എന്റെ ജനാലയ്ക്കപ്പുറത്തെ ലോകമെനിക്കപരിചിതമായിരുന്നു കൗതുകത്തിന്റെ കണ്ണുകളാൽ അങ്ങോട്ട് നോക്കുമ്പോൾ ഞാനൊരു കൗമാരക്കാരിയായിരുന്നു വർണ്ണശബളമായ ഒരു പൂന്തോട്ടമായിരുന്നു എന്റെ കാഴ്ചയെ മാടി വിളിച്ചത് പൂക്കളുടെ ഭംഗിയിലും ഗന്ധത്തിലും ആകൃഷ്ടയായ് അതിൽ ലയിച്ചുനിന്നു വഴിമാറി വന്ന കാറ്റിൽ…
തിളച്ചെണ്ണയിൽ കിടന്ന് അകം പുറം വെന്തു വീർത്ത നെയ്യപ്പങ്ങൾ നെയ്യപ്പ ചട്ടിക്കടുത്ത് പാകം നോക്കി തീച്ചൂടിൽ വിയർത്തൊലിച്ചു നിൽക്കുന്ന എല്ലുന്തി വളഞ്ഞൊരു രൂപം,അമ്മ.. കണ്ണാപ്പയിൽ കോരിയെടുത്തു വാഴയിലയിൽ നിരത്തിവെച്ച മൊരിഞ്ഞ നെയ്യപ്പങ്ങൾ കട്ടെടുത്തോടുന്ന കലപില കുഞ്ഞുങ്ങൾ…
മൗനയിടനാഴികളിൽ മിനുത്ത സ്നേഹങ്ങളിൽ മുട്ടിയുരുമ്മി നില്ക്കാനാരു നനുത്ത പാദമില്ലാതെ മിണ്ടാപ്പൂച്ചയായി മറുകര തേടി നടന്നുനടന്നു പോയിട്ടുണ്ട്, ഒരിക്കൽ ചാക്കിൽക്കെട്ടി മറ്റൊരില്ലത്തേക്ക് കൊണ്ടാക്കിയ സ്വന്തമില്ലത്ത് കണ്ടൻ പൂച്ചകളായിരുന്നവർ!!
ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു പ്രാരാബ്ദങ്ങളുടെ ഭാണ്ഡകെട്ടുകളിൽഞെരിഞ്ഞമർന്ന തൂലിക കണ്ണീർ വാർത്തു നേർത്ത മഴനൂലുകളായ് പെയ്തിറങ്ങുന്ന അക്ഷരങ്ങളവളുടെ നിദ്രയെ ഭംഗപ്പെടുത്തി ചാപിള്ളകളുടെ രോദനത്താലവളുടെ മനം മേഘാവൃതമായി പേറ്റു നോവിന്നാലസ്യത്തിലൊന്നു മയങ്ങാനേറെ കൊതിച്ചു…
ഒരിയ്ക്കലും തീരാത്തൊരു യാത്ര പോണം, മാറി മാറി വരുന്ന പകലിനേയും രാവിനേയും മതിയാവോളം കണ്ണ് മിഴിച്ചു നോക്കിയിരിക്കണം, ദൂരേ ദൂരേ അകന്നു പോവുന്ന ആകാശത്തെ എത്തിപ്പിടിക്കാൻ വെറുതേ കയ്യൊന്നു നീട്ടണം, അകന്നകന്നു പോവുന്ന മരങ്ങളെ…
പ്രണയമാണെനിക്ക് നിന്നോട് … വാടി തളർത്തുമെന്നറിഞ്ഞിട്ടും കടുത്ത വേനലിനെ പ്രണയിക്കുന്ന വാകപൂവിനെ പോലെ.. കൊഴിഞ്ഞു പോകുമെന്നറിഞ്ഞിട്ടും കാറ്റിനെ പ്രണയിക്കുന്ന കരിയില കൂട്ടങ്ങളെ പോലെ ….. എന്റെ നഷ്ടങ്ങളും ഇഷ്ടങ്ങളും നിന്നോടുള്ള പ്രണയാമാണെനിക്ക് …. എന്റെ…
