നീലാകാശത്തിൻ താഴെ ഒരിക്കലുമടങ്ങാ അലകളുമായ് ചക്രവാളസീമയോളം പരന്നുകിടക്കും അനന്തമാം സാഗരം, ആഴങ്ങളിൽ ഒളിപ്പിച്ചിടുന്നു, അജ്ഞാതരഹസ്യങ്ങൾ, അമൂല്യരത്നങ്ങൾ. മനുഷ്യമനസ്സുമതു പോലെ, ചിന്തകൾ തൻ അലകൾ ഒടുങ്ങുന്നില്ലൊരിക്കലും, ഉള്ളിലൊളിഞ്ഞിരിപ്പുണ്ട്, മൂകമാം നൊമ്പരങ്ങൾ, നിറമെഴും സ്വപ്‌നങ്ങൾ, നിഗൂഢരഹസ്യങ്ങൾ, ചിലപ്പോൾ…
തീരങ്ങളിൽ തളിരിട്ട സ്വപ്‌നങ്ങൾ നിൻ ചിരിയിലൊരു കനലായ് നീലമിഴികളിൽ വേദനയൊഴുക്കി അഴലാഴിയിൻ നിശബ്ദതയിൽ പ്രണയാർദ്രനൊമ്പരം തേങ്ങുമെൻ മനസിൻ സാഗര വീചികളിൽ ഉയരുന്ന തിരകളിലായി കാലങ്ങൾ മിന്നിമറയുന്നു മഴ നനഞ്ഞ മണ്ണിൻ ഗന്ധം പരന്നു…
കുറ്റങ്ങളും കുറവുകളും ഉള്ളവരാണ് നമ്മൾ എല്ലാവരും, തെറ്റുകളും പോരായ്മകളും മനുഷ്യസഹജവുമാണ്, അത് എല്ലാം അറിഞ്ഞുകൊണ്ടും ക്ഷമിച്ചുകൊണ്ടും ഒരാളെ സ്നേഹിക്കുവാൻ കഴിയുമ്പോഴാണ് ബന്ധങ്ങൾ പവിത്രമാകുന്നത്, അങ്ങനെയുള്ള ബന്ധങ്ങൾ അതിന്റെ ശുദ്ധിയോടെയും പവിത്രതയോടെയും കാത്തുസൂക്ഷിക്കുവാൻ നമ്മൾക്ക് കഴിയുകയും…
ഞാനൊരു കവിതയെഴുതാൻ പേനയെടുക്കുകയായിരുന്നു, അടുക്കളയിലെ അലൂമിനിയം തന്മാത്രകളുടെ കൊളീഷൻ എന്റെ പേനയെ താഴെ വെപ്പിച്ചു ഞാൻ വായിയ്ക്കാനൊരു ബുക്ക് നീർത്തുകയായിരുന്നു ഇരുമ്പ് സംയുക്തങ്ങളുടെ വിസ്ഫോടനത്തിൽ ഞാൻ അക്ഷരങ്ങൾ പാടേ മറന്നു പോയി എന്റെ ഭാവന…
ധരിക്കുന്ന വസ്ത്രത്തിന്റെ വിലയോ കഴിക്കുന്ന ഭക്ഷണത്തിന്റെ മേന്മയോ താമസിക്കുന്ന വീടിന്റെ വലിപ്പമോ അല്ല, ഇവയേത് രീതിയിലായാലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ അവിടെ ജീവിതവിജയം ഉണ്ടാകും. ശുഭദിനം നേരുന്നു…… 🙏
ഉള്ളിലുള്ള കാര്യം അറിയാത്ത ഇടത്തോളം പുറമെനിന്ന് കാണുന്നവർക്ക് മനോഹരമാണ് മറ്റുള്ളവരുടെ ജീവിതം, അതുകൊണ്ട് ജീവിതത്തിൽ നല്ലത് ചെയ്യുക, അത് മറ്റാരും കാണുന്നില്ല എങ്കിൽ അത് ആകണം ജീവിതത്തിലെ സത്യസന്ധത. ശുഭഞായറാഴ്ച നേരുന്നു…… 🙏
പിടയുന്ന ജീവനെ കാണാത്ത കണ്ണുമായ് പടച്ചോൻെറ കൃപയ്ക്കായി പ്രാർത്ഥിക്കും സോദരേ ബലി ഇനിയും നമ്മൾ തുടരണമോ? എന്ന്, ഇറച്ചിക്കടയിൽ സഞ്ചിയുമായ് നിൽക്കും ഞാൻ 😒
