കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാതെ ഉൾവിറയലോടെ നിന്നിട്ടുണ്ടോ? ആൾക്കൂട്ടത്തിൽ ഒരു മുഖം തിരഞ്ഞ്, കണ്ടെത്താതെ ഒടുവിൽ നിരാശ തോന്നിയിട്ടുണ്ടോ? ഏറ്റവും വാചാലയാകുമ്പോഴും ഒരാൾക്ക് മാത്രം മൗനം കൊണ്ട് മറുപടി നൽകിയിട്ടുണ്ടോ? ഒരു ചിരിയിൽ.. ഒരു…
സ്വന്തമെന്നു കരുതിയവരും ഹൃദയത്തോടു ചേർത്തുനിർത്തിയവരും മുഖം തിരിച്ചു നടന്നകന്നു ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ. പണത്തിനും പദവികൾക്കും ബന്ധങ്ങൾക്കുമപ്പുറം ഒരു ലോകമുണ്ട്. നമുക്കു സ്വന്തമായി നമ്മൾ മാത്രമുള്ളുവെന്ന തിരിച്ചറിവിന്റെ ലോകം. ബാക്കിയെല്ലാം താൽക്കാലിക നേട്ടങ്ങൾക്കായി കാണിച്ചിടുന്ന പ്രഹസനങ്ങൾ…
കാലങ്ങളായി ദൂരെ വിണ്ണിൽ വെൺമേഘ പഞ്ഞിക്കെട്ടു പോലെ പാറിപ്പറന്ന ചിലർ… പെട്ടെന്നൊരു നാൾ പ്രണയപ്പെരുമഴ പോലെ പെയ്‌തിറങ്ങും, നമ്മുടെ മേൽ… മരുഭൂമിയുടെ ചൂടിൽ വെന്തുരുകിയ മനസ്സിന്റെ ദാഹം മാറ്റുന്ന മരുപ്പച്ച പോലെ… പക്ഷേ അവരറിയുന്നില്ല,…
മുന്നിലെ സ്‌ക്രീനിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നു, അവരുടെ കൈകൾ ചേർത്തുപിടിച്ചിട്ടുണ്ട്. പതിയേ അവർ പരസ്പരം നോക്കുന്നു. മുഖങ്ങൾ അടുത്തുവന്നു. അയാൾ അസ്വസ്ഥതയോടെ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി റിമോട്ടെടുത്തു ശടേന്ന് ചാനൽ മാറ്റി. ഇപ്പോൾ മുന്നിൽ…
സ്വന്തം ശക്തി തിരിച്ചറിഞ്ഞാൽ, തടയാനാവില്ല നിങ്ങളെ ഒരു തടസ്സത്തിനും വെല്ലുവിളിയ്ക്കും ! ലക്ഷ്യങ്ങൾ നേടുന്നതിനുള്ള അവസരങ്ങളായി അവയെ മാറ്റുക ! – ദീപ പെരുമാൾ
ഒരുമിച്ചു വാഴുവാൻ ഒന്നായ് പണിതുയർത്തിയ ഭൂമിയിൽ കല്ലും മണ്ണും കൂട്ടിക്കുഴച്ചു സ്വയമതിരുകൾ പണിത് അതിനുമുകളിൽ സൂര്യചന്ദ്ര നക്ഷത്രാദികളെ അവയുടെ ഭ്രമണപഥത്തില്‍ നിന്നും കീറിമുറിച്ചൊട്ടിച്ചുണ്ടാക്കിയ ‘മതം’കൊണ്ടു മദമിളക്കി മനുഷ്യനെ തമ്മിലടിപ്പിച്ചു, മനുഷ്യന്റെ കണ്ണുകളിൽ തിമിരം വിതറുന്ന…
പ്രിയമോലുന്നൊരു നോക്കോ പ്രിയമേറുന്നൊരു വാക്കോ പ്രിയതരമൊരു ചിരിയോ അവൾക്കു സമ്മാനിക്കാത്തൊരുവൻ പ്രിയപ്പെട്ട യാതൊന്നിന്റെയും കൂട്ടത്തിൽ അവളില്ലെന്നു അവളുടെ കാതിൽ പലവുരു പറഞ്ഞവൻ മാലോകർ മുൻപിൽ പ്രഹസനം കാട്ടി മൊഴിയാറുണ്ട് ഇവളെന്റെ “പ്രിയതമ “
