മഞ്ഞ കാറിന്റെ പവർ അമ്മേ എനിക്ക് ഒരു കാർ വാങ്ങി തരുവോ? ഉണ്ണിക്കണ്ണൻ കൊഞ്ചലോടെ ചോദിച്ചു? കാറോ! ചുമപ്പ് നിറമുള്ള കാർ അമ്മ വിളിച്ചു പറയാം അച്ഛനോട്? മഞ്ഞ കളറുള്ള കാർ കൊണ്ട് വരാൻ…
ജീവിതം മൂന്നക്ഷരം ദുരന്തം മൂന്നക്ഷരം മരണം മൂന്നക്ഷരം ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും മൂന്നക്ഷരത്തിൽ അപ്രതീക്ഷിതമായി വരുന്ന ദുരന്തം മൂന്നക്ഷരത്തിൽ എല്ലാം കൊണ്ടും ബഹു കേമം ജീവിതം
ഉറങ്ങാത്ത നഗരത്തിന്റെ ഇരുളടഞ്ഞ വഴികളെകുറിച്ച് പാടിയവർ ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ രാവിനെ പകലാക്കിയ നഗരത്തിലെ മനുഷ്യന്റെ ഉള്ളറിഞ്ഞില്ല ഗ്രാമത്തിന്റെ വിശുദ്ധിയെ വാഴ്ത്തിപാടിയവർ അന്യന്റെ ജീവിതത്തിൽ നുഴഞ്ഞു കയറി അത് അടപടലം നശിപ്പിച്ചവരെ കണ്ടില്ല തന്റെ…
പരസ്പരം കേൾക്കാൻ തയ്യാറാകത്തിടത്തോളം ബന്ധങ്ങളുടെ നിലനിൽപ്പ് എക്കാലവും അവതാളത്തിൽ തന്നെ! ✍️jimcykithu
ജീവിതം മടുത്ത്എല്ലാവരോടും യാത്രപറഞ്ഞ്ഇറങ്ങാൻ നിന്നതാ…അപ്പോഴാ കഴുകാനിട്ടകരിപിടിച്ച പാത്രങ്ങൾ കണ്ടത്അതവിടെ ഇട്ട് എങ്ങനെ പോകും.കഴുകി കഴിഞ്ഞപ്പോൾ ഓർത്തുമുഷിഞ്ഞ തുണികളും കുറേയുണ്ടാകുംഅതും കഴുകിയിട്ടേക്കാം..പിന്നെ അരിയിട്ട്..ചോറ് വാർത്ത്..തേങ്ങാ അരച്ച കറി വച്ച്..മെഴുക്ക് വരട്ടി ഉണ്ടാക്കി..പപ്പടം വറുത്ത്..അടുക്കളയൊതുക്കികഴിഞ്ഞപ്പോഴേക്കുംഎനിക്ക് വിശന്നു.എല്ലാവർക്കും കൊടുത്ത്ചോറുണ്ട്…
നാലുകെട്ടും അപ്പുണ്ണിയും വായിച്ചറിഞ്ഞകുട്ടിക്കാലത്താണ് ചെറിയ ഉള്ളി നനുനനുന്നനെ അരിഞ്ഞ് മൂപ്പിച്ച വെളിച്ചെണ്ണയുടെ മണത്തിനോടും അതിലിട്ടിളക്കിയ ചോറിനോടും കൊതി തോന്നിയത് .. പരാതിയിൽ സഹികെട്ടാണെങ്കിലും ഇല്ലായ്മകളിൽ അപൂർവമായി അമ്മയത് മൂപ്പിച്ച് ചോറിലിട്ട് കുഴച്ചുതരുമായിരുന്നു.രുചിയിൽ മനസ്സ് നിറഞ്ഞ്…
അവരൊക്കെ എന്ത് വിചാരിക്കുമെന്ന വേവലാതിയിൽ ആയുസ്സ് പാഴാക്കാനല്ല, ആരെന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ലെന്ന ആത്മവിശ്വാസത്തോടെ ജീവിക്കാൻ പഠിക്കൂ, പഠിപ്പിക്കൂ.
പരസ്‌പരം പരസ്പരം പറഞ്ഞാൽ തീർന്നിടേണ്ട കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളത്രെ മൂന്നാമതൊരാൾ വന്നു പിന്നീട് വലിയ വിപ്ലവങ്ങളായത് . റംസീന നാസർ
വിജയി ————— ജീവിതമൊരു മത്സരമായ് കാണുകിൽ, നേട്ടങ്ങൾ തൻ അളവുകോൽ കൊണ്ടളക്കുകിൽ, വിജയപരാജയങ്ങൾ സ്വസ്ഥത കെടുത്തിടും മർത്യന്റെ. കർമ്മങ്ങൾ ഭംഗിയായ് ചെയ്തു കാലുഷ്യമില്ലാതെ മുന്നോട്ട് നീങ്ങുകിൽ മനശാന്തി നേടിയവൻ തന്നെ ജീവിതമാം കളരിയിൽ വിജയിയെന്നു…
കറുത്ത പൂച്ച രാവിലെ മുതൽ കരച്ചിലോടു കരച്ചിൽ.ഞാൻ ദുശ്ശകുനം ആണെന്ന്..ങ്ങീ ങ്ങീ…അത് കേട്ട് മരത്തിൽ നിന്നുറങ്ങിയ നത്ത് ഊറിചിരിച്ചു.
