ആരോടെങ്കിലും വിരോധം മനസ്സിൽ സൂക്ഷിക്കുക എന്നുള്ളത് ആരും അറിഞ്ഞു കൊണ്ട് ചെയുന്ന ഒന്നാവില്ല. സാഹചര്യം കൊണ്ട്, പെരുമാറ്റം കൊണ്ട്, ചതിക്കപ്പെട്ടത് കൊണ്ട്, വിശ്വാസവഞ്ചന നേരിട്ടത് കൊണ്ട് തുടങ്ങി പല കാരണങ്ങളാൽ നമുക്ക് പലരോടും വിരോധമോ…
അടച്ചിട്ട വാതിലിനുള്ളിൽ അകവും പുറവും കൂർത്ത നഖമുനകളാൽ കീറി മുറിക്കപ്പെട്ട് ചുടുചോര ചിന്തും മനസ്സ് പേറി പലവിധ വേഷങ്ങൾ കെട്ടിയാടി തളർന്നു വല്ലപ്പോഴുമൊരിക്കൽ വെളിച്ചത്തിലേക്കവൾ കാലുകുത്തുമ്പോൾ അവളെയണിയിക്കാൻ മുഖപടമായി ഒരു വാക്ക്! അതുമാത്രം ചിലർക്ക്…
അകാലത്തിൽ അമ്മ വേർപിരിഞ്ഞപ്പോൾ ഇനിയെന്തു ചെയ്യുമെന്ന ചോദ്യ ചിന്നത്തിനു മുമ്പിൽ പകച്ചു നിൽക്കാതെ തലയിൽ ഒരു തോർത്തു മുണ്ടുചുറ്റിക്കെട്ടി അടുക്കളയിൽ കുന്നുകൂടിയ പാത്രം കഴുകിത്തുടക്കുന്ന അച്ഛനെ കണ്ടപ്പോൾ മനസ്സിലാക്കിയിരുന്നു അച്ഛൻ വെറുമൊരു പോലീസ് ആഫീസർ…
മനുഷ്യരങ്ങനെയാണ്..! അവരിഷ്ടപ്പെടുന്നവർ പറയുന്ന കള്ളങ്ങൾ വിശ്വസിക്കുകയും, അവർക്കിഷ്ടമില്ലാത്തവർ പറയുന്ന സത്യങ്ങൾ അവിശ്വസിക്കുകയും ചെയ്യും. ✍️ഫാബി നിസാർ
മനസ്സിന്റെ ഉള്ളറകളിലൊന്നിലെ ചിതലരിക്കാത്ത ചുവരലമാരയിൽ,ഇന്നോളം ആർക്ക് മുന്നിലും തുറന്ന് വയ്ക്കാതെ ഭദ്രമായി സൂക്ഷിച്ച് വച്ച ഒരു ജീവിതപുസ്തകമുണ്ട്! ഒരിക്കലും മായ്ച്ചു കളയാനോ,താനേ മാഞ്ഞു പോകാനോ ആവാത്ത വിധം ഹൃദയാന്തർഭാഗത്ത് പലപ്പോഴായി ആലേഖനം ചെയ്ത്…
എന്താണു മനുഷ്യത്വം? ചിന്തിച്ചു ചിന്തിച്ച് ഒരുത്തരത്തിലെത്താൻ എനിക്കാവുന്നില്ല. പാഠഭാഗങ്ങളിൽ ഞാൻ പഠിച്ച മനുഷ്യത്വം സഹജരോടു കരുണ കാണിക്കലാണ്. അനീതിക്കിരയായവരെ ചേർത്തുപിടിക്കലാണ്. പഷ്ണിക്കാരന്റെ പഷ്ണി മാറ്റലാണ്. ജാതിമതഭേദമന്യേ തോളോടുതോൾ ചേർന്നുനിൽക്കലാണ്. നെഞ്ചകങ്ങളിൽ വിഷം കലക്കി ഞങ്ങളെന്നും…