ഓർമ്മകളുടെ മച്ചകത്ത് മാറാല കെട്ടാത്തൊരു സ്വപ്നമായെന്നും നീയുണ്ട് നഷ്ടപ്രണയത്തിൻ നൊമ്പരമുള്ളാൽ എന്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകൾ തീർത്ത നീയുണ്ട് ഏഴേഴു ജന്മങ്ങൾക്കപ്പുറവും കൂടെയുണ്ടാവുമെന്നെഴുതിയ കത്തുകൾ ചിതലരിക്കാതിന്നും കാത്തുവെച്ചിട്ടുണ്ട് പ്രാണൻ വിട്ടകലുന്ന കാലം വരെ നിൻമോഹരൂപമെൻ…
കണ്ണുനീർ വീണ് മഷി പടർന്ന അക്ഷരങ്ങളിൽ ഞാൻ എന്നെ തിരഞ്ഞു നമ്മുടെ പ്രണയം തിരഞ്ഞു ഇതിപ്പോൾ എത്രാമത്തെ കത്താണ്… എനിക്ക് നിശ്ചയമില്ല.. എഴുതി ചുരുട്ടിയെറിഞ്ഞതും കുനു കുനെ കീറിയെറിഞ്ഞതും വീണ്ടും ഞാൻ ചേർത്തുവെച്ചുനോക്കി നിന്നോട്…
നീ എൻ ആത്മാവിൻ സ്പന്ദനം…. എൻ ഹൃദയതാളം….. എന്നിലെ എന്നെ അറിയുന്നവൻ… നിന്നെ കുറിച്ചെഴുതാൻ എനിക്കിന്ന് വാക്കുകളില്ല…. ആദ്യം കണ്ട നാൾ മുതൽ നീ എൻ മനസ്സിൽ കൂട് കൂട്ടി..അരികിലില്ലെങ്കിലും.. എന്നും ഹൃദയ ത്തി…
ഞാൻ തിരിച്ചറിയാതെ പോയ എൻ്റെ മനം നെഞ്ചിലെ ഇഷ്ടത്തെ പ്രണയം അല്ലെന്ന് തെറ്റിദ്ധരിച്ച നിൻ്റെ മനം. ഒന്നായി ഒരു പുഴയായി ഒഴുകേണ്ട നമ്മൾ ഇന്ന് ഒരു പുഴക്കിരുകരെ ദാഹനീർ തേടുന്നവർ..
നീയും ഞാനും ഒന്നിച്ചു പണിതുയർത്തിയ സ്നേഹത്തിന്റെ പളുങ്കുകൊട്ടാരമായിരുന്നു നിന്റെയും എന്റെയുമെന്ന വാക്കിനാൽ തകർന്നു വീണത് . അന്നുമുതൽ അറ്റു പോയതു നമ്മൾ പരസ്പരം നെയ്തെടുത്ത വിശ്വാസത്തിന്റെ നൂലിഴകളായിരുന്നു . റംസീന നാസർ
“എനിക്കാകെ മടുത്തു ഹേമ. ഞാനും സിദ്ധുവും തമ്മിലിപ്പോൾ പഴയത് പോലുള്ള സ്നേഹമോ കരുതലോ ഒന്നുമില്ല. മിക്കപ്പോഴും വഴക്കും ബഹളവുമാണ്. വിവാഹത്തോടെ ഞങ്ങൾക്കിടയിലെ പ്രണയവും സ്നേഹവുമൊക്കെ അവസാനിച്ചു. വീട്ടിലേക്ക് പോകാനേയിപ്പോൾ തോന്നുന്നില്ല. ഒരുപക്ഷെ വിവാഹമായിരിക്കുമല്ലേ പ്രണയത്തിന്റെ…
ഒരു കൂട്ടിനുവേണ്ടി സ്നേഹം ഇരന്നു വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ സ്നേഹത്തിനു വേണ്ടി വരുന്നവരെ കാത്തിരിക്കുന്നതാണ്. എന്നാൽ ഒന്നോർക്കുക… നമുക്ക് നമ്മളാണ് ഏറ്റവും നല്ല കൂട്ട്. നമ്മളോളം പോന്ന നമ്മളെ സ്നേഹിക്കുന്ന പരിഗണിക്കുന്ന വേറൊരു കൂട്ടില്ല…
