നീയും ഞാനും ഒന്നിച്ചു പണിതുയർത്തിയ സ്നേഹത്തിന്റെ പളുങ്കുകൊട്ടാരമായിരുന്നു നിന്റെയും എന്റെയുമെന്ന വാക്കിനാൽ തകർന്നു വീണത് . അന്നുമുതൽ അറ്റു പോയതു നമ്മൾ പരസ്പരം നെയ്തെടുത്ത വിശ്വാസത്തിന്റെ നൂലിഴകളായിരുന്നു . റംസീന നാസർ
“എനിക്കാകെ മടുത്തു ഹേമ. ഞാനും സിദ്ധുവും തമ്മിലിപ്പോൾ പഴയത് പോലുള്ള സ്നേഹമോ കരുതലോ ഒന്നുമില്ല. മിക്കപ്പോഴും വഴക്കും ബഹളവുമാണ്. വിവാഹത്തോടെ ഞങ്ങൾക്കിടയിലെ പ്രണയവും സ്നേഹവുമൊക്കെ അവസാനിച്ചു. വീട്ടിലേക്ക് പോകാനേയിപ്പോൾ തോന്നുന്നില്ല. ഒരുപക്ഷെ വിവാഹമായിരിക്കുമല്ലേ പ്രണയത്തിന്റെ…
ഒരു കൂട്ടിനുവേണ്ടി സ്നേഹം ഇരന്നു വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ സ്നേഹത്തിനു വേണ്ടി വരുന്നവരെ കാത്തിരിക്കുന്നതാണ്. എന്നാൽ ഒന്നോർക്കുക… നമുക്ക് നമ്മളാണ് ഏറ്റവും നല്ല കൂട്ട്. നമ്മളോളം പോന്ന നമ്മളെ സ്നേഹിക്കുന്ന പരിഗണിക്കുന്ന വേറൊരു കൂട്ടില്ല…
ആൾപാർപ്പില്ലാത്തൊരു തുരുത്തിലേയ്ക്ക് എനിക്കെന്നെയും കൊണ്ടൊന്നൊളിച്ചോടണം, അവിടെവച്ചെന്നോ നഷ്ടമായെന്റെ പ്രണയം പറയണം, എന്നോടെനിക്കെന്തിഷ്ട- മാണെന്നുറക്കെ പ്രഖ്യാപിക്കണം ഞാനില്ലാതെയെനിക്കൊരു ജീവിതം തന്നെയസാധ്യമെന്നോതി വീണ്ടും വീണ്ടുമിറുക്കെ പുണരണം, എന്റെ മിഴികളിലൂറിയ നോവിന്റെ അവസാനകണികയുമൊപ്പി എനിക്ക് ഞാനില്ലേയെന്ന നനുത്തോരുമ്മ നെറ്റിമേൽ…
എന്റെ ഹൃദയത്തിൻ പൂന്തോപ്പിൽനിന്നു പറിച്ചെടുത്ത മോഹത്തിൻ പനിനീർപൂക്കൾക്ക്. നിന്റെ പ്രണയത്തിൻ വർണ്ണമായിരുന്നു. നിന്റെ ഓർമ്മകളുടെ സുഗന്ധമായിരുന്നു. നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ വസന്തമായിരുന്നു. നാം നെയ്തെടുത്ത മോഹങ്ങളുടെ പൂക്കൾകൊട്ടാരമായിരുന്നു. സഫലമാകാത്ത പ്രണയത്തിന്റെ വാടിയ പനിനീർചെണ്ടുകളായിരുന്നു. റംസീന നാസർ
തൊണ്ട വരണ്ടുണങ്ങി എന്റെ കവിൾത്തടം നനഞ്ഞുതിർന്നു. നിന്നെ സ്നേഹിച്ച തെറ്റിൻ ശാപമോ ! നീ തീർത്തുപോയൊരീ ഏകാന്തത. വാടിക്കരിഞ്ഞുപോയ് എന്റെ മോഹങ്ങളും. കണ്ണീരിലായെന്റെ കുഞ്ഞുസ്വപ്നങ്ങളും. നിന്റെ ഓർമ്മതൻ തടവറയിൽ കഴിയുന്നു ഞാനൊരു ഭ്രാന്തിയായി. ഒരു…
മണൽത്തരികൾ പോലെയാണു ബന്ധങ്ങൾ, കൈപ്പത്തിയിൽ മുറുകെ പിടിച്ചു നിർത്താൻ ശ്രമിക്കുംതോറും, വിരലുകൾക്കിടയിലൂടെ ഊർന്നു പോകും. പകരം, കുറച്ചൊന്ന് തുറന്ന മനസ്സോടെ, വിശ്വാസത്തോടെ, മൃദുവായി ലാളിച്ചു നോക്കൂ. സ്നേഹവും വിശ്വാസവും സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ, ബന്ധങ്ങൾ ശക്തമാകും,…
സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ മുൻപിലെത്തിയപ്പോൾ ചങ്ങാതി സലാമിനോട് ” നമുക്കോരോ ചായ കുടിച്ചാലോ..? ” എന്നു ചോദിച്ചതും അവൻ നിറഞ്ഞ അമ്പരപ്പോടെ എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു…
അഴകിലൊഴുകിയ പ്രണയ നദിയിൽ കളകളാരവം നിലച്ചല്ലൊ നീഹാരമൂർന്നു കുളിർന്ന കരളും വിരഹ ചൂടിൽ എരിഞ്ഞല്ലൊ എന്തിനെൻ്റെ നീല വാനിൽ മേഘമായി വന്നു നീ. എന്തിനെൻ്റെ കരളിനുള്ളിലെ കനലിലൂതി പോയി നീ. നീയെഴുതിയ പ്രണയ വരികൾ…
