പുഴയ്ക്ക് കടലിൽ ചെന്നിറങ്ങാൻ പേടി കാണും.. എന്നാൽ കടലിൽ ഇറങ്ങുകയല്ല… ആ മഹാസമുദ്രത്തിന്റെ ഭാഗം ആകാൻ പോകുന്നുവെന്ന ചിന്തയാണ് പുഴയുടെ ആവേശ ഒഴുക്കിനു കാരണം.. എന്ത് ചെയ്യുന്നതിലും ആ പ്രവർത്തിയുടെ ഭാഗം ആകുകയെന്നതായിരിക്കട്ടെ നമ്മുടെ…
ചാണകം മെഴുകിയ മണ്ണിന്റെ മാറിൽ പലവർണ്ണ പുഷ്പങ്ങൾ കൊണ്ടൊരു ചിത്രം വരച്ചു ഞാൻ! വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത ആകൃതികളും, വലുപ്പമുള്ള ഒരു പൂത്താലംപുഷ്പങ്ങൾ കൊണ്ടു തീർത്ത ഓണപ്പൂക്കളം കണ്ണിനും മനസ്സിനും കുളിർമ മാത്രമല്ല, ഒപ്പം…
അങ്ങനെ ഒരു ഓണക്കാലം കൂടി വരവായി. “മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാവരും ഒന്നുപോലെ… കള്ളവുമില്ല ചതിയുമില്ല… എള്ളോളമില്ല പൊളി വചനം”. ആ… ഒരു കാലത്തെ ക്കുറിച്ച് ഇന്ന് ചിന്തിക്കാനേ കഴിയില്ല. ഇന്നത്തെ കാലത്ത് കള്ളവുമുണ്ട്…
പൂക്കളം ഒരു പൂവട്ടി നിറയെ തുമ്പയും മുക്കുറ്റിയും മുയൽവാലനും തെറ്റിയും മന്താരവും കോളാമ്പിയും കാട്ടിലും മേട്ടിലും കയറി ഇറങ്ങി പറിച്ചെടുത്തു മുറ്റം നിറയെ ചാണകം വെള്ളം തളിച്ചു ചാണകം മെഴുകിയെടുത്ത കളത്തിൽ ചുറ്റും ഇരുന്ന്…
കൊച്ചു പാത്രങ്ങളുമായി നാട് ചുറ്റി തുമ്പയും മുക്കുറ്റിയും കഷ്ടപ്പെട്ട് മത്സരിച്ച് പറിച്ചു കൊണ്ട് വരുമ്പോൾ ഡാഡി കലാപരമായി ഉണ്ടാക്കിയിരുന്ന പൂക്കളം അതാണ് ഓർമയിലെ പൂക്കാലം എന്നെന്നും
മറ്റുള്ളവരുടെ മൂർച്ചയേറിയ വാക്കുകളാൾ നമ്മുടെ നെഞ്ചകം കുത്തി കീറുമ്പോൾ, എരിയുന്ന ചിന്തകളാൾ മനസ്സ് ഒരു യുദ്ധക്കളം ആകുമ്പോൾ എപ്പോഴും നഷ്ടപ്പെടുന്നത് മനസ്സമാധാനം ആണ്. അതിനാൽ നമുക്ക് ദാനമായി കിട്ടിയ ക്ഷണികമാം ജീവിതത്തിൽ മധുരമായ ഭാവിയും…
പ്രകൃതിയാം മാതാവിൻ മടിത്തട്ടിലെ ഒരു പൈതലാണല്ലോ ഞാനും കലപില ശബ്ദവുമായി കാക കൂട്ടങ്ങൾക്കൊപ്പം അർക്കന്റെ രശ്മികളെന്നെയുണർത്തുന്നു കർണ്ണത്തിലാനന്ദമായ് കുയിലിൻനാദം കേൾപ്പൂ വാടിയിൽ വിരിഞ്ഞുള്ള പൂക്കൾ തൻ സുഗന്ധവും ആസ്വദിപ്പു ഞാനാവോളം മഹാഭാഗ്യം. തട്ടിയും തടഞ്ഞും…
