അഴകളവുകൾ കരചലനങ്ങളിലൂടെ ശിലയിൽ പ്രഹരമായി പതിയുമ്പോൾ, അന്യമായതൊക്കെ കൽചീളുകളായി പൊടിഞ്ഞുതിരവേ, അന്യാദൃശമാവുന്നതിസുന്ദരമാം ശില്പഭംഗി, ശിലയിൽ തുടിക്കും ശില്പചേതനയറിയുന്നവനോ ശില്പി, ജന്മമേകി മിഴി തുറന്നാലന്യനാവുന്നവനോ ശില്പി,, ആത്മപീഢയിലുരുകി…
