പ്രണയം

1992 ലെ ഒരു വൃശ്ചിക പുലരി. എങ്ങും ശരണം വിളികളുടെ മുഴക്കവും കർപ്പൂരത്തിന്റെ നൈർമ്മല്യവും. മണ്ഡലകാലത്തിന്റെ ഭക്തിസാന്ദ്രമായ ആ നല്ല നാളുകൾ വീണ്ടുമെത്തിയിരിക്കുന്നു. ​പതിവുപോലെ ആ വർഷവും അയ്യപ്പ…

Read More

‘നിഹാരിക’ എന്ന പേര് രാത്രി മുഴുവൻ എന്റെ ഉറക്കം കെടുത്തി. ഉറക്കത്തിനും ഉണർവിനുമിടയിൽ…

അനാദികാലം മറവിയുടെ മടക്കുകളിൽ ശലഭസമാധിയായ് നീ മറഞ്ഞിരുന്നാലും പ്രണയാഭിചാരത്തിൻ തെള്ളിപ്പൊടിയെറിഞ്ഞ് നിശാശലഭമായ് നിന്നെ ഞാനുണർത്തും..!

എന്റെ വരികൾക്കിടയിൽ ഞാനൊഴിച്ചിട്ട ശൂന്യസ്ഥലികളിൽ സ്നേഹവിത്തിട്ട് നീ, നമുക്കായ്‌ പ്രണയവനമൊരുക്കുക…!

ശൂന്യതയ്ക്ക് മേൽ ആർദ്രമൊരു സ്നേഹക്കിണ്ണം കമിഴ്ത്തിയോനെ.. ദുഃഖത്തിൻ മുകിലകന്ന ചിദാകാശത്തിലെൻ തിങ്കളും താരവും സൂര്യനും നീയേ…!

നീ ചുംബിക്കുമ്പോൾ പ്രാണൻ വേരുകളിൽ നിന്നൂർന്നിറങ്ങി നക്ഷത്രങ്ങളെ തൊടുന്നു…!

നിന്റെ മേലെ ഇടിഞ്ഞു വീഴാതെ നെഞ്ചിലേറ്റുന്നു ഞാനീ പ്രണയഭാരം…

കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!