എന്നുമെന്നിൽ തോന്നിടുന്നൊരു കുഞ്ഞു പൈതലായ് മാറുവാൻ നല്ലതു കണ്ടു നറു നൻമ പോലൊരു കുഞ്ഞു പൈതലായ് മാറുവാൻ ഒന്നുമറിയാത്ത ബാല്യമേ പടരുന്ന സ്നേഹത്തിൻ കാലമേ… പോയിടാതെ നീ എന്നിൽ നിന്നു- മെനിക്കാവതില്ല പറയുവാൻ.. പിഞ്ചു…
ശീലമായിരിക്കുന്നു ചാവുകടൽ പോലെ ചുറ്റിലും പരക്കും ഏകാന്തതയുമതിൻ ശൂന്യതയിലേക്ക് വന്യമാമാവേശത്താൽ കോരി നിറയ്ക്കും കൂരിരുട്ടും… കയ്ക്കുന്ന പകലുകൾ, രാത്രികൾ.. കടിഞ്ഞൂൽ കിനാവിൻ പട്ടടയിൽ അണയാതെരിയും കനൽ ചൂടേറ്റ് ചുട്ടുപഴുത്ത നെഞ്ചും.. തുന്നിക്കൂട്ടാനാവാതെ ചിതറിപ്പോയ പാവം…
എന്നിൽ പ്രണയത്തിന്റെ വേലിയേറ്റമുയരുമ്പോൾ നിലാവ് പോൽ ഉള്ളിലുദിക്കും നീ…. കാറ്റിലുലയാത്ത കരിമ്പന പോൽ ഒരാൺകവിത, നീയെൻ പ്രണയസങ്കല്പത്തിൻ ഉടയോൻ, വശ്യനോട്ടത്തിൻ കുടുക്കിട്ടെന്നെ ചേർത്ത് നിർത്തും… എന്നെക്കരുതി തുടിക്കും നെഞ്ചിൽ മുത്തി, വിരൽ തുമ്പാൽ ഉടൽ…
ജീവിതം തരിമ്പും മിച്ചമില്ലെന്നോർത്ത് ഖേദിച്ച്, നോവാനും വേവാനും കണ്ണീരില്ലാതെ ഭൂമിയിലൊരറ്റത്ത്, ഒറ്റയായി പരുവപ്പെട്ട്, വിഷാദത്തിന്റെ അടി കാണാത്ത ആഴക്കിണറിൻ വക്കിലിരിക്കും കാലത്താണ് അയാളെന്നെ തിരഞ്ഞു വന്നത്.. അറ്റുവീഴാൻ വെമ്പും പ്രാണനിൽ പ്രണയം കൊണ്ടയാൾ ധാര…
നിന്നെ മറക്കുകയെന്നാൽ ഇല കൊഴിഞ്ഞ നഗ്നശാഖിയായ് വെയിലേറ്റുരുകലാണ്… അലയടങ്ങാത്ത കണ്ണീർക്കടൽ ഉള്ളിൽ ഒളിപ്പിക്കലാണ്… വെന്തു പഴുത്ത അഗ്നിപർവതങ്ങളെ ചുമന്ന് നടക്കലാണ്… ഉള്ള് ചത്തവളുടെ കണ്ണീർ ചിരിയായ് മുങ്ങി നിവരലാണ്.. ഓർമ്മകളെരിയും ചിതയ്ക്ക് ചാരെ…
ഒറ്റയ്ക്കാവുകയെന്നാൽ ഒച്ചയില്ലാതെ ജീവിതം വലിഞ്ഞിഴഞ്ഞു നീങ്ങലാണ്.. കമിഴ്ത്തി വെച്ച സ്നേഹത്തിൻ പാനപാത്രങ്ങളിൽ ദാഹനീര് തിരഞ്ഞു തൊണ്ട പൊള്ളലാണ്… തിരസ്കാരങ്ങളുടെ നിരന്തര പ്രഹരമേറ്റ് ചിന്നിപ്പോയതൊക്കെയും തുന്നിക്കൂട്ടലാണ്.. നിസ്സംഗതയാൽ മൗനമേൽപ്പിക്കും മുറിവുകളെ തോർത്തിയുണക്കലാണ്… നിരാസങ്ങളെ, ഉള്ളിടറാതെ നിർമമതയോടെ,…
ആചന്ദ്രതാരമെൻ പ്രാണന്റെ ചില്ലയിൽ പൊൻചെമ്പകമായ് നീ വിടരൂ… നേർത്ത പൂമണം കൊണ്ടെന്നെ പുണരൂ….
