കുടുംബങ്ങളിൽ പണ്ട് വില്ലനും നായകനുമായ അച്ഛൻ ഇന്ന് നായകനും കൂട്ടുകാരനുമാകുന്ന മനോഹരമായ മാറ്റം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പണ്ട് അച്ഛനോട് പറയേണ്ട കാര്യങ്ങൾ അമ്മ വഴിയാണ് പോയ്ക്കൊണ്ടിരുന്നത്. ഇന്നോ മക്കളുടെ കാര്യങ്ങൾ അച്ഛൻ പറഞ്ഞിട്ടാവും അമ്മ…
കവിത:അച്ഛൻ രചന : ബിന്ദു എസ് നായർ അച്ഛന്റെ കൈപിടിച്ചാദ്യംചുവടുകൾ വച്ചതെന്നമ്മപറഞ്ഞതോർക്കുന്നു ഞാൻ. അച്ഛന്റെ തോളത്തിരുന്നാദ്യയാത്ര ചോറൂണിനമ്പല നടയിലേക്ക്.. മൂന്നാം വയസിൽ മുറുമുറുപ്പോടെ ഞാനലറിക്കരഞ്ഞു കൊണ്ട – ച്ഛന്റെ കൈപിടിച്ചാശാൻകളരിയിൽ അക്ഷരം ചൊല്ലിപ്പഠിക്കുവാൻ പോയ്…
എല്ലാ എതിരാളികളേയും എതിർത്ത് തോൽപ്പിക്കേണ്ടതില്ല, പരദൂഷണങ്ങളും കുറ്റങ്ങളും അധിക്ഷേപങ്ങളും ശീലമാക്കിയവർക്ക് സ്വന്തമായ ദിശയോ ലക്ഷ്യമോ ഉണ്ടാകില്ല, ആരെയെങ്കിലും അവഹേളിക്കുന്നതിനോ അപമാനിക്കുന്നതിനോ മാത്രമായിരിക്കും അവരുടെ താല്പര്യം. ശുഭഞായറാഴ്ച നേരുന്നു …. 🙏
വായിക്കുന്നവനേ അറിവുണ്ടാവൂഅറിവുള്ളവനേ ഭാവന ഉണ്ടാകൂഭാവന ഉള്ളവനേ എഴുതുവാൻ കഴിയൂ ✍️ദിനേഷ് ബാബു
എങ്ങോട്ടെന്നില്ലാതെ കാറ്റ് പറത്തിയിട്ടും ഇഷ്ടം തോന്നിയതിനൊക്കെയും മുത്തം കൊടുത്തു പാറിപ്പറക്കുന്നവൻ
ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും, പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല. നമുക്ക് കഴിഞ്ഞുപോയതിനെ മാറ്റുവാൻ കഴിയുകയില്ല, എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുവാൻ കഴിയും. ശുഭദിനം നേരുന്നു…… 🙏
നീ എന്നെയും ഞാൻ നിന്നെയും നിയന്ത്രിക്കുന്നതല്ല ജീവിതം. നമ്മുടെയുള്ളിലുള്ള വികാരങ്ങളെ നമ്മൾ തന്നെ നിയന്ത്രിക്കുന്നതാണ് യഥാർത്ഥ ജീവിതം.
