ഗംഗുറാം പറഞ്ഞതിൻ്റെ അർത്ഥം ഊഹിക്കാമായിരുന്നിട്ടും എൻ്റെ മനസ്സ് അത് ഉൾക്കൊള്ളാൻ മടിച്ചു. ഒരായിരം ചോദ്യങ്ങൾ ഉള്ളിൽ കൂടുകൂട്ടി.നിന്നോട് ഒന്ന് സംസാരിക്കാൻ , നീ ആരെന്ന് അറിയാൻ എൻ്റെ ഉള്ളം തുടിച്ചു കൊണ്ടേയിരുന്നു. ഒരിക്കൽ എങ്കിലും…
മടുത്തു! ഒരേ ദിനചര്യകൾ. കയറിൽ കെട്ടിയിട്ട പശു ഒരേ സ്ഥലത്ത് വട്ടം കറങ്ങുന്നത് പോലെ ഇനി വയ്യ. “എല്ലാവരും ഇനി ജോലികളൊക്കെ തനിയെ ചെയ്തു കൊള്ളണം. എനിക്ക് ഒരിടം വരെ പോകാനുണ്ട്”. കയറ് പൊട്ടിച്ച…
ആ വിദ്യ മാത്രം അവൾക്ക് വശമുണ്ടായിരുന്നില്ല. ചിരിച്ചും ഒലിപ്പിച്ചും ഭർത്താവിന്റെ ബന്ധുക്കളെ കയ്യിലെടുക്കുന്ന വിദ്യ. അവൾ നേരെ സംസാരിച്ചു… നേരെ ചിന്തിച്ചു… നേരെ പ്രവർത്തിച്ചു. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളിക്കളയുന്ന വിദ്യയും…
കാണാതെ ചൊല്ലി വർഷങ്ങളോളം കഠിനാധ്വാനം ചെയ്തു കരസ്ഥമാക്കിയ ബിരുദങ്ങളത്രെ വിദ്യ തൻ അളവുകോൽ. കനപ്പെട്ട യോഗ്യതകൾ എത്ര നേടിയെന്നാലും, സഹജീവികൾ തൻ വേദന കാണാൻ അകക്കണ്ണ് തെളിയായ്കിൽ, മനുഷ്യനു നേട്ടങ്ങൾ കൊയ്തിടുവാനുള്ള ചെപ്പടിവിദ്യയായ് മാറിടുന്നു…
കുഞ്ഞുനാളിൽ വലുതാകുമ്പോൾ ആരാകണം എന്ന് കുഞ്ഞിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ഒരു പക്ഷി ആകണം എന്ന്. ഞാൻ അത് കേട്ടപ്പോൾ ചിരിച്ചു. അതെന്താ, പക്ഷികളെ നിനക്ക് അത്ര ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ അവൻ…
പെണ്ണുങ്ങളാണോ കല്യാണം ക്ഷണിക്കുന്നത് ഞാനെങ്ങും പോകുന്നില്ല എന്ന് അയാൾ പറയുമ്പോൾ പെണ്ണിനെന്താടാ കുഴപ്പം എന്നു ചോദിച്ച് അകത്തെ മുറിയിൽ നിന്നിറങ്ങി വന്ന അയാളുടെ അമ്മ ഒരു പ്രതീകമാണ്… മാറ്റത്തിന്റെ തിളക്കമേറിയ പ്രതീകം.