വേർപെടുമ്പോഴും വേർപെടാതെ, വേദനിച്ചു കൊണ്ടും നമ്മളെ നമ്മൾ ഉള്ളിൽ ചുമക്കുന്നു പിന്നെയും…
വെയിലങ്ങ് മൂക്കുമ്പോൾ ചൂടങ്ങ് കൂടുമ്പോൾ വേനൽ കാലത്തെ ചൂടിനെ പ്രാകും കുളിരുവാൻ പ്രാർത്ഥിച്ച് കുളിരങ്ങു കൂടുമ്പോൾ മകരമാസത്തിലെ കുളിരിനെ പ്രാകും മഴയങ്ങ് പെയ്യുമ്പോൾ വെള്ളം നിറയുമ്പോൾ കണ്ണും പൂട്ടി നാം മഴയെയും പ്രാകും ഗതികേട്…
ചായം മങ്ങിയ, മുറ്റത്തുറങ്ങുന്ന അച്ഛന്റെ ചങ്ങാതിയായ സൈക്കിൾ. മൺപാതയിലൂടെ ശ്വാസം കിതച്ചും കയറ്റത്തിലൂടെ സൈക്കിൾ ഉന്തിയും കയറ്റവും ഇറക്കവും രസിച്ചങ്ങനെ മൂളിപ്പാട്ടും പാടി, മണികിലുക്കി വരുന്നോരഛന്റെ ഓർമ്മകളെന്നിൽ മിന്നിമറയുന്നു.. അച്ഛന്റെ സൈക്കിളിൻ പിന്നിൽ ഒതുങ്ങിയിരുന്നൊരു…
എന്തെങ്കിലും പ്രശ്നങ്ങളും വിഷമങ്ങളും ഉണ്ടാകുമ്പോൾ എല്ലാം തകർന്നു എന്ന ചിന്തയിൽ ഒരിക്കലും നിരാശപ്പെടരുത്, ആ പ്രശ്നങ്ങളും വിഷമങ്ങളും ചിലപ്പോൾ നല്ല ഒരു തുടക്കത്തിന് കാരണമായേക്കാം. ശുഭദിനം നേരുന്നു……🙏
കണ്ണുകൾ ഈറനണിയുനേരം നിന്നെ ഓർത്തു ഞാൻ കൃഷ്ണാ!! നിൻ്റെ നോട്ടവും നിൻ പുഞ്ചിരിയും എന്നിൽ അലിയുന്നു കൃഷ്ണാ!! നീ എന്നുമറിയുന്നു കൃഷ്ണാ!! സന്തോഷമാകിലും സന്താപമാ- കിലും നീയെന്നെ….. അറിയുന്നെൻ കൃഷ്ണാ!! അകലെയാണെങ്കിലും അരികി- ലാണെങ്കിലും…
ലൈംഗിക ദാരിദ്യരേഖയ്ക്ക് താഴെയോ മുകളിലോ എന്ന് രേഖപ്പെടുത്തുവാൻ ഒരു ചോദ്യം അപേക്ഷാഫോറത്തിൽ ഉണ്ടായിരുന്നു. ‘താഴെയും മുകളിലുമല്ലാതെ, ആ രേഖയിലൂടെ, ദൃഢമായ ഒരു നീളൻ ദണ്ഡും കൈയ്യിൽ പിടിച്ച് തുലനം ചെയ്ത്, വീഴാതെ മുന്നോട്ട് നീങ്ങുകയാണ്’…