ഒരു കുടക്കീഴിൽ ഒരു മഴയുടെ ഈണമായവർ നാം രണ്ടുപേർ.. ഒരുമിച്ചൊരു വെയിൽ നാളത്തെ പുണർന്നവർ നാം രണ്ടുപേർ.. ഒരു പുതപ്പിൻ കീഴിൽ ഒരു സ്വപ്നത്തെ പകുത്തവർ നാം രണ്ടുപേർ.. കണ്ണിൽ സ്നേഹത്തിന്റെ കടലാഴങ്ങൾ അളന്നവർ…
ആരോ ഒരാളിനിയീ പടികടന്നെത്തുവാൻ ആർദ്രമീ സന്ധ്യയിൽ, വഴിക്കണ്ണുമായി കാത്തിരിക്കുമെൻ ഹൃദയവീണമീട്ടുവാൻ, അസ്തമിക്കാത്ത പ്രതീക്ഷകൾ ചെഞ്ചായം പൂശും ചക്രവാളസീമയിൽ വന്നുദിക്കുന്നൊരു താരകം, ഇരുളിലും വഴികാട്ടും ധ്രുവതാരകമേ ചൊല്ലു നീ, വെളിച്ചമായണയുന്നുവോ പ്രിയമുള്ളൊരാളീ രാവിൽ, വഴികാട്ടീടുക നീയെൻ…
പല സങ്കടങ്ങളും നമ്മൾ പേറുന്നത് ആരെയൊക്കെയോ പിണക്കാതിരിക്കാൻ വേണ്ടിയാവാം അല്ലെങ്കിൽ അവരുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭീതിയിലാവാം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലാണ് മനുഷ്യരുടെ യഥാർത്ഥ സ്വഭാവം നമ്മൾ തിരിച്ചറിയുക. ആരാണ് നമ്മുടെ കൂടെയുണ്ടാവുക എന്ന്…
വിജയി ഒറ്റത്തവണ ശ്രമിച്ചു വിജയിച്ചവന്റെ കഥയേക്കാൾ എനിക്കിഷ്ട്ടം . പലതവണ പരിശ്രമിച്ചു പരാജയപ്പെട്ടവന്റെ കഥ കേൾക്കാനാണ് . കാരണം അവരുടെ കഥക്ക് പരപ്പും ആഴവുമുണ്ട് കണ്ണുനീരിന്റെ ഉപ്പുണ്ട് നൊമ്പരങ്ങളുടെ ചവർപ്പുണ്ട് അനുഭവങ്ങളുടെ പാഠമുണ്ട് .…
കാളിങ് ബെൽ ശബ്ദിക്കുന്നത് കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും കണ്ണുതുറന്നത്. അഴിഞ്ഞു കിടന്ന മുടിയിഴകൾ ചുറ്റിക്കെട്ടി ഉമ്മറത്തേക്ക് നടന്നപ്പോൾ എതിരെ വന്ന മകൾ പറഞ്ഞു. “ആരോ ഒരാൾ” വാതിൽ തുറന്നതും പുറത്ത് കാത്തുനിന്ന…
കടൽ പല കണ്ണീർ മിഴികൾ ഒപ്പിയത് കൊണ്ടാകണം; എൻറെ നീരിന് ഇത്ര ഉപ്പ്. _ആലിയ മനാല്_
പഴയ തറവാടിന്റെ പടിഞ്ഞാറേ മുറ്റത്ത്, പണ്ട് ആരോ ഒരാൾ നട്ട് പരിപാലിച്ച തേന്മാവ് ഒരു പടുകൂറ്റൻ മരമായി ഇന്നും തലയെടുപ്പോടെ! ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന്, ഇന്ന് ഭൂമുഖത്തില്ലാത്ത ആ ആരോ ഒരാൾക്ക് വേണ്ടി ഉറക്കെ…
കുറുകെ ചാടിയാൽ നിർഭാഗ്യമെന്നു പറഞ്ഞു കറുത്ത പൂച്ചയെ പ്രാകുന്ന അയാളെ നോക്കി അവൾ പരിഹാസത്തോടെ ചിന്തിച്ചു. അയാൾ മുന്നിൽ വന്നു ചാടിയതിൽ പിന്നെ നിരാശയിൽ മുങ്ങിപ്പോയ സ്വന്തം ജീവിതത്തെ പറ്റി.
ഒരിക്കൽ ആരോ ഒരാൾ മാത്രമായിരുന്നവർ, പിന്നെയെന്നോ പരിചിതരായ്, കൂടെ നടക്കാൻ തുടങ്ങിടുന്നു. പതിയെ പൂക്കൾ വിരിഞ്ഞുതുടങ്ങുന്നു ഒരുമിച്ചു നടന്നിടും വീഥികളിൽ. നിഴൽ വീണ വഴിയെന്നാലും നിലാവ് മാത്രം കാണുന്നു കൺകളിൽ. കാലം മാറിമറിയുമ്പോൾ ചിലനേരം…
മരിച്ച ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല തണുപ്പാണ്.. “മരണം” തണുത്തുറയലാണ്. ജീവിച്ചിരിക്കുന്ന ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല ചൂടാണ്…”ജീവിതം”തീപ്പൊള്ളലാണ്. ആ തീ പൊള്ളലിനു വേണ്ടി മരിക്കുന്നവർ ആണ് അധികവും.. ആ തണുത്തുറയലിനെ ഭയന്നു ജീവിക്കുന്നവരും…