അനന്തരം ആ നിമിഷങ്ങളുടെ അന്ത്യത്തിൽ കാമം പ്രേമത്തിനെ കൊന്നു; അവസാനമെന്നോണം പ്രേമം കാമത്തെ നോക്കി, എന്തിന്? അതിന്റെ കണ്ണുകളിൽ പകപ്പ് കാമം ഒന്ന് കണ്ണിറുക്കി പിന്നെ മനോഹരമായി ചിരിച്ചു എനിക്ക് കടന്നു വരാനായി നീ…
നിങ്ങളെല്ലാവരും ഒന്നൊഴിയാതെ, ഏകമനസ്സോടെ ശരിവെയ്ക്കാൻ പോകുന്ന ഒരു വസ്തുത ഞാൻ പറയാം. കറുമ്പികൾക്കും വെളുമ്പികൾക്കും ഇത് രണ്ടിനുമിടയിൽ തൊലിനിറമുള്ള എല്ലാ പെണ്ണുങ്ങൾക്കും ഒരുപോലെ ചേരുന്ന നെയ്ൽ പോളിഷ് – ക്യൂട്ടെക്സ് – ന് ഒരു…
പ്രിയനേ, ഞാനും നീയും നമ്മളായി മാറിയ ദിനങ്ങളിൽ മതിയാകാതെ പോയ സംസാരങ്ങൾ പൂരിപ്പിക്കാനായി ഞാനെഴുതിയ കത്തുകൾ ഓരോ വരിയും വീണ്ടും വീണ്ടും നീ പറഞ്ഞിരുന്ന വൈകുന്നേരങ്ങളിൽ പിന്നേ… എന്നതിൽ വീണ്ടും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന…
നിണം ചാലിച്ചെഴുതിയിരുന്ന പ്രണയലേഖനങ്ങൾക്ക് ആത്മാർത്ഥയുണ്ടായിരുന്നു അവ കാവ്യാത്മകമായിരുന്നു. ഇന്നു കമിതാക്കൾ നിണമൊഴുക്കുന്നത് അത്രയും കാവ്യാത്മകമായ അതേ പ്രണയത്തിനു തന്നെ. റംസീന നാസർ
നമുക്ക് നമ്മൾ ഉഉള്ളിടത്തോളം വേറാര് വേണം, പ്രണയിക്കാൻ? സ്വയം സ്നേഹം ഇല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ സാധിക്കില്ല. കാരണം, നമ്മൾ മറ്റുള്ളവരിൽ കാണുന്ന സ്നേഹം നമ്മൾ നമ്മിൽത്തന്നെ കാണുന്ന സ്നേഹത്തിൻ്റെ പ്രതിഫലനം മാത്രമാണ്. – ദീപ…
ഉമിനീരിലലിഞ്ഞു ചേർന്ന് പ്രണയം തുല്യം ചാർത്തുമ്പോൾ നീയും ഞാനും മറന്ന് നമ്മളെന്നായി തീരുന്ന മനോഹരനിമിഷമെന്നത്രേ ചുംബനങ്ങളുടെ മേൽവിലാസം.
ആത്മാർഥമായി പ്രണയിച്ചവനും ഹൃദയം പകുത്തു നൽകിയവനും . അവളുടെ ശരീരത്തെ ആയിരുന്നു. പരിശുദ്ധ പ്രണയമെന്നത് കേവലം മാംസനിബിഢമായി മാറിയ ഈ കലികാലമെത്ര ദുസ്സഹം. റംസീന നാസർ
എനിക്കു പ്രിയമുള്ള ഓർമ്മകൾ സമ്മാനിച്ചവള്‍. നൊമ്പരത്തിൽ ചേർത്തു പിടിച്ചവൾ. സന്തോഷത്തിൽ മതിമറന്നു ചിരിച്ചവള്‍. ഞാൻ പേറുന്ന ഭാരങ്ങൾക്ക് കൈത്താങ്ങു നൽകുന്നവൾ. എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റിയവൾ. എന്റെ ജീവനു വർണ്ണം നൽകുന്നവൾ. എന്റെ ജീവന്റെ പാതിയായവൾ.…
ദുഷ്ടരെ നിങ്ങൾ ഭയക്കേണ്ടതില്ല. കാരണം, അവർ ദുഷ്ടരാണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ യഥാർത്ഥത്തിൽ ഭയക്കേണ്ടത് നല്ലവരെയാണ്. അവർക്ക് ദുഷ്ടരാവാൻ ഇനിയും അവസരങ്ങളുണ്ട്.
എന്റെ പ്രിയതമേ ! അവളുടെ ചെവിയോട് മുഖമടുപ്പിച്ചു പ്രണയം തുളുമ്പുന്ന സ്വരത്തിൽ അവൻ മൊഴിഞ്ഞതേ ഓർമ്മയുള്ളു . ചാടിയെഴുനേറ്റു കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ എടുത്തു അയാളുടെ മടിയിൽ ഇരുത്തി അമർഷത്തോടെ ഭർത്താവിനെ നോക്കിയവൾ .…
വാശിപ്പുറത്ത് ചിലരെ നമ്മൾ മനഃപൂർവം മറന്നേക്കാം! പക്ഷെ അത് എന്നെന്നേക്കുമായി ഒരു നഷ്ടമായി തീരാതെ ഇരിക്കണമെങ്കിൽ ആ വാശിയെ മറന്നിട്ട് സ്നേഹത്തെ കൂട്ട് പിടിച്ച് തിരിച്ച് ചെന്നേക്കണം! അവർ മുഖം തിരിക്കില്ല.. കാരണം ആ…