കുഴിഞ്ഞ മുഖത്തെ കത്തിനിൽക്കുന്ന അഗ്നിഗോളങ്ങളെ നേരിടാൻ കഴിയാതെ ഇരുമ്പഴികളിൽ പിടിച്ച് അവൾ ബന്ധിക്കപ്പെട്ട ചങ്ങലകളിലേക്ക് ഞാനാശ്വാസത്തോടെ നോക്കി. ” അവരവളെ അടിമയാക്കി, ഞാനവൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവരവളെ വെറുപ്പ് ശീലിപ്പിച്ചു, ഞാനവളെ സ്നേഹിച്ചു. അവരവൾക്ക്…
മനസ്സ് മരവിച്ച ഇക്കാലത്തു മനുഷ്യത്വത്തിനു എന്തു സ്ഥാനം. ഉന്നത സ്ഥാനം നൽകി ബഹുമാനിച്ചും ശുശ്രൂശിച്ചും പോന്നിരുന്ന വൃദ്ധജനങ്ങളെ പുറം കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്ന വർത്തമാന കാലം. മക്കളെ കൊലചെയ്യുന്ന അമ്മയും അച്ഛന്റെ കുഞ്ഞിനെ പ്രസവിച്ച…
“ഒറ്റകുട്ടിയായ നീ എന്തു ഭാഗ്യവതിയാ ,ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം നിനക്കു മാത്രം ലഭിക്കുമല്ലോ? സഹോദരങ്ങളുമായി വഴക്കിടേണ്ട, ആവശ്യമുള്ളതൊക്കെ നിനക്ക് പെട്ടെന്നു വാങ്ങി തരുമല്ലോ അവർ “, കുട്ടിക്കാലത്തു കൂട്ടുകാരികൾ പറഞ്ഞപ്പോൾ താനാണ് ഏറ്റവും ഭാഗ്യവതിയെന്നു…
മദ്യപിച്ചു വാഹനമോടിച്ച് അപകടംപറ്റി അബോധാവസ്ഥയിലായ മകന്റെ ദുരവസ്ഥക്ക് കാരണം, മരുമകളുടെ ജാതക ദൂശ്യമാണെന്നാരോപിച്ചു നിരന്തരം അവൾക്കുമേൽ പഴിചാരി സ്വന്തം മകൻ ചെയ്ത തെറ്റിനെ നിസ്സാരവൽക്കരിച്ചു കാണുന്ന അമ്മമാരാണു നമ്മുടെ സമൂഹത്തിന്റെ ശാപം. റംസീന നാസർ
നമ്മുടെ സ്നേഹം പൂത്തുലഞ്ഞ ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലല്ല… ജീവനും ജീവിതവും കൈവിട്ടുപ്പോവുകയാണെന്ന തോന്നലിൽ പതറിപ്പോയ നിമിഷങ്ങളിൽ ‘ഞാനുണ്ട് കൂടെയെന്ന്’ മൗനമായി പറഞ്ഞു നീയെന്നെ നെഞ്ചോട് ചേർത്തപ്പോഴാണ് പ്രണയമെന്താണെന്ന് ഞാനറിഞ്ഞത്.. അശ്വതി ജോയ് അറയ്ക്കൽ
കാത്തിരിപ്പ് എന്നും പ്രതീക്ഷയാണ്. പക്ഷെ ആത്മാർത്ഥത തൊട്ടുതീണ്ടാത്ത കള്ളനാണയങ്ങൾ നിഷ്‌ക്കളങ്കരായ ചിലർക്കു മുമ്പിൽ അടച്ചിടുന്ന വാതിൽ, തുറക്കുമെന്ന പ്രതീക്ഷയോടെ വൃഥാ കാത്തിരിക്കുന്ന ചിലരുണ്ട്. ഒരിക്കലും തുറക്കപ്പെടാത്ത അത്തരം കൗശലക്കാർക്ക് വേണ്ടി കാത്തിരുന്ന് ജീവിതം ഹോമിച്ചാടാതിരിക്കുക.…