മെഴുക്കുപുരണ്ട ഒരു നൂറു പാത്രങ്ങൾ പെട്ടെന്ന് കഴുകി തീർത്ത് കൈകൾ പുടവത്തുമ്പിൽ തുടച്ചുകൊണ്ട് മൈലാഞ്ചി ചിത്രത്തിനായി ഞാൻ ആഘോഷദിവസങ്ങളിൽ ചിരിയോടെ എന്റെ കൈകൾ നീട്ടും. “പിന്നേയ്… മൈലാഞ്ചി അണിയാൻ പറ്റിയ നേരവും പ്രായവും “പിന്നിൽ…
ദൂരെ പട്ടണത്തിലായിരുന്ന അയാൾ ഒന്ന് വീതം മൂന്നു നേരം അവളോട് ‘കഴിച്ചോ’ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്കല്ലേ എന്ന് വെച്ച് ഭക്ഷണം കഴിക്കാതിരിക്കരുതെന്നും ടാബ്ലറ്റുകൾ കൃത്യസമയത്ത് കഴിക്കണമെന്നും വിശ്രമമില്ലാതെ പണികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കരുതെന്നും അയാൾ അവളെ…
ഓഫീസിലെ ദിവസങ്ങളായുള്ള ഡബിൾ ഡ്യൂട്ടിയുടെ കൊല്ലുന്ന തിരക്കിനിടയിൽ അവിചാരിതമായി അനുവദിക്കപ്പെട്ട ലീവ്! ഇത് ശരിക്കും ആസ്വദിക്കണം.. അയാൾ മനസ്സിലൊരായിരം സ്വപ്നങ്ങൾ നെയ്തു. എത്ര സുന്ദരമായ രാത്രി! അത്താഴം കഴിഞ്ഞ് വീട്ടു മുറ്റത്തെ ചാരുകസേരയിലിരുന്ന് സംതൃപ്തിയോടെ…
വീട്ടില് മൊത്തം അടക്കം പറച്ചിലാണിപ്പോൾ.. അവള് ഒരു കലഹപ്രിയ ആണത്രേ.. ഇന്നലെ അത്താഴം കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോഴാണ് അവളാദ്യം പാത്രങ്ങളോട് കലഹിച്ചത്. നിങ്ങൾക്കൊക്കെ സ്വയം പര്യാപ്തത നേടിക്കൂടെ എന്നെല്ലാം ചോദിച്ചു പാത്രങ്ങളോട് വഴക്ക് പറത്രെ. കരി പിടിച്ച…
അവിചാരിതമായി വിരുന്നെത്തുന്നവർ ജീവിതത്തിന്റെ ഗതിയെ അടിമുടി മാറ്റി അവിചാരിതമായി തന്നെ പടിയിറങ്ങി പോകാറുണ്ട്…
വാക്കുകൾ ഇല്ലാതിരുന്നിട്ടോ തെറ്റ് ചെയ്തിട്ടോ അല്ല ഒരായിരം വട്ടമെങ്കിലും പെരുമഴയായി പെയ്തൊഴിയാൻ വെമ്പുന്ന സങ്കടങ്ങളുടെ കാർമേഘങ്ങൾ മനസ്സിലുണ്ടായിട്ടും എന്റെയീ മൗനം അത് ബന്ധങ്ങളുടെ ചങ്ങല മുറുക്കത്തിലമരുന്ന ഹൃദയനിശ്വാസങ്ങളുടെ വേദനകളോ കാലത്തിന്റെ നീതിയോ വിധിയുടെ കളിയോ…
പുസ്‌തകദിനത്തെ കുറിച്ചും വായനയെ കുറിച്ചും വാ തോരാതെ വാക്കുകൾ അവളുടെ കവിതയിൽ പിറവി കൊള്ളുമ്പോഴായിരുന്നു അവളുടെ ഷെൽഫിലെ ചിതലിനു പേറ്റു നോവ് തുടങ്ങിയത്. വേദന സഹിക്കാനാവാതെ വാവിട്ടു നില വിളിക്കുന്നതു കേട്ട് സഹിക്കാൻ കഴിയാതെയാവണം…