ശക്തിയായ് നീ മാറണേ… എങ്ങും താങ്ങും തണലുമായ് നീ മാറണേ.. വേദനിക്കും ഹൃദയങ്ങളിൽ കരുത്തുപകരുവാനായുണ്ടാവണേ.. പുകപടലങ്ങളെങ്ങും പടരവേ… അതുലോകമാകെ ഇരുൾ മൂടവേ.. നിൻ കരങ്ങളിൽ ഭദ്രമായ്…. നീറും മനങ്ങളെ കാത്തിടേണമേ…. മാറോടു ചേർത്ത് നീ…
നമ്മൾ ഏറ്റെടുക്കുന്ന നന്മയുള്ള ഉദ്യമങ്ങളിൽനിന്നും നമ്മളെ പിന്തിരിപ്പിക്കുവാൻ പല പ്രതിസന്ധികളും കടന്നുവന്നേക്കാം, അവയുടെ മുന്നിൽ ചിലപ്പോഴെങ്കിലും നമ്മൾ വീണുപോവുകയും തളർന്നുപോവുകയും ചെയ്തേക്കാം, എങ്കിലും ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നുകൊണ്ട് ഇരിക്കണം. ഇല്ലെങ്കിൽ ഒരുപക്ഷെ നമ്മൾതന്നെ ഇല്ലാതായിപ്പോകും.…
ബാല്യം മരവിച്ച കൈകളിൽ പുസ്തകത്തിനു പകരം ഞങ്ങൾക്ക് കിട്ടിയത് പണിയായുധങ്ങൾ.. പകലുമിരവുപോലിരുണ്ട ജീവിത ഭാരങ്ങൾ.. പേന പിടിക്കേണ്ട കുഞ്ഞിളം വിരലുകളിൽ നീലിച്ച നോവിൻ തഴമ്പുകൾ കളിച്ചും ചിരിച്ചും നടക്കേണ്ടൊരീ പ്രായത്തിൽ വയറ്റിലെ തീ കെടുത്താൻ പൊള്ളുന്ന കനലുകൾ താണ്ടുന്ന കുഞ്ഞിക്കാലുകൾ..…
എന്നെന്നും മറക്കാൻ സാധിക്കാനാവാത്ത നൊമ്പരത്തിൻ്റെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് ഒരു ദിനം കൂടി കടന്നുപോയ്. ✍️ ദിനേഷ് ബാബു.
ഒന്നുമറിയാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ അവർക്ക് ജീവിക്കാൻ വേറെ വഴിയില്ലാതെ വരുമ്പോഴാണ് വിശപ്പകറ്റാൻ പല വഴികളും തേടേണ്ടി വരുന്നത്. അങ്ങിനെയുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത് സർക്കാരിൻ്റെ കടമയാണ്…
കുഞ്ഞിളം കണ്ണുകൾ ചിമ്മി തുറക്കുമ്പോളറിയാത്ത ആനന്ദം എങ്ങുനിന്നോ… പിഞ്ചിളംചുണ്ടു- വിതുമ്പി കരയുമ്പോൾ നിൻ കണ്ണീർ..തേങ്ങലായെന്നിലും വന്നു നിന്നു… കുഞ്ഞിളം കൈകളും പിഞ്ചു- കാൽപാദങ്ങളും എന്നെയും തേടി നടക്കുന്ന നേരം നിർവ്യതി കൊണ്ടെൻ മനം നിറഞ്ഞു……
സംസാരം നല്ലതാണ്, അത് മിത്രങ്ങളെ സൃഷ്ടിക്കും. അതേസമയം സംസാരം കൂടുതലായാൽ അപകടവുമാണ്, അത് ശത്രുക്കളെയും സൃഷ്ടിക്കും. മൗനം നല്ലതാണ്, അത് ബന്ധം ദൃഢമാകും, അതേസമയം മൗനം കൂടിയാൽ അപകടവുമാണ്, അത് തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യും.…