അന്നും പതിവ് പോലെ കല്യാണിയമ്മ, ഉണ്ണിയപ്പവും പപ്പടവും ശർക്കര ഉപ്പേരിയും കൊടുന്ന് കയ്യിൽ കൊടുത്തിട്ട് ഉമ്മുമ്മയോട് പറഞ്ഞു “നാളെ മക്കളെ ഊണു കഴിക്കാൻ വീട്ടിലേക്ക് പറഞ്ഞയക്കണംട്ടോ പാത്തുമ്മേ” കൊടുന്ന സാധനങ്ങൾ എല്ലാം വാങ്ങി വെച്ച്…
ഡാഡി വാങ്ങി തന്ന ഓണക്കോടിയിൽ തട്ടി നിന്നുപോയി എന്റെ ഓർമകളുടെ തീവണ്ടി പിന്നീട് കൊടുത്തിട്ടേയുള്ളു കിട്ടാറില്ല
ഓണക്കോടി. പൊന്നൊളിതൂകുന്നൊരോണക്കോടിചുറ്റി നർത്തനമാടുംപ്രകൃതിയിപ്പോൾ ചന്ദനപ്പട്ടുഞൊറിഞ്ഞുടുത്തീടുന്ന ഓണനിലാവിനെപ്പോൽ സുന്ദരി. നയനാഭിരാമമാം മലരുകളാലേ -യലംകൃതമാകുമീഓണക്കോടി, ചിങ്ങപ്പെൺകൊടിയേറ്റംസ്നേഹപൂർവ്വം പൃഥ്വിക്കു ചാർത്തും മേലാടയത്രേ. അമ്പിളിപ്പൊട്ടണിഞ്ഞാടുന്ന രാവിൻ്റെ മേനിയിലുമുണ്ടിന്നൊരോണക്കോടി മിന്നിത്തിളങ്ങിടുംനക്ഷത്രജാലത്താൽആകെതിളങ്ങുന്നൊരോണക്കോടി. ഉച്ചിയിൽദിനകരൻവെട്ടിത്തിളങ്ങുന്ന പകലുമണിയുമൊരോണക്കോടി തൂവേർപ്പുതുള്ളികൾചുട്ടികുത്തിക്കൊണ്ടി- ട്ടൽപ്പം നനഞ്ഞൊരു ഓണക്കോടി. സ്നേഹപൂർവ്വം നീട്ടുംഓണക്കോടി…
പഞ്ഞകാലത്തിൻ പഷ്ണിയും മാറി സമൃദ്ധി തന്നോളമിട്ടോണമിങ്ങെത്തി ഓണക്കോടിയുടുത്തു കൊണ്ടേ ആടണം പാടണം തുള്ളിത്തിമിർക്കണം പിന്നെ- ഓണത്തപ്പനെ വരവേൽക്ക വേണം പണ്ടൊക്കെയാകെയൊരിക്കൽ മാത്രം വന്നണയുന്നൊരു സൗഭാഗ്യമത്രേ ഈ പുത്തൻമണമോലും പൊൻപുടവ. കൊല്ലമൊന്നങ്ങനെ കാത്തിരിപ്പൂ തൊട്ടും പിടിച്ചും…
അവർ അകാലത്തിൽ ഒറ്റപ്പെട്ടവർ ആയിരിന്നു. രണ്ടു സമാന്തര രേഖകളായി സഞ്ചരിച്ചിരുന്നവർ, അങ്ങനെ തന്നെ ജീവിതാന്ത്യത്തോളം തുടരേണ്ടിയിരുന്നവർ, വെയിലും മഴയും താണ്ടി ബഹുദൂരം സഞ്ചരിച്ചവർ, കുളിരിലും ചൂടിലും തളരാതെ, ഇടറാതെ മുന്നോട്ട് പോയവർ. ഒടുവിൽ ഒരുനാൾ…
മധുരമുള്ള മനോഹരമായ ഒരുപാട് ഓർമകളിലേക്ക് ഒന്നെത്തി നോക്കാൻ ഒരെളുപ്പ പേര് “ഓണക്കോടി “
