പെറ്റമ്മ ! രാജ്ഞിയായി വാണിരുന്ന കാലമൊക്കെ പാണന്റെ പാട്ടിലെ വരികളായി മാറിയിന്നു. അവരിന്നു വീടുകാവൽക്കാരിയും പ്രസവിച്ച മകളുടെ പരിചാരികയുംമക്കളുടെ മക്കളെ വളർത്തിടേണ്ട സേവകയും മാത്രമായിരിക്കുന്നു . റംസീന നാസർ
സ്വാർത്ഥതയുളളവർ സ്വന്തം കാര്യങ്ങൾക്ക് മാത്രമാണ് പ്രാധാന്യം കൽപ്പിക്കുന്നത്, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം നമ്മളെ സമീപിക്കും, അല്ലാതെ അവിടെ നമ്മളുടെ താൽപ്പര്യങ്ങൾക്കോ സങ്കടങ്ങൾക്കോ അതിലുപരി നമ്മളെന്നെ വ്യക്തിക്കോ യാതൊരു പ്രാധാന്യവും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…….. 🙏
അടക്കിയൊതുക്കിവെച്ച നിഗൂഢതകളുടെ നിലവറ ഭാണ്ഡക്കെട്ടഴിച്ചാലോ അമ്പമ്പോ ചറപറവീഴും കടങ്കഥകൾ പെൺരൂപത്തിന്റെ ഓരോ രോമകൂമത്തിലും സഹനത്തിന്റെ വിയർപ്പുത്തുള്ളികളൊട്ടിക്കിടക്കുന്നു ത്യാഗത്തിന്റെയെരിയുന്ന കനൽക്കട്ടകൾ കൺമുനയിലൊളിപ്പിച്ചു ആറടി മണ്ണിലേക്കെടുംവരേക്കും സ്വത്തത്തെ സ്വയം തീർത്ത ചങ്ങലയിൽപൂട്ടി മുഖംമൂടിയണിഞ്ഞൊരു വേഷമാടുന്നവൾ സുകൃത
കല്പിച്ചുതരുന്ന അവകാശങ്ങളും ആഘോഷിക്കപ്പെടുന്ന ദിനങ്ങളും അല്ല സ്ത്രീക്ക് വേണ്ടത്… കാണുന്ന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ അവളെ പ്രാപ്‌തയാക്കുന്ന ചുറ്റുപാടുകളും ജീവിതവഴികളും വീക്ഷണങ്ങളുമാണ്.. പൊട്ടിച്ചെറിയപ്പെടേണ്ട അടിമത്തങ്ങളിൽ നിന്ന് സ്വതന്ത്രയാക്കപ്പെടാനുള്ള തന്റേടപ്പെടുത്തലാണ്.. തീരുമാനങ്ങൾ എടുക്കുമ്പോൾ ഒറ്റപ്പെടുത്തലുകൾ കൊണ്ട് പിന്തിരിപ്പിക്കുന്നവരെയല്ല…
ആദ്യം നമുക്ക് പെണ്മക്കളെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പതറാതെ ലോകത്തോട് സംസാരിക്കുവാൻ പഠിപ്പിക്കാം അതിനുശേഷം അവർക്കു വേണമെങ്കിൽ മാത്രം ചില പെൺചിട്ടകൾ പഠിപ്പിക്കാം
വിവാഹാലോചന കൊണ്ടാടിയ സമയം ബന്ധുക്കളും അയല്‍വാസികളും ചോദിച്ചു “ഹോ… ഇനി എന്ത് ചെയ്യും പപ്പായുടെ രാജകുമാരി അവിടെ ചെന്ന് എങ്ങനെ ജീവിക്കും? ഇതുപോലൊക്കെ പറ്റുമോ?” വിവാഹത്തിലൂടെ എന്താണ് ഇത്രമാത്രം മാറ്റം വരിക എന്ന് ഞാനന്നൊരുപാട്…
നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളോട് ബഹുമാനത്തോടെയും ആരാധനയോടെയുമാണോ പെരുമാറുന്നത് ? പ്രധാനപ്പെട്ട കാര്യം, നിങ്ങൾ സ്വയം അങ്ങനെയാണോ കാണുന്നത്? തലയുയർത്തി നിൽക്കുക ആത്മവിശ്വാസത്തോടെ സംസാരിക്കുക അഭിപ്രായങ്ങൾ മടിക്കാതെ പറയുക നിങ്ങളുടെ ക്ഷേമം നോക്കുക പോസിറ്റീവ് ആയവരുമായി…
എത്ര പറഞ്ഞാലും മനസ്സിലാകാത്തവരോട് ഒരുപാടൊന്നും പറയുവാൻ നിൽക്കരുത്, പലതും അവർക്ക് മനസ്സിലാകാത്തത് കൊണ്ടല്ല, സ്വന്തം കാര്യങ്ങൾക്കുമാത്രം പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ്, എന്തുപറ്റി എങ്ങനെയുണ്ട് എന്നുള്ള ചോദ്യങ്ങൾ ഒന്നും അവരിൽനിന്ന് പ്രതീക്ഷിക്കരുത്. ശുഭദിനം നേരുന്നു……… 🙏
ദൂരം കൂടുതലുള്ള പാതയാണ് പാതി വഴിയെത്തുമ്പോ നീ വരണം തോളിൽ കൈ ചേർത്ത് തണൽ മരത്തിന്റെ ചോട്ടിലേക്ക് പോകാം തളർന്നു പോയ എനിക്ക് നിന്റെ തോളിൽ ചാഞ്ഞുറങ്ങണം കാറ്റിൽ എന്റെ മുടിയിഴകൾ നിന്റെ ചെവിയിൽ ഇക്കിളി കൂട്ടണം…
ഏറ്റവും തിരക്കാണെന്നു നമ്മൾ കുറ്റപ്പെടുത്തുന്ന കാലമാണ് നല്ലതെന്നോർക്കുക. മറ്റുള്ളവർ ആഗ്രഹിക്കുന്നത് നമുക്ക് കൊടുക്കാൻ കഴിയുന്ന ഘട്ടം…. ആ കാലം തീർന്നാൽ തീർച്ചയായും ഒഴിവാക്കപ്പെടും.. അതിപ്പോൾ മരമായാലും മനുഷ്യനായാലും….