ഒരുപാട് സംസാരിക്കുന്ന വായാടിപെണ്ണായിരുന്നു അവൾ. അത് കൊണ്ട് തന്നെ അവളെപ്പോലെ ആവണം ഇവളെപ്പോലെ ആവണമെന്ന താരതമ്യമായിരുന്നു എന്നും. “കണ്ടില്ലേ അമ്മാവന്റെ മോൾ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല എന്തൊരു അടക്കവും…
ഇനിയെന്തെങ്കിലും കുഴി മാടത്തിൽ ഇടാനുണ്ടോ? മുകളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് എന്റെ ആത്മാവിന് കേൾക്കാം. അമ്മയെ മാത്രം അവിടെങ്ങും കാണുന്നില്ല. എന്റെ വിയോഗത്തിൽ സമനില തെറ്റിയ അമ്മ എന്നെ ഇട്ടു മൂടാൻ തക്ക…
ഒരിടത്ത് ഒരിക്കൽ ഒരുവൾ ജീവിച്ചിരുന്നു ഓണത്തുമ്പിയുടെയും ഓലേഞ്ഞാലിയുടെയും പിന്നാലെ ഓടി മതിയാവാത്തൊരുവൾ… ഒളി മങ്ങാത്ത ചിരിയോടെ ഓർമ്മകളുടെ ഓരത്തു ഒരിടത്ത് അവളിപ്പോഴുമുണ്ട് ഒരിടത്ത് ഇപ്പോഴും ഒരുവൾ ജീവിക്കുന്നുണ്ട് ഒന്നുറങ്ങാനും ഒരുവേള ഒന്നുറക്കെചിരിക്കാനും ഒരുപാടു…
നുരയും ആസക്തിയുടെ സിരകൾ ചൂട്പിടിച്ച് തിളച്ചു മറിയുമ്പോൾ മധുരമുള്ള വാക്കുകളുടെ നെയ് ചേർത്ത് രാവിന്റെ കിടപ്പറയിലേക്കവളെ അയാൾ കോരിയൊഴിക്കും. പേടിച്ച വിഭ്രാന്തി പൂണ്ട രതി സംയോഗങ്ങളിലവൾ ഉള്ള് പൊള്ളിവെന്ത് പൊന്തിപ്പിടയും. ബാക്കിയാവും പകലരികുകളിൽ ബാക്കിയുള്ളോരും…
സ്വർണ്ണവർണ്ണത്തിൽ തിളങ്ങി നെയ്യിൽ മുങ്ങിക്കുളിച്ചു മിനുസമാർന്നൊരു മൃദുമേനിയുമായ് മനോഹരിയായ് വാഴും നെയ്യപ്പമറിയുന്നില്ല, കൊതിയൂറുമൊരു ഉദരത്തിൻ അഗ്നി ശമിപ്പിക്കൽ മാത്രമല്ലോ തൻ മോഹനരൂപത്തിൻ ജന്മോദ്ദേശമെന്ന്.
ടാഗുകൾ അടയാളം വെച്ച ജീവിതങ്ങൾ ……………………………………………………………. ജനിച്ചു വീഴും നേരം കയ്യിൽ കെട്ടിയ അടയാളമായിരുന്നു അയാളുടെ ജീവിതത്തിലെ ആദ്യത്തെ തിരിച്ചറിയൽ രേഖ. പിന്നെയോരോ കാലത്തും അവൾ കുടുംബത്തിന്റെ പേരിലും ഭർത്താവിന്റെ പേരിലും അടയാളപ്പെടുത്തപ്പെട്ടു. അവൾ…
നെയ്യപ്പം തിന്നാൻ കൊതിച്ച നാളുകൾ ഗർഭകാലമാണ്. അന്നാണെങ്കിൽ ഷുഗർ കൂടി ഇൻസുലിൻ കുത്തി വെക്കുന്ന സമയവും. അന്നോർക്കുമായിരുന്നു ഷുഗർ മാറിയിട്ട് വേണം നെയ്യപ്പം തിന്നാണെന്ന്. പക്ഷെ ഒമ്പതാണ്ട് കഴിഞ്ഞിത് കണ്ടപ്പോളാണങ്ങനെയൊരു കൊതിയുണ്ടായിരുന്നെന്ന് കൂടി ഓർമ…