ഉൾകാഴ്ച ! അറിയുന്നത് വിവേകമല്ല. അറിയുന്നതും മനസ്സിലാക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു കാര്യത്തെക്കുറിച്ച് ധാരാളം അറിയാൻ കഴിയും, പക്ഷേ അത് ശരിക്കും മനസ്സിലാക്കി എന്ന് അതിനർത്ഥമില്ല . എല്ലാവരും അതുല്യരാണ്. അതിനാൽ…
ചാന്ദ്രഭ്രമണപഥത്തിലേക്കൊഴുകിയിറങ്ങി ചാന്ദ്രതലത്തിൽ റോവറമർത്തി ഇന്ത്യഇസ്രോ മുദ്രകൾ ചാർത്തി ചന്ദ്രയാൻ ലക്ഷ്യമണഞ്ഞു. ഈരേഴു പതിന്നാല് ദിനം വിക്രമും പ്രഗ്യാനും ചന്ദ്രോപരിതലത്തിൽ മന്ദമാരുതനെപ്പോൽ ഒഴുകിയലയും. ക്യാമറക്കണ്ണുകൾക്കിപ്പുറം കംപ്യൂട്ടറിൻ സ്ക്രീനിനു മുന്നിൽ തപസ്സിരിക്കും ഒരു കൂട്ടം ഇസ്രോ വിചക്ഷണർ.…
ഞാനെന്ന പുസ്തകം നിനക്കു വേണ്ടി മാത്രമായിരുന്നു. അതിന്റെ ഓരോ താളുകളും നിനക്കായ് ഞാൻ തുറന്നിട്ടിരുന്നു. ആദ്യം മുതൽ അന്ത്യം വരെ ഹൃദയം മഷിയാക്കി എഴുതിയതത്രയും നിന്നെ കുറിച്ച് മാത്രമായിരുന്നു. ശുഭപര്യവസാനിയായ ആ പുസ്തകം ഒന്ന്…
((((((ഗ്ലും)))))))…. കുളക്കരയിൽ ആകാശം നോക്കി സ്വപ്നം കണ്ടിരിക്കായിരുന്നു, പെട്ടെന്ന് ഉണ്ടായ ശബ്ദം കേട്ടപ്പോ ഞെട്ടി നോക്കി… സാധാരണ തവള വെള്ളത്തിലേക്ക് ചാടുമ്പോ ഒരു ശബ്ദം ഉണ്ടാകാറുള്ളതാ … ഓളങ്ങൾ കാലിൽ വന്നു തട്ടി തുടങ്ങി. നോക്കുമ്പോൾ ഒരു കശുമാങ്ങയാണ്.. വെള്ളത്തിൽ പൊങ്ങി കിടന്നു കളിക്കുന്നു.. മാവിലേക്ക് നോക്കിയപ്പോ അവിടെ ഒരു അണ്ണൻ കുട്ടി വിഷമിച്ചു കലഹിക്കുന്നുണ്ട്, ഒരു മാങ്ങ പോയ വിഷമം എല്ലാരോടും പറയായിരിക്കും. ഞാൻ നോക്കുന്നത് കണ്ടപ്പോഴായിരിക്കും പരാതിയുടെ താളം പതുക്കെ കുറഞ്ഞു കുറഞ്ഞു പെട്ടെന്ന് വീശിയ കാറ്റിന്റെ താളത്തിനൊപ്പം നിന്നു പോയി….. മാങ്ങയുടെ പശ വെള്ളത്തിൽ പരന്നു തുടങ്ങി… വശ്യമായ ആ സുഗന്ധം വായുവിൽ ഒഴുകി നടന്നു…. കുളത്തിലേക്ക് ചാഞ്ഞ് നിക്കുന്ന ഞാവൽ മരത്തിന്റെ കൊമ്പിൽ ഇരുന്നു ഒരു വാലാട്ടി കിളി പാടി തുടങ്ങി.. നനുത്ത കാറ്റ് കവിളുകളെ തലോടി വീശി തുടങ്ങി.. ഒരു ബ്രാൽകുട്ടി ഇടയ്ക്കു തല പൊക്കി ഇനി ഇപ്പൊ എങ്ങാനും