മൗനയിടനാഴികളിൽ മിനുത്ത സ്നേഹങ്ങളിൽ മുട്ടിയുരുമ്മി നില്ക്കാനാരു നനുത്ത പാദമില്ലാതെ മിണ്ടാപ്പൂച്ചയായി മറുകര തേടി നടന്നുനടന്നു പോയിട്ടുണ്ട്, ഒരിക്കൽ ചാക്കിൽക്കെട്ടി മറ്റൊരില്ലത്തേക്ക് കൊണ്ടാക്കിയ സ്വന്തമില്ലത്ത് കണ്ടൻ പൂച്ചകളായിരുന്നവർ!!
ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു പ്രാരാബ്ദങ്ങളുടെ ഭാണ്ഡകെട്ടുകളിൽഞെരിഞ്ഞമർന്ന തൂലിക കണ്ണീർ വാർത്തു നേർത്ത മഴനൂലുകളായ് പെയ്തിറങ്ങുന്ന അക്ഷരങ്ങളവളുടെ നിദ്രയെ ഭംഗപ്പെടുത്തി ചാപിള്ളകളുടെ രോദനത്താലവളുടെ മനം…
ഒരിയ്ക്കലും തീരാത്തൊരു യാത്ര പോണം, മാറി മാറി വരുന്ന പകലിനേയും രാവിനേയും മതിയാവോളം കണ്ണ് മിഴിച്ചു നോക്കിയിരിക്കണം, ദൂരേ ദൂരേ അകന്നു പോവുന്ന ആകാശത്തെ എത്തിപ്പിടിക്കാൻ വെറുതേ…
പ്രണയമാണെനിക്ക് നിന്നോട് … വാടി തളർത്തുമെന്നറിഞ്ഞിട്ടും കടുത്ത വേനലിനെ പ്രണയിക്കുന്ന വാകപൂവിനെ പോലെ.. കൊഴിഞ്ഞു പോകുമെന്നറിഞ്ഞിട്ടും കാറ്റിനെ പ്രണയിക്കുന്ന കരിയില കൂട്ടങ്ങളെ പോലെ ….. എന്റെ നഷ്ടങ്ങളും…
സംഭവിക്കാൻ പോകുന്ന ചില ദുരന്തങ്ങൾ നമ്മുടെ ഉപബോധമനസ്സ് മുൻകൂട്ടി അറിയുന്നു എന്ന് കേട്ടിട്ടുണ്ട്. മറവിക്കു കൊടുക്കാത്ത അത്തരം ചില ഉൾചിന്തകളെ അനുഭവത്തിൽ നിന്നും ഇവിടെ കോറിയിടുന്നു. എന്റെ…
ഒരുപാട് സംസാരിക്കുന്ന വായാടിപെണ്ണായിരുന്നു അവൾ. അത് കൊണ്ട് തന്നെ അവളെപ്പോലെ ആവണം ഇവളെപ്പോലെ ആവണമെന്ന താരതമ്യമായിരുന്നു എന്നും. “കണ്ടില്ലേ അമ്മാവന്റെ മോൾ അവൾ ആ വീട്ടിൽ ഉണ്ടെന്ന്…
ഇനിയെന്തെങ്കിലും കുഴി മാടത്തിൽ ഇടാനുണ്ടോ? മുകളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് എന്റെ ആത്മാവിന് കേൾക്കാം. അമ്മയെ മാത്രം അവിടെങ്ങും കാണുന്നില്ല. എന്റെ വിയോഗത്തിൽ സമനില തെറ്റിയ…
ഒരിടത്ത് ഒരിക്കൽ ഒരുവൾ ജീവിച്ചിരുന്നു ഓണത്തുമ്പിയുടെയും ഓലേഞ്ഞാലിയുടെയും പിന്നാലെ ഓടി മതിയാവാത്തൊരുവൾ… ഒളി മങ്ങാത്ത ചിരിയോടെ ഓർമ്മകളുടെ ഓരത്തു ഒരിടത്ത് അവളിപ്പോഴുമുണ്ട് ഒരിടത്ത് ഇപ്പോഴും ഒരുവൾ…
ചിലപ്പോഴൊക്കെ ലിഫ്റ്റില്‍ വെച്ചു കാണും. ആദ്യമൊക്കെ ചിരിയില്‍ ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില്‍ എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില്‍ മിക്കവാറും നാട്ടിലേക്ക് പോയൊരു…
അറിഞ്ഞു കാണുമോ എന്തോ? അവളുടെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. കാര്യമായി എന്നും രാവിലെ പത്രം വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന ആളാണ്. അവിടെ സ്ഥിരമായി പത്രം കിട്ടുന്നുണ്ടോ ആവൊ?…