എനിക്കെപ്പോഴും വിശപ്പായിരുന്നു. അവൾ പറയും “നിങ്ങളുടെ ഒടുക്കത്തെ ഈ വിശപ്പുകാരണാ മനുഷ്യനൊന്ന് റെസ്റ്റ് എടുക്കാൻ കൂടി പറ്റാത്തെ” ഹാ ഞാനൊന്ന് നിശ്വസിച്ചു. പാവം അവൾ റെസ്റ്റെടുക്കട്ടെ. അവളുടെ നെറുകയിൽ തലോടി നെറ്റിയിലൊരു ഉമ്മ കൂടി…
തിരക്കൊഴിഞ്ഞു തിരക്കാൻ ചെന്നാൽ തിരികെ തിരക്കാൻ ആരുമുണ്ടാവില്ല തിരക്കിലും തിരക്കി വരുന്നതത്രെ യഥാർത്ഥ സ്നേഹം. റംസീന നാസർ
സഹായം കേവലം ഒരു പുഞ്ചിരിയാണെങ്കിൽക്കൂടി അർഹിക്കുന്നവർക്ക് നൽകുക കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. പ്രതിഫലം ഇച്ഛിച്ചോ തിരികെ സഹായം പ്രതീക്ഷിച്ചോ നിങ്ങൾ സഹായം ചെയ്യാതിരിക്കുക കാരണം അതു നിങ്ങളുടെ മനസ്സമാധനം തകർത്തേക്കാം സഹായ വാഗ്‌ദാനങ്ങളുമായി…
പുതിയ വീട്, വീടെന്നല്ല കൊട്ടാരമെന്നു തന്നെ പറയാം. ആഡംബരങ്ങളുടെ അവസാന വാക്ക്, അതായിരുന്നു അയാൾ നഗരത്തിൻ്റെ കണ്ണായ സ്ഥലത്ത് പണിതുയർത്തിയത്.ആ സ്ഥലവും അയാൾ വാങ്ങിയത് മോഹവിലയ്ക്ക്. പുതിയ കാലത്തിനനുസൃതമായിരുന്നു ഇൻ്റീരിയർ വർക്കുകൾ. ഉദ്യാനത്തിനുമുണ്ടായിരുന്നു നൂതനത്വത്തിൻ്റെ…
ഹ്രസ്വമാകുമീ ലോകജീവിതത്തിൽ നാമെല്ലാം തടവുപുള്ളികളല്ലോ. മനസ്സിലെ ഗൂഢഭയങ്ങൾ, പിരിയുവാനാകില്ലെന്നു കരുതി നാം മുറുകെപ്പിടിയ്ക്കും ബന്ധങ്ങളാകും ബന്ധനങ്ങൾ, എല്ലാം ചേർന്നൊരുക്കും കാണാമതിലുകൾ അതിരു തീർക്കും തടവറയിൽ മരണം വരെ തടവിൽ കിടക്കും തടവുപുള്ളികൾ നാം.
ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ ക്രൂരതയോ ജന്മനാ തടവറയിൽ കഴിയാൻ വിധിക്കപ്പെട്ട ചിലരുണ്ട്. സമൂഹത്തിന്റെ ചോദ്യത്തെയും ആളുകളുടെ നോട്ടത്തെയും ഭയന്നു ഒരു തെറ്റും ചെയ്തിടാത്ത അവരെ സമൂഹത്തിൽ നിന്നും അകറ്റിമാറ്റി നാലു ചുമരുകൾക്കുള്ളിൽ തടവുപുള്ളികളെപ്പോൽ…
പെയ്തൊഴിഞ്ഞ മഴക്കും ഉണ്ടായിരുന്നു പറയാൻ… കുളിരണിഞ്ഞു പോയവരെ കുറിച്ച്.. ❤️❤️ Ajeesh Kavungal