ഇറങ്ങുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. ആളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് വാലാട്ടി കിളിയേയും നോക്കി ഞാൻ അവിടെ കിടന്നു… വാലാട്ടി കിളിയുടെ തങ്കം ദൂരത്ത് നിന്ന് പാട്ട് തുടങ്ങി… പാട്ടിന്റെ താളം പതുക്കെ ഒന്നായി മാറി… പാട്ടുകാരൻ അവന്റെ തങ്കത്തിനേം തേടി ദൂരെ മാനത്തേക്കു മറഞ്ഞു…. ഞാൻ പതുക്കെ എണീറ്റ് കാശുമാങ്ങ നീന്തി കളിക്കുന്ന ഭാഗത്തേക്ക് ചെന്നു.. കാൽ കൊണ്ടൊന്നു വെള്ളം തട്ടി തണുപ്പ് നോക്കി…. ഒരു കുളിര് ശരീരത്തിലേക്ക് കയറി ഒരു ചെറു പുഞ്ചിരിയായി പുറത്തേക്കു വന്നു… കശുമാങ്ങയുടെ കറയിൽ തട്ടി മഴവില്ല് വന്നു തുടങ്ങി.. പതുക്കെ ഒന്ന് കുനിഞ്ഞു നിന്ന് ആ നിറക്കൂട്ടിലേക്ക് ഞാൻ ഊളിയിട്ടു….. കാറ്റിന്റെ ശക്തി കൂടി തുടങ്ങി.. കാറ്റിന്റെ ദിശയിൽ ഒരു കുഞ്ഞിമഴ പെയ്തു തുടങ്ങി…. കുളക്കരയിൽ കല്ലിന്റെ അടിയിൽ വച്ചിരുന്ന കടലാസിലെ മഷി ആ മഴയിലെ വെള്ളത്തിൽ നനഞ്ഞ് പരന്നു നീങ്ങി… … … …
രാവിൻ ഇരുട്ടിനെ വകഞ്ഞുമാറ്റി സ്വർണ്ണ തേരിൽ പ്രഭ ചൊരിഞ്ഞ് ഭൂമി ദേവിക്ക് പൂജ വെക്കാൻ എത്തുന്നു ആയിരം കൈകളാൽ അരുണോദയം പ്രകൃതിയെ തഴുകി തലോടി ഉണർത്തുന്ന അരുണകിരണങ്ങളെ നന്ദി ഞാനും ഈ മണ്ണിലെ സർവ്വ…
മധുരമേറെ കൊതിച്ചോരു തരള യൗവ്വന കാലം ആശകൾ ഒക്കെ തളച്ചിട്ടു മനമതിൽ, മക്കൾ തൻ ഭാവി പകിട്ടേറ്റുവാൻ! മക്കൾക്ക് വേണ്ടി സ്വയം മറന്നു, ഇഷ്ടങ്ങൾ ഒക്കെയും ശിഷ്ടങ്ങളായ് ഇന്നിതാ ഞാനുമെൻ പ്രിയ സഖിയും വാർദ്ധക്യത്തിൻ്റെ…
പ്രതീക്ഷകളില്ലാത്തിടത്ത് അപ്രതീക്ഷിതമായത് നടക്കും എന്നുള്ളത് എത്ര വാസ്തവമാണ്. പ്രതീക്ഷകൾ പലപ്പോഴും നമ്മളെ അമിതമായി ചിന്താകുലയാക്കും. കാത്തിരിക്കുവാൻ നമ്മളെ നിർബന്ധിതയാക്കും. ഊണിലും ഉറക്കത്തിലും നമ്മെ കഷ്ടപ്പെടുത്തും നഷ്ടപ്പെടുത്തും. ഇതൊന്നുമില്ലാതിരിക്കുമ്പോഴായിരിക്കും.. ഇരട്ടി സന്തോഷമുണ്ടാക്കുന്ന, നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്ന്…