ആൾപാർപ്പില്ലാത്തൊരു തുരുത്തിലേയ്ക്ക് എനിക്കെന്നെയും കൊണ്ടൊന്നൊളിച്ചോടണം, അവിടെവച്ചെന്നോ നഷ്ടമായെന്റെ പ്രണയം പറയണം, എന്നോടെനിക്കെന്തിഷ്ട- മാണെന്നുറക്കെ പ്രഖ്യാപിക്കണം ഞാനില്ലാതെയെനിക്കൊരു ജീവിതം തന്നെയസാധ്യമെന്നോതി വീണ്ടും വീണ്ടുമിറുക്കെ പുണരണം, എന്റെ മിഴികളിലൂറിയ നോവിന്റെ അവസാനകണികയുമൊപ്പി എനിക്ക് ഞാനില്ലേയെന്ന നനുത്തോരുമ്മ നെറ്റിമേൽ…
എന്റെ ഹൃദയത്തിൻ പൂന്തോപ്പിൽനിന്നു പറിച്ചെടുത്ത മോഹത്തിൻ പനിനീർപൂക്കൾക്ക്. നിന്റെ പ്രണയത്തിൻ വർണ്ണമായിരുന്നു. നിന്റെ ഓർമ്മകളുടെ സുഗന്ധമായിരുന്നു. നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ വസന്തമായിരുന്നു. നാം നെയ്തെടുത്ത മോഹങ്ങളുടെ പൂക്കൾകൊട്ടാരമായിരുന്നു. സഫലമാകാത്ത പ്രണയത്തിന്റെ വാടിയ പനിനീർചെണ്ടുകളായിരുന്നു. റംസീന നാസർ
തൊണ്ട വരണ്ടുണങ്ങി എന്റെ കവിൾത്തടം നനഞ്ഞുതിർന്നു. നിന്നെ സ്നേഹിച്ച തെറ്റിൻ ശാപമോ ! നീ തീർത്തുപോയൊരീ ഏകാന്തത. വാടിക്കരിഞ്ഞുപോയ് എന്റെ മോഹങ്ങളും. കണ്ണീരിലായെന്റെ കുഞ്ഞുസ്വപ്നങ്ങളും. നിന്റെ ഓർമ്മതൻ തടവറയിൽ കഴിയുന്നു ഞാനൊരു ഭ്രാന്തിയായി. ഒരു…
മണൽത്തരികൾ പോലെയാണു ബന്ധങ്ങൾ, കൈപ്പത്തിയിൽ മുറുകെ പിടിച്ചു നിർത്താൻ ശ്രമിക്കുംതോറും, വിരലുകൾക്കിടയിലൂടെ ഊർന്നു പോകും. പകരം, കുറച്ചൊന്ന് തുറന്ന മനസ്സോടെ, വിശ്വാസത്തോടെ, മൃദുവായി ലാളിച്ചു നോക്കൂ. സ്നേഹവും വിശ്വാസവും സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ, ബന്ധങ്ങൾ ശക്തമാകും,…
സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ മുൻപിലെത്തിയപ്പോൾ ചങ്ങാതി സലാമിനോട് ” നമുക്കോരോ ചായ കുടിച്ചാലോ..? ” എന്നു ചോദിച്ചതും അവൻ നിറഞ്ഞ അമ്പരപ്പോടെ എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു…
അഴകിലൊഴുകിയ പ്രണയ നദിയിൽ കളകളാരവം നിലച്ചല്ലൊ നീഹാരമൂർന്നു കുളിർന്ന കരളും വിരഹ ചൂടിൽ എരിഞ്ഞല്ലൊ എന്തിനെൻ്റെ നീല വാനിൽ മേഘമായി വന്നു നീ. എന്തിനെൻ്റെ കരളിനുള്ളിലെ കനലിലൂതി പോയി നീ. നീയെഴുതിയ പ്രണയ വരികൾ…