നമ്മുടെ ഓരോ വാക്കുകളും വളരെ വിലയേറിയതാണ്, ബന്ധങ്ങളെ അടുപ്പിക്കുവാനും അകറ്റുവാനും വാക്കുകൾകൊണ്ട് സാധിക്കും, വിലപ്പെട്ട ബന്ധങ്ങൾക്കിടയിൽ വിലക്കപ്പെട്ട വാക്കുകൾ ഒഴിവാക്കിക്കൊണ്ട് ബന്ധങ്ങളെ നിലനിർത്തുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു……. 🙏
നടന്നകലുന്നതാണ് നല്ലത്, പലപ്പോഴും. ഹാനികരമായ സാഹചര്യങ്ങളിൽ നിന്ന്, വിഷലിപ്തമായ ബന്ധങ്ങളിൽ നിന്ന്, നമ്മെ വിലമതിക്കാത്ത വ്യക്തികളിൽ നിന്ന്… അവരെ ഒരു പാഠം പഠിപ്പിക്കാനല്ല, നമ്മുടേത് നാം പഠിച്ചതുകൊണ്ട് … ജീവിതം ചെറുതല്ല ! പാഴാക്കാനുള്ളതല്ല…
ഒരു സ്നേഹ വസന്തം തന്നെ കരിച്ച് കളയാൻ ഇതിലും ശക്തമായ ഒരു വഴി വേറെയില്ല മനസ്സിൽ സ്വരുക്കൂട്ടിവച്ച ചിന്തകളെ കാളകൂട വിഷം പോലെ പുറന്തള്ളുമ്പോൾ കരിഞ്ഞു ഉണങ്ങി വീഴുന്ന സ്വപങ്ങളെ നിങ്ങൾ ഓർക്കാറേ ഇല്ല…
ഒരിക്കലെങ്കിലും മരവിച്ച മനസ്സുമായി കഴിയേണ്ടി വന്നിട്ടുണ്ടോ? ഇഷ്ടങ്ങൾ ഒന്നും തേടി വരില്ലെന്ന ഉറപ്പോടെ വെറുപ്പും അവഗണനയും അല്ലാതെ മറ്റൊന്നും തനിക്ക് നേരെ നീട്ടിലെന്ന തിരിച്ചറിവോടെ ആശ്വാസത്തിൻ്റെ ഒരു നേർത്ത കിരണം പോലും ഉള്ളിലേക്കെത്തിക്കാൻ ആരുമില്ല…
കൂടെയുണ്ടാവും എന്ന് കരുതിയവർ കൂടെയില്ല എന്ന തിരിച്ചറിവിലാണ് മരവിപ്പ് എന്നെ പൊതിഞ്ഞത്
നമുക്ക് തെറ്റുകൾ സംഭവിക്കുന്നത് സാഹചര്യങ്ങൾ കൊണ്ടാണ്, മനഃപൂർവ്വം ആയിരിക്കണമെന്നില്ല. അതുപോലെ മറ്റുള്ളവരുടെ തെറ്റുകള്‍ കാണുമ്പോൾ അതിന്റെ കാരണം അറിയുവാൻ ശ്രമിക്കുകയും വേണം, അല്ലാതെ ബന്ധങ്ങളെ ഉപേക്ഷിക്കുകയല്ല വേണ്ടത്. ശുഭദിനം നേരുന്നു….. 🙏
ഐസിയു വാർഡിന്റെ മുമ്പിൽ നിൽക്കുന്ന അയാളെ എന്തോ മറ്റുള്ളവരിൽ നിന്നു പ്രത്യേകത തോന്നിയിരുന്നു. മനസ്സും ശരീരവും മരവിച്ച മട്ടിലുള്ള അയാളുടെ നിൽപ്പുകണ്ടു ഒട്ടും പരിചിതമല്ലാഞ്ഞിട്ടുകൂടി മനസ്സിന്റെ ഉള്ളറകളിൽ നോവു പടർന്നു. ഒന്നും സംസാരിക്കാതെ വിദൂരതയിൽ…
കെട്ടിയിടാതെയും കൂട്ടിലിടാതെയും പറക്കാൻ പഠിപ്പിച്ചതു കൊണ്ടാവണം, ഞാൻ സ്നേഹിച്ചവയെല്ലാം പറന്ന് പോയത്.