അരക്കൊപ്പം വളർന്ന മുടി കഴുത്തറ്റം മുറിച്ചപ്പോൾ… കൂടെയിരുന്ന കൂട്ടുകാരി ചെവി രണ്ടിലും ചെമ്പരത്തി ചൂടിത്തന്നു വിളിച്ചു….. “ഭ്രാന്തി” മുറ്റമടിക്കാത്തതെന്തെടീന്ന്… കൂടെ പിറന്ന ആണൊരുത്തൻ ചോദിച്ചപ്പോൾ… നിനക്കെന്താ അടിച്ചാലെന്ന്… ചിറി കോട്ടിയപ്പോൾ… ചൂലെടുത്തു വീടിനു…
# കണ്ണുനീർ # വിതുമ്പാൻ മറന്ന മിഴികളും തുളുമ്പാൻ മറന്ന കണ്ണുനീരും കരയാൻ കാത്തു നിൽക്കുന്ന കൺകളിലെ ചെറുനാഡികളെ ചുവപ്പിക്കും, പിന്നെ കണ്ണുനീര് കലർത്തി ചെഞ്ചോപ്പ് പടർത്തും കരയാൻ മറന്ന കണ്ണുനീരാൽ പിന്നെ ഇടനെഞ്ചു…
മാറ്റുവാനാകില്ല കണ്ണുനീർ കൊണ്ടു ജീവിതപാതയിൽ കണ്ടുമുട്ടിടും സംഭവങ്ങൾ തൻ ഗതിവിഗതികളെയെന്നാലും, ഉള്ളിൽ ഘനീഭവിച്ചിടും ദുഃഖമേഘങ്ങൾ, മിഴിനീർത്തുള്ളികളായ് പെയ്തൊഴിഞ്ഞീടുകിൽ സന്തോഷത്തിൻ മഴവില്ല് വിരിഞ്ഞിടും ചിലനേരം, മനസ്സിൻ നീലവിഹായസ്സിൽ വീണ്ടും.
കുളിച്ചൊരുങ്ങി യൂണിഫോമിട്ട് സ്കൂളിലേക്ക് പോകാനിറങ്ങിയ അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും പെയ്തുകൊണ്ടിരുന്ന നീർകണങ്ങൾ കണ്ട് അച്ഛമ്മ വിലപിച്ചുകൊണ്ടിരുന്നു. “മുടീന്ന് വെള്ളം തോരാത്ത പെണ്ണിന്റെ കണ്ണീര് തോരില്ലെന്നാണല്ലോ ഭാഗവാനേ….” അച്ഛമ്മ മരിച്ചു പതിനഞ്ചു വർഷങ്ങൾക്ക്ശേഷവും ഉറക്കമില്ലാത്ത…
മൗനം മറന്നേ പോയിരുന്നു ഞാൻ, നിൻ മിഴികൾ എന്നെ പുണർന്നപ്പോൾ പാടാത്ത പാട്ടുകൾ, ചൊല്ലാത്ത കഥകൾ, ഓരോന്നായി ഞാനിന്ന് പാടി തുടങ്ങുകയായി പള്ളിക്കൂടത്തിലാദ്യം, പിന്നെ ആ പള്ളിമുറ്റത്തും മൗനമാം നോട്ടത്തിൽ നീയെന്നെ പ്രണയിച്ചു മൗനം…
എൻ്റെ ഹൃദയത്തിൽ ഒരു പതിനാറേക്കർ സ്ഥലം ഉണ്ട്.. പതിനഞ്ചു ഏക്കർ ഉഴുതു മറിച്ച ഒരാളുണ്ട്.. ബാക്കി ഭൂമിയിൽ താമസം തുടങ്ങാത്ത ഒരു പുരയുണ്ട്.. ഇനിയും വറ്റാത്ത സ്നേഹത്തിന്റെ തെളിനീരുറവ നിറഞ്ഞ ഒരു കിണറുണ്ട്.. പ്രതീക്ഷയുടെയും സഹനത്തിന്റെയും…
ഉത്തരവാദിത്തങ്ങളുടെ കെട്ടുപിണയലുകളിൽ ശ്വാസം മുട്ടിയപ്പോളാണ് ഈ ലോകം തനിക്ക് പറ്റിയതല്ല എന്നവൾ തിരിച്ചറിഞ്ഞത്. കെട്ടുകളോരോന്നായി പൊട്ടിച്ചെറിഞ്ഞ് നൂഴ്ന്നിറങ്ങാൻ ശ്രമിച്ചപ്പോൾ അവർ ഒന്നിച്ചവളെ പിടിച്ചു മുറുക്കി കളഞ്ഞു. സ്നേഹ സമ്പന്നനായ ഭർത്താവ് അവളുടെ നീണ്ട മുടിയിഴകളിൽ…