കവിത

വെളിച്ചം പെയ്യുന്നിടത്തൊക്കെയും നീയെന്റെ കൂടെയുണ്ടായിരുന്നു; മിണ്ടാതെ, പിണങ്ങാതെ— എൻ്റെ ചുവടുകൾക്ക് കാവലായ്, എൻ്റെ സ്വകാര്യമാം ഹൃദയത്തുടിപ്പായ്… ​പെരുമഴ തിമിർത്താർത്തൊരാ വസന്തത്തിൽ, പഴയൊരു കാലൻകുടക്കീഴിൽ നാം ഒതുങ്ങിയപ്പോൾ, നിൻ്റെ നിഴൽ എന്നിലേക്ക് പടർന്നു…

Read More

പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ…

മലയാള ഭാഷയ്ക്ക് നാട്ടുമൊഴിയുടെ ചന്തങ്ങൾ ചാർത്തിയ സുൽത്താനെ ഓർക്കുമ്പോൾ തെളിയുന്നുണ്ടൊരുപാടു വർത്താനങ്ങൾ പാത്തുമ്മാൻറാടോടി വന്നിട്ടെന്നോർമ്മയെ ബേപ്പൂരിലേക്കങ്ങ് കൊണ്ടുപോയി ഒരുപാട് വർത്താനം…

ശാന്തമാം ആകാശസീമയിൽ പൊടുന്നനെ പ്രത്യക്ഷമായിടും ഉൽക്ക പോലെ, ശാന്തസുന്ദരമായ് നീങ്ങിടും ജീവിതവീഥിയിൽ നിനച്ചിരിക്കാതെ വന്നുചേർന്നിടുന്നു തിരിച്ചടികൾ, പരീക്ഷകൾ, ചിലപ്പോൾ തീവ്രമാം…

ചിന്തകളെ മരവിപ്പിച്ചു, കണ്ണുകളെ ഇരുട്ടിലാക്കി ഓർമ്മകൾ മായ്ച്ചു സ്വപ്‌നങ്ങളില്ലാതാക്കുന്ന കനിവിൻ ഉറവകൾവറ്റുന്ന ഉറ്റവരേം ഉടയവരേം അകറ്റി ജീവിതം തനിച്ചാക്കുന്ന…

അസ്തമയസൂര്യൻ അവളുടെ നെറുകയിൽ  വിതറിയ ചാരത്തിൻ ഓരോ കിരണവും ഓർമ്മയുടെ കനലായെരിയുമ്പോൾ കാലം ചരമഗീതം പാടിപ്പോകുന്നു… വിധവയുടെ കുപ്പായമിട്ടവൾ നടന്നു…

വിധി ക്രൂരമായിട്ടു വേട്ടയാടപ്പെട്ട പെണ്ണിനെ ചൊല്ലിവിളിച്ചു നാം ‘വിധവ’ ഭർത്താവിൻ ചിത കത്തിപ്പടരുന്ന നേരത്ത് എത്രയോ വിധവകൾ എരിഞ്ഞടങ്ങീ അതിൽ…

സംഗീത സാന്ദ്രമല്ലോ പ്രപഞ്ചം ജീവിതം സംഗീത സാന്ദ്രമല്ലോ പ്രഭാതം പൊഴിക്കുന്ന സംഗീത ധാരകേട്ടുണരുന്നു ഭൂമിയിൽ ചരാചരങ്ങൾ ഏഴുസ്വരങ്ങളിൽ എണ്ണിയാൽ…