എനിക്കു നീ… …………………. കാച്ചി കുറുക്കിയ നാലുവരി കവിതയായി നിന്നെ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല വലിച്ചു നീട്ടിയൊരു മഹാകാവ്യമാക്കുവാനും വയ്യ ചിത്രപ്പണികൾ ചെയ്ത പുറംചട്ടയുള്ള പ്രിയ വർണ്ണപുസ്തകത്തിലെ കടലാസു തുണ്ടുകളിൽ കുറിച്ചിടുന്ന വരികളോ വരകളോ…
സ്നേഹത്തിൻ്റെ ഏതെങ്കിലും ഒരു ഭാവത്തിൻ്റെ ആധാരത്തിലാണ് എല്ലാ ബന്ധങ്ങളും ഉണ്ടാകുന്നതും നിലനിൽക്കുന്നതും, ബഹുമാനമോ പരിഗണനയോ ശ്രദ്ധയോ തലോടലോ അംഗീകാരമോ അഭിനന്ദനമോ അങ്ങനെ എന്താണ് കൂടെയുള്ളവർക്ക് ആവശ്യം അതുനൽകുവാൻ മനസ്സിനെ പഠിപ്പിക്കുവാൻവേണ്ടി നമ്മൾ ശ്രമിക്കുകയും വേണം.…
നിശയുടെചിറകിൽ അലസമായൊഴുകും മേഘത്തുണ്ടുകൾ അവിടെ താരകമിഴികൾ ചിമ്മുമ്പോൾ നിദ്ര പുൽകിയയാമങ്ങളിൽ ചെല്ലക്കാറ്റിൽ തോളിലേറി മാദകഗന്ധം തൂകി വന്ന വെൺസൗന്ദര്യമേ നിന്നോരോദലങ്ങളിലും ഓരോരോ മോഹമൊളിപ്പിച്ചു നീ ഹിമബിന്ദുക്കൾതൻ നനുത്ത നിശ്വാസങ്ങൾ ചുണ്ടിലൊളിപ്പിച്ചു വന്നുവോ സ്വപ്‌നങ്ങൾ…
നീലാകാശത്തിൻ താഴെ ഒരിക്കലുമടങ്ങാ അലകളുമായ് ചക്രവാളസീമയോളം പരന്നുകിടക്കും അനന്തമാം സാഗരം, ആഴങ്ങളിൽ ഒളിപ്പിച്ചിടുന്നു, അജ്ഞാതരഹസ്യങ്ങൾ, അമൂല്യരത്നങ്ങൾ. മനുഷ്യമനസ്സുമതു പോലെ, ചിന്തകൾ തൻ അലകൾ ഒടുങ്ങുന്നില്ലൊരിക്കലും, ഉള്ളിലൊളിഞ്ഞിരിപ്പുണ്ട്, മൂകമാം നൊമ്പരങ്ങൾ, നിറമെഴും സ്വപ്‌നങ്ങൾ, നിഗൂഢരഹസ്യങ്ങൾ, ചിലപ്പോൾ…
തീരങ്ങളിൽ തളിരിട്ട സ്വപ്‌നങ്ങൾ നിൻ ചിരിയിലൊരു കനലായ് നീലമിഴികളിൽ വേദനയൊഴുക്കി അഴലാഴിയിൻ നിശബ്ദതയിൽ പ്രണയാർദ്രനൊമ്പരം തേങ്ങുമെൻ മനസിൻ സാഗര വീചികളിൽ ഉയരുന്ന തിരകളിലായി കാലങ്ങൾ മിന്നിമറയുന്നു മഴ നനഞ്ഞ മണ്ണിൻ ഗന്ധം പരന്നു…
കുറ്റങ്ങളും കുറവുകളും ഉള്ളവരാണ് നമ്മൾ എല്ലാവരും, തെറ്റുകളും പോരായ്മകളും മനുഷ്യസഹജവുമാണ്, അത് എല്ലാം അറിഞ്ഞുകൊണ്ടും ക്ഷമിച്ചുകൊണ്ടും ഒരാളെ സ്നേഹിക്കുവാൻ കഴിയുമ്പോഴാണ് ബന്ധങ്ങൾ പവിത്രമാകുന്നത്, അങ്ങനെയുള്ള ബന്ധങ്ങൾ അതിന്റെ ശുദ്ധിയോടെയും പവിത്രതയോടെയും കാത്തുസൂക്ഷിക്കുവാൻ നമ്മൾക്ക് കഴിയുകയും…