നെയ്യിൽ ചുട്ടതു നെയ്യപ്പം എണ്ണയിൽ ചുട്ടതു എണ്ണേപ്പം കള്ളിൽ കുഴച്ചതു കള്ളപ്പം ആവിയിൽ വെന്തത് വട്ടേപ്പം തേങ്ങാക്കൊത്തിൻ കൂടൊപ്പം എള്ളും കൂടി നെയ്യപ്പത്തിൽ ഉള്ളിക്കൊപ്പം ജീരകവും ചേർന്നു വന്നു കള്ളേപ്പത്തിൽ നട്സും മുന്തിരിം ഏലതരിയും…
എന്റെ അയൽവാസി അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടത്രേ.. പരിസരത്തുള്ളൊരു സാഡിസ്റ്റ് കാക്ക ആ നെയ്യപ്പം കൊത്തി തോട്ടിൽ ഇട്ടത്രേ.. പണിയില്ലാത്ത പിള്ളേരിൽ ചിലരാ നെയ്യപ്പം തപ്പിയെടുത്തത്രെ.. തട്ടിപ്പു വീരൻ തട്ടാൻ ഭാസ്കരൻ ആ നെയ്യപ്പം തട്ടിയെടുത്തത്രെ..…
ഒരു രാത്രിയെങ്കിലും നമുക്ക് തമ്മിൽ തുന്നിയെടുക്കണം. പ്രണയത്തിന്റെ സൂഷ്മമായ കൊത്തുപണികളുള്ള നിന്റെ കണ്ണുകൾ നോക്കി നോക്കി രാവ് കഴിക്കണം. ജീവിക്കാതെ പോയ ജീവിതം ഉണ്ടുറങ്ങണം. വിഷാദമുഖിയായ കാലം നമുക്ക്, അടുത്ത…
കടലോളം ആഴമുള്ള മനസ്സുള്ളവൾ… ഇരുൾ മൂടുന്ന ചിന്തകളിൽ നിന്നു സ്വയം ജ്വലിച്ചുയരാൻ കഴിവുള്ളവൾ… ‘ഒരുമ്പെട്ടാൽ’ ലോകം ജയിക്കാൻ പോന്നവൾ… ചിലപ്പോൾ സ്വന്തം കരുത്ത് മറന്നു പോകുന്നവൾ… ചെറിയ കാര്യങ്ങൾക്കും മിഴി നനയുന്നവൾ… പ്രണയത്തിൽ മഞ്ഞുപോൽ…
പിങ്കാണ്. പെണ്ണാണ്. കെട്ടിനിയും വീഴാനുള്ളതാണ്. കുടുങ്ങാതെ മുറുകാതെ കരയാതെ തളരാതെ പൊരുതാനൊരു ജീവൻ കൂടെ ഭൂമിയിൽ. ✍️ ബബിത അഡിറ്റ്
ഒന്നും തൊറന്ന് പറയൂലാ.. ഒക്കെ ഉള്ളിലൊതുക്കും. എന്തൂട്ടായാലും ന്നോട്.. പറഞ്ഞൂടേ..ന്ന് ഒരു നൂറ് വട്ടം ചോദിച്ചാലും പറയും, ഒന്നൂല്ലടീ.. ഞാനിത്തിരി നേരം ഒറ്റക്കിരിക്കട്ടേന്ന്.. എനിക്കറിയാം, എന്റെ വേദന കൂടി കണ്ട് നിക്കാൻ പറ്റാഞ്ഞിട്ടാന്ന്. അങ്ങനെ…
പാറിപ്പറന്നു നടക്കേണ്ട പതിനാറിന്റെ പാവാട ചെറുപ്പത്തിൽ അവൾ കേട്ടു “പ്രായമായി അടങ്ങിയൊതുങ്ങി നടന്നോണം” ആധിമൂത്തു നര കയറി തുടങ്ങിയ അൻപതുകളുടെ തുടക്കത്തിലും കേട്ടു “പ്രായമായി കുറച്ചൊക്കെ അടങ്ങിയൊതുങ്ങി ജീവിച്ചൂടെ ” അവസാന കാലത്തും ആ…